<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-28987326</id><updated>2012-02-01T16:17:00.116+04:00</updated><category term='കഥ'/><title type='text'>തിരമൊഴി</title><subtitle type='html'>വാമൊഴിക്കും വരമൊഴിക്കും ശേഷം.</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://thiramozhi.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default?max-results=100'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>22</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-28987326.post-2401143062779718574</id><published>2012-01-19T13:57:00.002+04:00</published><updated>2012-01-19T14:01:13.451+04:00</updated><title type='text'>എഴുന്നെള്ളിപ്പ്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-Rui3h_EqU74/Txfpx2Z0p2I/AAAAAAAAAD4/OjFq-F5Afrk/s1600/17012012417.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-Rui3h_EqU74/Txfpx2Z0p2I/AAAAAAAAAD4/OjFq-F5Afrk/s320/17012012417.jpg" border="0" alt=""id="BLOGGER_PHOTO_ID_5699280896087336802" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;അക്കിത്തത്തിനെ ഒരിക്കല്‍ക്കൂടി ഇന്റര്‍വ്യു ചെയ്യാന്‍ പോയി. ഇത്തവണ വി.കെ.ശ്രീരാമന്റെ വേറിട്ട കാഴ്ചകള്‍ക്കുവേണ്ടിയായിരുന്നു. മുമ്പൊരിക്കല്‍ ഭാഷാപോഷിണിക്കുവേണ്ടിയും ചെയ്തിട്ടുണ്ട്.&lt;br /&gt;അസ്തമനസൂര്യനെപ്പോലെ ക്ഷീണരശ്മിയായി കാണപ്പെട്ടു. ആരുചെന്നാലും പുഞ്ചിരിയോടെ കൈകൂപ്പി സ്വീകരിക്കും. വാര്‍ദ്ധക്യത്തിന്റെ അവശത ശരീരം പ്രകടിപ്പിച്ചെങ്കിലേ ഉള്ളു. വാക്കിലോ നോക്കിലോ കാണിക്കില്ല. &lt;br /&gt;എട്ടര പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളും ആലോചനകളും ചാലുകീറിയ പരന്ന നെറ്റിത്തടം. വെള്ളക്കുറ്റിത്താടി. പരുത്തിത്തുണികൊണ്ട് കുടുക്കുകളില്ലാതെ തയ്ച കൈയ്യില്ലാക്കുപ്പായം. കാവിമുണ്ട്. ഊന്നുവടി. &lt;br /&gt;മടികൂടാതെ ക്യാമറയ്ക്കുമുന്നില്‍ ഇരുന്നു. നാരായണനാമം അങ്കനം ചെയ്ത തുണിവിരിച്ച ചാരുകസേരയില്‍. നിഴലുകളുണ്ടാക്കാത്ത കൃത്രിമവെളിച്ചം ആ മുഖത്തടിക്കുന്നു. യൂണിറ്റിലെ ചെറുപ്പക്കാര്‍ ശബ്ദലേഖനത്തിനുള്ള ലേപ്പല്‍ കുപ്പായത്തിന്മേല്‍ പിടിപ്പിക്കുന്നു. &lt;br /&gt;അദ്ദേഹം എല്ലാറ്റിനും വഴങ്ങിക്കൊണ്ട് നിസ്സംഗനായി ഇരിക്കുന്നു. തുഴയാന്‍ ശ്രമിക്കാതെ ഒഴുക്കിനു സ്വയം വിട്ടുകൊടുത്ത മാതിരി. എന്തുവേണമെങ്കിലും ആയിക്കൊള്ളൂ എന്ന മട്ട്. &lt;br /&gt;എനിക്ക് എന്തുകൊണ്ടോ കുറ്റബോധം തോന്നി. ആത്മനിന്ദയും. &lt;br /&gt;ഈ വാര്‍ദ്ധക്യത്തില്‍ എത്രാമത്തെ തവണയായിരിക്കും മീഡിയക്കുവേണ്ടി അദ്ദേഹം ഇരുന്നുകൊടുക്കുന്നത്. ആരെല്ലാം വന്നു. എന്തെല്ലാം ചോദിച്ചു. കവിതയെപ്പറ്റി, ജീവിതത്തെപ്പറ്റി, കാലത്തെയും ലോകത്തേയും പറ്റി. എന്തെല്ലാം പറഞ്ഞു. എന്നിട്ടും ഇങ്ങനെ മടുപ്പു കാണിക്കാതെ....&lt;br /&gt;ഇടയ്ക്ക് എപ്പോഴോ പറഞ്ഞു. :"ജീവിച്ചിരിക്കുമ്പോഴല്ലേ പറ്റൂ?"&lt;br /&gt;&lt;br /&gt;എന്തൊരു പ്രസ്താവന! തീര്‍ച്ചയായും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തനിക്കു പറ്റൂ എന്നല്ല. മാധ്യമങ്ങള്‍ക്ക് തന്നെ പ്രയോജനപ്പെടുത്താന്‍ പറ്റൂ എന്നാണ് ഉദ്ദിഷ്ടം. ലോകം തന്നെ എത്രവേണമെങ്കിലും പ്രയോജനപ്പെടുത്തിക്കൊള്ളട്ടെ. അതിനുവേണ്ടി ഇത്തിരി കുനിഞ്ഞുകൊടുക്കാനും തയ്യാര്‍. തിടമ്പുംകൊണ്ടുവരുന്ന ശാന്തിക്കാരന് പുറത്തേറാന്‍ പാകത്തില്‍ മുന്‍കാലു മടക്കി കുനിഞ്ഞുനില്‍ക്കുകയാണ് ഈ സഹ്യന്റെ മകന്‍!&lt;br /&gt;ഇങ്ങനെയാണ് അക്കിത്തം. ആരു വിളിച്ചാലും കൂടെ പോകും. നന്മ നേരും. പ്രസംഗിക്കും. എത്ര പൊട്ടക്കവിതയായാലും വായിച്ച് അവതാരിക എഴുതിക്കൊടുക്കും. അക്കിത്തത്തില്‍നിന്ന് ഇത്രയ്ക്കു നിരുപാധികമായ സ്നേഹം അര്‍ഹിക്കുന്നുണ്ടോ ഈ ലോകം? ലോകത്തിന്റെ വിചാരം തങ്ങള്‍ ഈ കവിയെ എഴുന്നള്ളിച്ചു കൊണ്ടുനടക്കുകയാണ് എന്നാണ്. വാസ്തവമെന്താണ്? അദ്ദേഹം ലോകത്തെ തന്റെ മുതുകത്ത് ഏറ്റിക്കൊണ്ടു സഞ്ചരിക്കുന്നു. എന്നിട്ട് ഞാനല്ല, ഇതെന്റെയല്ല എന്നു ചോദിക്കുന്നവരോടു പറയുകയും ചെയ്യും. &lt;br /&gt;"എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ / എന്റെയല്ലീമഹാ ക്ഷേത്രവും മക്കളേ!"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-2401143062779718574?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/2401143062779718574/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2012/01/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/2401143062779718574'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/2401143062779718574'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2012/01/blog-post.html' title='എഴുന്നെള്ളിപ്പ്'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-Rui3h_EqU74/Txfpx2Z0p2I/AAAAAAAAAD4/OjFq-F5Afrk/s72-c/17012012417.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-5884719410978192017</id><published>2011-01-10T17:47:00.002+04:00</published><updated>2011-01-10T18:06:34.840+04:00</updated><title type='text'>നാടകോത്സവം ഒരോര്‍മ്മക്കുറിപ്പ്</title><content type='html'>കേരളത്തിലെ നാടകസ്നേഹികളുടെ ചിരകാല സ്വപ്നമായിരുന്നു ഒരു രാജ്യാന്തര നാടകോത്സവം. ചലച്ചിത്രമേളയുടെ വിജയവും സ്വീകാര്യതയും പലരേയും ഈവഴിക്കു ചിന്തിപ്പിച്ചുവെങ്കിലും 2008 ല്‍ സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്ന ഭരത് മുരളി മുന്‍കൈയെടുക്കുന്നതുവരെ അതു സാക്ഷാത്കരിക്കാനായില്ല. കോര്‍പ്പറേറ്റ് ഫണ്ടുകളേയോ സ്പോണ്‍സര്‍മാരേയോ ആശ്രയിക്കാതെ സര്‍ക്കാരിന്റെ സാസ്കാരികപ്രവര്‍ത്തനം എന്ന നിലയില്‍ ഇത്തരത്തിലൊരു നാടകമേളയ്ക്കു തുടക്കമിടാന്‍ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം. മൂന്നാമത് അന്താരാഷ്ട്രനാടകോത്സവത്തിനു തിരശ്ശീല വീഴുന്നതോടെ കേരളത്തിന്റെ ഈ മുന്‍കൈ ലോകശ്രദ്ധ നേടിക്കഴിഞ്ഞു എന്നതില്‍ അഭിമാനിക്കുകയുമാവാം.&lt;br /&gt;&lt;br /&gt;പോയ രണ്ടു വര്‍ഷങ്ങളില്‍ ഏഷ്യന്‍ തിയ്യേറ്ററും ആഫ്രിക്കന്‍ തിയ്യേറ്ററുമായിരുന്നു മുഖ്യപ്രമേയമെങ്കില്‍ ഇത്തവണ ലാറ്റിന്‍ അമേരിക്കന്‍ തിയ്യേറ്ററായിരുന്നു ഫോക്കസ്. സാംസ്കാരികമായും രാഷ്ട്രീയമായും അടുപ്പം പുലര്‍ത്തുന്ന രണ്ടു ജനജീവിതങ്ങളുടെ നേര്‍ക്കാഴ്ചയ്കുള്ള വേദിയായിമാറുകയായിരുന്നു ഈ നാടകമേള. ലോകത്തിന്റെ ഏതു മൂലയില്‍നിന്നും സാഹിത്യവും സിനിമയും പിടിച്ചെടുക്കുന്ന നമുക്കു പക്ഷെ, നാടകം കാണാന്‍ അവസരങ്ങളില്ലെന്നതു സത്യമാണ്. നടക്കുന്ന സ്ഥലത്തും കാലത്തിലും മാത്രം നിലകൊള്ളുന്ന കലയാണ് നാടകം. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവും സിനിമയും മലയാളികള്‍ക്ക് പരിചിതമാണെങ്കിലും തിയ്യേറ്ററിനെക്കുറിച്ച് വായിച്ചറിവല്ലാതെ കണ്ടറിവുള്ളവര്‍ കുറയും. രാജ്യാന്തരതലത്തിലുള്ള ഒരു ചലച്ചിത്രമേളയേക്കാള്‍ നാടകമേളയ്ക്കുള്ള പ്രസക്തിയും ഇതാണ്. ഇത്തവണ കണ്ട നാടകങ്ങളില്‍ ഉള്ളിലെന്തെങ്കിലും അവശേഷിപ്പിച്ച പ്രകടനങ്ങളുടെ ഒരോര്‍മ്മക്കുറിപ്പുമാത്രമാണിത്.&lt;br /&gt;&lt;br /&gt;സമകാലിക ലോകനാടകവേദിയെ അടുത്തറിയാനും ആവിഷ്കാരത്തിലെ നൂതനസങ്കേതങ്ങളെ മനസ്സിലാക്കാനും പുതിയ സംരംഭങ്ങള്‍ക്ക് പ്രചോദകമാവാനും ഉദ്ദേശിച്ചുള്ളതാണ് ഇറ്റ്ഫോക്ക് എന്ന് അക്കാദമി പറയുന്നു. പ്രതീക്ഷകളോടൊപ്പം ആശങ്കകളും പ്രചോദനത്തോടൊപ്പം പ്രകോപനങ്ങളും ഉണര്‍ത്തിവിട്ട അരങ്ങുകളാണ് തൃശ്ശൂരില്‍ കണ്ടത്. അരങ്ങ് സാങ്കേതികവിദ്യയ്ക്കു കീഴടങ്ങുകയാണോ?  നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ എന്ന നിലവിട്ട് നാടകം രാജ്യാന്തരമേളകളില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള ഒരു ഉത്പന്നമായി മാറുകയാണോ? സംവിധായകന്റെ ആത്മാവിഷ്കാരമോ വ്യാഖ്യാനമോ ആയി മാറുകയാണോ അവതരണങ്ങള്‍? മേള ഉണര്‍ത്തിവിട്ട ചോദ്യങ്ങള്‍ ഇങ്ങനെ നിരവധിയാണ്. &lt;br /&gt;&lt;br /&gt;നാടകത്തെക്കുറിച്ചുള്ള മുന്‍ധാരണകളേയും നിര്‍വ്വചനങ്ങളേയും അട്ടിമറിക്കുന്ന പരീക്ഷണങ്ങളായിരുന്നു മിക്കതും. നാടകം എന്ന മാധ്യമം അതിനെത്തന്നെ വിചാരണചെയ്യുന്ന അരങ്ങുകള്‍. നവസാങ്കേതികവിദ്യയുടെ വര്‍ത്തമാനകാലം എല്ലാ കലകളേയും ഇത്തരം ആത്മപരിശോധനയ്ക്കു വിധേയമാക്കുന്നതായി വിചാരിക്കണം. അഥവാ, അങ്ങനെ സ്വയം പരിഷ്കരിക്കാതെ അതിനു മുന്നോട്ടുപോകാനാവില്ല എന്ന സ്വത്വപ്രതിസന്ധി ഓരോ കലാകാരനും നേരിടുന്നുണ്ടാവണം.&lt;br /&gt;&lt;br /&gt;&lt;br /&gt;കലര്‍പ്പാണ് പുതുലോകത്തെ കലയുടെ കാതല്‍ എന്നു വന്നിരിക്കുന്നു. അതിര്‍ത്തികള്‍ മാഞ്ഞ് സംസ്കാരവും രാഷ്ട്രീയവും കൂടിക്കലരുന്ന ആഗോളസാഹചര്യം നാടകത്തേയും പുതുക്കിപ്പണിയുന്നുണ്ട്. അത് നിലനില്‍പ്പിനുവേണ്ടി എവിടെനിന്നും എന്തും സ്വീകരിക്കനാവുംവിധം ഉദാരമാവുകയാണ്. മള്‍ട്ടിമീഡിയ പ്രൊജക്ഷനും ഡിജിറ്റല്‍ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നത് നിഷിദ്ധമായി അതു കരുതുന്നില്ല. &lt;br /&gt;നാടകം മൊത്തത്തില്‍ ഒരു മള്‍ട്ടിമീഡിയ പ്രൊഡക്ഷന്‍ ആയി ഉത്പന്നപ്പെടുന്ന സന്ദര്‍ഭങ്ങളും വിരളമല്ല.&lt;br /&gt;എന്നാല്‍ നമ്മുടെ പ്രേക്ഷകസദസ്സ് ഇത്രമേല്‍ ഉദാരമായിട്ടുണ്ടോ എന്നു സംശയമാണ്. നാടകവിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള ഒരക്കാദമിക് ദൌത്യമാണ് രാജ്യാന്തര നാടകമേളയെങ്കില്‍ അതു ശരിതന്നെ. സാധാരണ പ്രേക്ഷകര്‍ക്ക് ഇത് ദൃശ്യവിസ്മയത്തിന്റെ പൂരക്കാഴ്ചകളായിമാത്രം അനുഭവപ്പെട്ടുവെങ്കില്‍ തെറ്റു പറയാനുമാവില്ല.&lt;br /&gt;&lt;br /&gt;ഇറ്റ്ഫോക്കിന്റെ ഓപ്പണിങ് പ്ലേ ആയ &lt;a href="http://itfok.wordpress.com/2010/12/19/quick-death/"&gt;ക്വിക്ക് ഡെത്ത്&lt;/a&gt; ഇതിനുദാഹരണമാണ്. പോയവര്‍ഷം വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന് തൃശ്ശൂരിന്റെ മൌലികമായ സാംസ്കാരികപശ്ചാത്തലത്തില്‍ രംഗാവിഷ്കാരമൊരുക്കിയ ശങ്കര്‍ വെങ്കിടേശ്വരന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു ഈ നാടകം. ഇതിവൃത്തം, അതിന്റെ രേഖീയപുരോഗതി, നിര്‍വ്വഹണം തുടങ്ങിയ സുഘടിതനാടകസങ്കേതങ്ങളെ അട്ടിമറിക്കുന്ന രംഗവിസ്മയം. രണ്ടു പുരുഷന്മാര്‍, ഒരു സ്ത്രീ, തോക്ക്, പണം, ഇരുട്ട്, വെളിച്ചം, വെടിയൊച്ച, അലര്‍ച്ച - ഒരു കഥ മെനഞ്ഞെടുക്കാന്‍ ആവശ്യമായ ഇത്രയും കാര്യങ്ങളെ പലതരത്തില്‍ വിന്യസിച്ചുകൊണ്ട് കഥനതന്ത്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയാണ് അരങ്ങ്. രേഖീയത, കരണപ്രതികരണങ്ങളിലെ കാര്യകാരണബന്ധം, വാക്കും ചേഷ്ടയും തമ്മിലുള്ള പാരസ്പര്യം തുടങ്ങിയ ലോകയുക്തിയെ നിരാകരിക്കുകയാണ് നാടകം. വെടിയേറ്റുവീഴുന്ന ഒരു മനുഷ്യന്റെ ആവര്‍ത്തിക്കുന്ന ചേഷ്ടകള്‍, സംഭവങ്ങളെ ശകലീകരിച്ചു കാണിക്കല്‍, സ്ലോ മോഷന്‍-മൊണ്ടാഷ് തുടങ്ങിയ ചലച്ചിത്രസങ്കേതങ്ങളുടെ ഉപയോഗം, ഇരുട്ടു കാണിക്കുന്നതിനുവേണ്ടിയുള്ള പ്രകാശവിന്യാസം തുടങ്ങിയവ ഈ പരീക്ഷണത്തെ വേറിട്ടുനിര്‍ത്തുന്നു. സിനിമയെ ബോധപൂര്‍വ്വമായിത്തന്നെ അനുകരിക്കുകയാണ് ഈ നാടകം. മൂന്നു സെക്കന്റുമുതല്‍ മൂന്നു മിനുട്ടുവരെമാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളുടെ ഒരു തുടര്‍ക്കണിയാണിത്.&lt;br /&gt;&lt;br /&gt;സിനിമയെ മറ്റൊരു പശ്ചാത്തലത്തിലും ലക്ഷ്യത്തിലും ഉപയോഗപ്പെടുത്തിയ ഒരു ചിലിയന്‍ നാടകത്തെക്കൂടി ഈ സന്ദര്‍ഭത്തോടു ചേര്‍ത്തുവെക്കേണ്ടതുണ്ട്. ഒരുപക്ഷെ ഈ മേളയിലെ ഏറ്റവും ജനപ്രീതി നേടിയ നാടകവുമാണ് അത് : &lt;a href="http://itfok.wordpress.com/2010/12/19/el-husar-de-la-muerte-2/"&gt;എല്‍ ഹുസാര്‍ ദെ ലാ മുവര്‍തെ&lt;/a&gt; (The Horseman of Death). സ്പാനിഷ് രാജവാഴ്ചയ്ക്കെതിരെ പോരാടി പരാജയപ്പെടുന്ന മാന്വല്‍ റൊഡ്രിഗസ് എന്ന വീരനായകന്റെ കഥ പറയുന്ന 1925ലെ ഒരു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയെ അതേപടി രംഗത്ത് അവതരിപ്പിക്കുകയാണ് നാടകസംഘം. അരങ്ങ് തിരശ്ശീലയാണെന്നു ബോദ്ധ്യപ്പെടുത്താന്‍ സദസ്സിനു നടുവില്‍ പ്രൊജക്ടറും ഓപ്പറേറ്ററും ഇരിക്കുന്നു. പിന്‍നിരയില്‍ ലൈവ് മ്യൂസിക്കിനുള്ള ബാന്‍ഡും. ഇത്രമേല്‍ ചടുലവും ഊര്‍ജ്ജം പ്രസരിപ്പിക്കുന്നതുമായ ഒരു രംഗാവതരണം അപൂര്‍വ്വമായിരിക്കും. പോയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ചിലിയിലെ സാധാരണജനങ്ങളെ ആഹ്ലാദിപ്പിച്ച നിശ്ശബ്ദസിനിമയ്കുക്കുള്ള ആദരപ്രകടനംകൂടിയാണ് തങ്ങളുടെ നാടകമെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ ആന്‍ഡ്രസ് എറാസോ പറയുന്നു.&lt;br /&gt;&lt;br /&gt;മാധ്യമസങ്കലനം രംഗവേദിയെ പുതുക്കിപ്പണിയുകയാണെന്ന് തെളിയിക്കുന്ന വേറേയും രചനകളുണ്ടായിരുന്നു. അമിതേഷ് ഗ്രോവര്‍ സംവിധാനം ചെയ്ത &lt;a href="http://itfok.wordpress.com/2010/12/19/strange-lines/"&gt;സ്ട്രേഞ്ച് ലൈന്‍സില്‍&lt;/a&gt; ഡിജിറ്റല്‍ ക്യാമറയിലൂടെയുള്ള തത്സമയ  ചിത്രീകരണവും അതിന്റെ ലൈവ് പ്രൊജക്ഷനും നാടകത്തിന്റെ കാതലായി വര്‍ത്തിക്കുകയാണ്.   ഇന്ത്യയിലും സ്വിറ്റ്സര്‍ലണ്ടിലുമിരുന്ന് രണ്ടു ജേണലിസ്റ്റുകള്‍ തങ്ങളുടെ രാജ്യങ്ങളിലെ ജീവിതാനുഭവങ്ങള്‍ മോണോലോഗുകളായി അവതരിപ്പിക്കുന്ന ഈ രംഗാവിഷ്കാരത്തില്‍ ചിത്രകലയും ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രവാസത്തിന്റേയും ഗൃഹാതുരതയുടേയും ഏകാകിതയുടേയും അനുഭവങ്ങളെ വ്യത്യസ്തമാധ്യമങ്ങളെ പ്രയോജനപ്പെടുത്തി ആവിഷ്കരിക്കുന്ന ഈ സംരംഭം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരിക്കും.&lt;br /&gt;&lt;br /&gt;നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ മലയാളനാടകവും പിന്നിലല്ലെന്നു തെളിയിക്കുന്നതായി തിരുവനന്തപുരം അഭിനയയുടെ സാഗരകന്യക എന്ന നാടകം. ഇബ്സന്റെ ലേഡി ഫ്രം ദ സീ എന്ന നാടകത്തെ അടിസ്ഥാനമാക്കി കുടുംബബന്ധത്തിലെ പൊരുത്തക്കേടുകളും സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യവും ആവിഷ്കരിക്കുന്ന ഈ നാടകത്തിലെ വാചികാവതരണത്തില്‍ പാലിച്ച ശൈലീവത്കരണം ശ്രദ്ധേയമായിരുന്നു. അതേസമയം പശ്ചാത്തലമായി ഉടനീളം പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന വിഡിയോ ഇമേജുകള്‍ അമിതവ്യാഖ്യാനമായി തോന്നുകയും ചെയ്തു. &lt;br /&gt;&lt;br /&gt;നവമാധ്യമങ്ങള്‍ മാത്രമല്ല, പാവകളി പോലുള്ള ഫോക് ആര്‍ട്ടുകളുടെ പ്രയോഗവും രംഗവേദിയില്‍ എങ്ങനെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്താമെന്ന് കാണിച്ച ചിലിയില്‍നിന്നുള്ള &lt;a href="http://itfok.wordpress.com/2010/12/19/pueta-peralta/"&gt;പ്യൂട്ടാ പെരാള്‍ട്ട&lt;/a&gt;യും പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രകടനമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അന്ധനും ദരിദ്രനുമായ ജുവാന്‍ ബോസ്റ്റിക്കാ പെരാള്‍ട്ടാ എന്ന ജനകീയകവിയുടെ ജീവിതകഥയാണ് ഈ പാവനാടകം ആവിഷ്കരിച്ചത്. &lt;br /&gt;&lt;br /&gt;മാധ്യമസങ്കലനത്തിനെതിരെ നടനിലും രംഗവസ്തുക്കളിലും ഊന്നിക്കൊണ്ടുള്ള പരമ്പരാഗത രംഗാവതരണങ്ങള്‍ക്കും ഈ നാടകമേള സാക്ഷ്യംവഹിച്ചു. മകരന്ദ് സാഥേ സംവിധാനം ചെയ്ത &lt;a href="http://itfok.wordpress.com/2010/12/19/te-pudhe-gele/"&gt;തെ പൂഥെ ഗെലെ&lt;/a&gt; (They went ahead) എന്ന മറാത്തി നാടകം കേവലം സംഭാഷണത്തില്‍ അധിഷ്ഠിതമായിരുന്നു. തുടര്‍ച്ചയായി ഒരു മണിക്കൂര്‍നേരം നിലയ്ക്കാത്ത സംഭാഷണം. മരിച്ചതിനുശേഷവും കമ്പോളമത്സരബുദ്ധി കൈവിടാത്ത നഗരമധ്യവര്‍ഗ്ഗത്തെ പരിഹസിക്കുന്ന ഈ നാടകം കര്‍ഷക ആത്മഹത്യയും ലൈംഗികചൂഷണവും മറ്റും ചര്‍ച്ച ചെയ്യുന്നുണ്ട്. ദൃശ്യവിസ്മയങ്ങളുടെ ഇക്കാലത്തും ഇത്തരത്തില്‍ പ്രമേയം ചര്‍ച്ചചെയ്യുന്ന അരങ്ങുകള്‍ മറാത്തി നാടകം അതിന്റെ പാരമ്പര്യത്തില്‍നിന്നു വിടുതിനേടിയിട്ടില്ലെന്നു തെളിയിച്ചു.&lt;br /&gt;&lt;br /&gt;രംഗവസ്തുക്കളുടെ മിതവ്യയത്വംകൊണ്ടും ധ്വനിപ്രയോഗംകൊണ്ടും ശ്രദ്ധേയമായ ഒരു നാടകമായിരുന്നു ബൊളീവിയയില്‍നിന്നുള്ള സംഘം അവതരിപ്പിച്ച &lt;a href="http://itfok.wordpress.com/2010/12/19/en-un-sol-amarillo/"&gt;എന്‍ ഉന്‍ സോള്‍ അമാരില്ലോ&lt;/a&gt; (In a Yellow Sun). ഒരു ഭൂകമ്പത്തെത്തുടര്‍ന്ന് സര്‍വ്വസ്വവും നഷ്ടപ്പെട്ട ജനതയുടെ ദുരിതവും അധികാരികളുടെ അഴിമതിയും തുറന്നു കാട്ടുന്ന ഈ നാടകം പ്രേക്ഷകപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. അഴിമതിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ കല്ലെറിഞ്ഞുകൊണ്ടാണ് (നാടകസംഘം പ്രേക്ഷകര്‍ക്കിടയില്‍ മുന്‍കൂട്ടി വിതരണം ചെയ്ത കടലാസുപന്തുകള്‍) പ്രേക്ഷകര്‍ നാടകത്തില്‍ പങ്കാളികളായത്. വാതില്‍, ജനല്‍, കസേര, മേശ തുടങ്ങിയ ഗാര്‍ഹികോപകരണങ്ങള്‍ കപ്പികളും കയറുകളുമുപയോഗിച്ച് വലിച്ചും വിട്ടും സൃഷ്ടിച്ച ഭൂകമ്പപ്രതീതി ഞെട്ടിപ്പിക്കുന്ന അനുഭവമായി. &lt;br /&gt;&lt;br /&gt;മുകളിലും താഴെയുമായി കുത്തനെ ചലിക്കുന്ന ഒരു കെട്ടുകാഴ്ചയാണ് ക്യൂബന്‍ സംഘം അവതരിപ്പിച്ച &lt;a href="http://itfok.wordpress.com/2010/12/20/visione-de-la-cubanosofia/"&gt;വിഷന്‍സ് ഓഫ് ക്യൂബാനോസോഫിയ&lt;/a&gt;. അസാധാരണമായ ദൃശ്യപ്പൊലിമയും ശബ്ദപ്രകടനവും ഈ നാടകത്തെ അപൂര്‍വ്വമായ ഒരനുഭവമാക്കി. കമ്യൂണിസ്റ്റ് ക്യൂബയിലാണ് ഈ അട്ടിമറി നാടകം രൂപപ്പെട്ടത് എന്ന വസ്തുതയും ആശ്ചര്യജനകമാണ്. ശില്പങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശരീരനിലകളും മന്ദചലനങ്ങളും രാഷ്ട്രീയപോരാട്ടങ്ങളുടെ നാട്ടില്‍നിന്നു പ്രതീക്ഷിച്ചതായിരുന്നില്ല.&lt;br /&gt;&lt;br /&gt;എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ജാപ്പനീസ് നാടകം - &lt;a href="http://itfok.wordpress.com/2010/12/19/%E2%80%98ugetsu-monogatari/"&gt;ഉഗെത്സു മോണൊഗതാരി&lt;/a&gt; (The Lust of the Serpent) അവരുടെ പരമ്പരാഗത നൃത്ത-ആയോധന കലകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഒന്നായിരുന്നു. നോ, കബുക്കി തുടങ്ങിയ ജാപ്പനീസ് നൃത്തരൂപങ്ങളില്‍ വിദഗ്ദ്ധനായ അതിന്റെ സംവിധായകന്‍ മഡോകാ ഒകാഡ പത്താംനൂറ്റാണ്ടിലെ ഒരു നാടോടിക്കഥയുടെ പുനരാവിഷ്കാരത്തിലൂടെ മനുഷ്യമനസ്സിലെ ഭയം എന്ന വികാരത്തെയാണ് പരിചരിക്കുന്നത്. &lt;br /&gt;&lt;br /&gt;പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിലയന്‍ സംവിധായകന്‍ ഏലിയാസ് കൊഹെന്റെ &lt;a href="http://itfok.wordpress.com/2010/12/19/sysiphus-rock/"&gt;സിസിഫസ് റോക്ക്&lt;/a&gt; എന്ന നാടകം പലരെയും നിരാശപ്പെടുത്തിയിരിക്കണം. ഗ്രീക്ക് ഇതിഹാസകഥാപാത്രമായ സിസിഫസിന് സമാനമായ നാറാണത്തു പ്രാന്തനെ അറിവുള്ളതുകൊണ്ടുകൂടിയാകണം ഈ നിരാശ.അസംബന്ധതയുടെ ഫലിതവും തത്വചിന്തയും ഒരുമിക്കുന്ന ഒരു പുരാവൃത്തമാണിത്. എങ്കിലും ഏലിയാസ് കൊഹന്റെ നിര്‍വ്വഹണത്തില്‍ എന്തോ പുതുമ തോന്നിയില്ല.&lt;br /&gt;&lt;br /&gt;ശരീരഭാഷകൊണ്ട് വിസ്മയം സൃഷ്ടിച്ച ഏതാനും ഏകാംഗനാടകങ്ങള്‍ മനസ്സില്‍ തങ്ങിനില്പുണ്ട്. അസാധാരണമായ കോറിയോഗ്രഫിയിലൂടെ, വെളിച്ചത്തിന്റെ സൂക്ഷ്മവിന്യാസത്തിലൂടെ, ഉടലുകൊണ്ട് എഴുതിയ കാവ്യം എന്നു വിളിക്കാവുന്ന &lt;a href="http://itfok.wordpress.com/2010/12/19/tales-of-the-body/"&gt;ടേല്‍സ് ഓഫ് ദ ബോഡി&lt;/a&gt; എന്ന സ്പാനിഷ് നാടകം. പെണ്‍മയെത്തന്നെ പ്രമേയമാക്കിയുള്ള ഇന്തോ കൊളംബിയന്‍ സംരംഭം &lt;a href="http://itfok.wordpress.com/2010/12/19/la-loba/"&gt;ലാ ലോബാ&lt;/a&gt;, യാസ്മിന്‍ ജസ്ദന്‍വാലാ എന്ന അഭിനേത്രിയുടെ ഉജ്വലപ്രകടനംകൊണ്ട് അവിസ്മരണീയമായ രംഗാവിഷ്കാരമായിരുന്നു. ഇന്ത്യന്‍ നാടകവിഭാഗത്തില്‍ അവതരിപ്പിച്ച സംനദ്രാബാ മാമി (മണിപ്പുരി / ഹീസ്നാം തോംബ), തോ പോയ്ദാം (അസാമീസ് / ശുക്രാചാര്യ റബ്ബ) എന്നിവയും ശ്രദ്ധേയമായ അവതരണങ്ങളായിരുന്നു.&lt;br /&gt;&lt;br /&gt;ചലച്ചിത്രമേളയെ അപേക്ഷിച്ച് ഈ നാടകമേള വ്യത്യസ്തമാകുന്നത് സംവിധായകരുടെ സാന്നിദ്ധ്യംകൊണ്ടുമാത്രമല്ല പലരാജ്യങ്ങളില്‍നിന്നായി ഒത്തുചേര്‍ന്ന നാടകപ്രവര്‍ത്തകരുടെ ശില്പശാലാ അവതരണംകൊണ്ടുകൂടിയാണ്. നാടകമേളയുടെ കലാശക്കളിയായ ലാസ് ഇന്ത്യാസ്, ഇന്റര്‍ ആക്ടീവ് ആയ ഒരു ഇന്തോ ലാറ്റിനമേരിക്കന്‍ പ്രകടനമായാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 1492ല്‍ ലാറ്റിനമേരിക്കയിലെത്തിയ ക്രിസ്റ്റഫര്‍ കൊളംബസ് അത് ഇന്ത്യയാണെന്നു തെറ്റിദ്ധരിച്ച ചരിത്രത്തില്‍നിന്നു തുടങ്ങി കോളനിവത്കരണങ്ങളുടെ തുടര്‍ക്കഥ ജനകീയപങ്കാളിത്തത്തോടെ ആവിഷ്കരിക്കാനുള്ള പരിശ്രമമാണ് ഈ രംഗസംരംഭം. വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിച്ചുകൊണ്ട് പ്രേക്ഷകരും നടന്മാരും പങ്കെടുക്കുന്ന ഒരു നാടകയാത്ര. &lt;br /&gt;&lt;br /&gt;ഒരുപക്ഷെ ഇതുതന്നെയായിരിക്കും മൂന്നാമത് കേരള രാജ്യാന്തര നാടകമേളയുടെ ഫലശ്രുതിയും. മേള തൃശ്ശൂരില്‍ അവസാനിക്കുകയല്ല, തുടങ്ങുകയാണ് എന്നും പറയാം. പുതിയ രംഗാനുഭവങ്ങളുമായി വേദികളില്‍നിന്ന് വേദികളിലേക്ക് മലയാളനാടകവും സഞ്ചരിച്ചുകൊണ്ടിരിക്കും.&lt;br /&gt;&lt;br /&gt;(ഭാഷാപോഷിണി, ജനുവരി 2011)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-5884719410978192017?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/5884719410978192017/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2011/01/blog-post.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/5884719410978192017'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/5884719410978192017'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2011/01/blog-post.html' title='നാടകോത്സവം ഒരോര്‍മ്മക്കുറിപ്പ്'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-8487542580399356487</id><published>2010-11-16T20:04:00.000+04:00</published><updated>2010-11-16T20:06:50.736+04:00</updated><title type='text'>അകാലം</title><content type='html'>ആശുപത്രി; ജനല്‍പ്പാളി തുറക്കവേ&lt;br /&gt;ആശ്വാസവാക്കുമായ്‌  ബന്ധുവെപ്പോലയല്‍-&lt;br /&gt;ത്തോട്ടത്തിലെ മുതുമുത്തിയാം മാവൊന്നു&lt;br /&gt;നീട്ടുന്നു  പൂച്ചെണ്ടു നീണ്ട തന്‍ ശാഖയാല്‍&lt;br /&gt;&lt;br /&gt;കാലമകാലം, ഇതു കന്നി,  യെങ്കിലും&lt;br /&gt;മാവെന്തിതിങ്ങനെ പൂത്തുപോയ്‌? ആയതും&lt;br /&gt;ഈയൊരേ ചില്ലയില്‍ മാത്രമായ്‌,  ആദ്യമായ്‌&lt;br /&gt;കാരണമില്ലാത്ത കാര്യമായ്‌, ചോദ്യമായ്‌?&lt;br /&gt;&lt;br /&gt;നാളുതെറ്റിപ്പോയ  കാര്യമൊളിക്കുവാ-&lt;br /&gt;നാകാത്ത കന്യയെപ്പോല്‍ തലതാഴ്‌ത്തിയും&lt;br /&gt;ആയിരം ചോദ്യങ്ങളേറ്റു  മുറിപ്പെട്ട&lt;br /&gt;മാനസം തന്നുടല്‍തന്നിലേ പൂഴ്‌ത്തിയും&lt;br /&gt;&lt;br /&gt;ആകെപ്പിഴച്ചു  പരിഹാസ്യമായൊരു&lt;br /&gt;കാലമിക്കൊമ്പത്തൊടുങ്ങുവാനെത്തിയോ&lt;br /&gt;പാവം! പിഴച്ചതീ മാവിനോ  മണ്ണിനോ&lt;br /&gt;ബോധം കെടുത്തിയോരെന്റെ മനസ്സിനോ?&lt;br /&gt;&lt;br /&gt;നാളും തിഥികളും  നോക്കാനറിയാത്ത&lt;br /&gt;മാവുകള്‍ക്കുണ്ടോ കലണ്ടര്‍? അതിനോടു&lt;br /&gt;വേരു,മിലകളും വേവലും  ചൊല്ലുന്നു&lt;br /&gt;നേരമായ്‌ പൂക്കുവാന്‍, കായ്‌ക്കാന്‍, പഴുക്കുവാന്‍&lt;br /&gt;&lt;br /&gt;അല്ലല്ല,  നീ വിചാരിക്കുന്നതുപോലെ-&lt;br /&gt;യല്ലെന്നു കാറ്റത്തിളകുന്നു ചില്ലകള്‍&lt;br /&gt;എല്ലാറ്റിലും  യുക്തി കാണുന്ന കണ്ണുകള്‍-&lt;br /&gt;ക്കില്ലാതെപോ,യുള്ളു കാട്ടുന്ന  ദര്‍ശനം&lt;br /&gt;&lt;br /&gt;തൊട്ടടുത്തുള്ള പ്രസവവാര്‍ഡില്‍ സദാ&lt;br /&gt;കുട്ടിക്കരച്ചില്‍  മുഴങ്ങുന്നതും കേട്ടു&lt;br /&gt;പൊട്ടിത്തരിച്ചു  നില്‍ക്കുന്നൊരീയമ്മയ്‌ക്കു&lt;br /&gt;പുഷ്‌പിക്കുവാന്‍ മറ്റു കാരണം വേണമോ?&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-8487542580399356487?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/8487542580399356487/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/11/blog-post.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/8487542580399356487'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/8487542580399356487'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/11/blog-post.html' title='അകാലം'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-2208044736020761794</id><published>2010-10-27T13:02:00.001+04:00</published><updated>2010-10-27T13:03:52.612+04:00</updated><title type='text'>ബലിയാടിന്റെ ശിരസ്സും കാര്‍മ്മികന്റെ മനസ്സും</title><content type='html'>അയ്യപ്പനും പോയി.&lt;br /&gt;&lt;br /&gt;വെറുതെയങ്ങു പോകാന്‍ നാം മലയാളികള്‍ സമ്മതിക്കുമോ? ആചാരവെടിവെച്ചു കേമമായിത്തന്നെ യാത്രയാക്കി. മാത്രമല്ല, വൈലോപ്പിള്ളിക്കും ഓ.വി.വിജയനുമെല്ലാം മരണാനന്തരയാത്രയില്‍ നല്‍കിയതുപോലെ വിവാദങ്ങളുടെ വെടിക്കെട്ടും ശബ്ദഘോഷത്തോടെ നല്‍കി. ആരോരുമറിയാതെ തെരുവോരത്തുകിടന്നു ചത്തുപോകാനായിരിക്കും കക്ഷി ആഗ്രഹിച്ചത്. ആ പൂതി മനസ്സിലിരിക്കട്ടെ! അജ്ഞാതനായങ്ങു കടന്നുകളയാന്‍ അത്ര തിരിച്ചറിവില്ലാത്തവരാണോ ഇവിടത്തെ സാംസ്കാരികനായകരും ബുദ്ധിജീവികളും സര്‍വ്വോപരി സംസ്ഥാനബഹുമതികളോടെ സംസ്കരിക്കാന്‍ അവസരം പാര്‍ത്ത് സദാ സന്നദ്ധരായി നില്‍ക്കുന്ന സര്‍ക്കാരും?&lt;br /&gt;&lt;br /&gt;ഒറ്റയാനായ അയ്യപ്പനോട് മധ്യവര്‍ഗ്ഗമലയാളിസഹൃദയര്‍ ഉള്ളില്‍ അസൂയ കൊണ്ടുനടന്നു. കാറ്റു പോലെ സഞ്ചരിക്കാനും ഏതു മുളന്തണ്ടിനേയും പുല്ലാങ്കുഴലാക്കി മാറ്റാനുമുള്ള ആ സ്വച്ഛന്ദസര്‍ഗ്ഗപ്രവാഹം അയ്യപ്പനെ ആയിരങ്ങളുടെ ആരാധനാപാത്രമാക്കി. വാക്കുകള്‍കൊണ്ട് അയ്യപ്പനുണ്ടാക്കിയ വിരുദ്ധബിംബങ്ങള്‍ അവരുടെ ഹൃദയങ്ങളെ അസ്വസ്ഥമാക്കി. കീറിമുറിക്കുകയും നീറിപ്പിടിക്കുകയും ചെയ്യുന്ന വാങ്മയം. ഗൃഹസ്ഥാശ്രമികളായിമാറിയ മുന്‍വിപ്ലവകാരികളുടെ കുറ്റബോധത്തിന് ആ വരികള്‍ പശ്ചാത്താപമോ കുമ്പസാരമോ ആയി. ഗ്രീഷ്മമേ സഖീ എന്ന് ബാറിലിരുന്ന് വിലപിച്ചു.&lt;br /&gt;&lt;br /&gt;അരാജകജീവിതം നയിക്കുന്ന എഴുത്തുകാരേയും കലാകാരന്മാരേയും ആരാധിക്കുന്നതിന്റെ സമൂഹമനഃശാസ്ത്രം പരിശോധിക്കേണ്ടതുണ്ട്. നിയമാനുസൃത സമൂഹത്തില്‍ സാധിക്കാത്ത കിറുക്കുകള്‍ കൊണ്ടുനടക്കുന്നവരോടുള്ള  അസൂയയില്‍നിന്നാണോ അതു ജനിക്കുന്നത്? നമ്പ്യാരും ബഷീറും വി.കെ.എനും അരക്കിറുക്കന്മാരായിരുന്നു. കുഞ്ഞിരാമന്‍നായരും ഏറെക്കുറെ താന്തോന്നിയായി ജീവിച്ചു. ജോണും സുരാസുവും അയ്യപ്പനും പലര്‍ക്കും റോള്‍മോഡല്‍തന്നെയായിരുന്നു. കവി,കാമുകന്‍,ഭ്രാന്തന്‍ എന്ന നിര്‍വ്വചനത്തന് അപവാദങ്ങളില്ലെന്നുണ്ടോ? പൌരസമൂഹത്തില്‍ ഉത്തരവാദിത്വത്തോടെ ജീവിക്കുന്നവര്‍ക്ക് കലാകാരനാകാന്‍ പറ്റില്ലെന്നുണ്ടോ? നെരൂദ ഇന്ത്യയില്‍ ചിലിയുടെ അംബാസഡറായിരുന്നില്ലേ? അരാജകനായകന്മാരെ സൃഷ്ടിച്ച മുകുന്ദന്‍ ദില്ലിയില്‍ ഫ്രഞ്ച് എംബസ്സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നില്ലേ? സ്റ്റേറ്റ് ബാങ്കിന്റെ തലപ്പത്തിരുന്നു തന്റെ മാനേജ്മെന്റ് വൈദഗ്ദ്ധ്യം തെളിയിച്ചയാളല്ലേ നോവലിസ്റ്റ് സേതു?&lt;br /&gt;&lt;br /&gt;ഒരു കലാകാരനെ അയാളുടെ രചനകളെ ആസ്പദമാക്കിയാണ് വിലയിരുത്തേണ്ടത്. ജീവിതത്തെയോ മരണത്തേയോ ആസ്പദമാക്കിയല്ല. അതെല്ലാം ആ രചനകളെ സ്വാധീനിച്ചിരിക്കാമെങ്കില്‍ക്കൂടി. നമ്മുടെ നാട്ടില്‍ പുരസ്കാരങ്ങളും ബഹുമതികളും നല്‍കുന്നത് രചയിതാവിനാണ്. കൃതിക്കല്ല. പുരസ്കാരം നല്‍കിയ എഴുത്തുകാരന് നാടുനീളെ സ്വീകരണം നല്‍കുന്നു. മരിച്ചാല്‍ സംസ്ഥാനബഹുമതികളോടെ സംസ്കരിക്കുന്നു. കഴിഞ്ഞു ഉത്തരവാദിത്വം. അതിലെ നിര്‍വ്വഹണവീഴ്ചകളാണ് അയ്യപ്പന്റെ കാര്യത്തില്‍ വിവാദങ്ങളുണ്ടാക്കിയത്.&lt;br /&gt;&lt;br /&gt;ഡോ.സുകുമാര്‍ അഴീക്കോടാണ് ഈ വിവാദവെടിക്കെട്ടിന് തിരികൊളുത്തിയത്. അയ്യപ്പന്റെ മൃതദേഹം സംസ്കരിക്കുന്നത് നീട്ടിവെച്ച സര്‍ക്കാര്‍ നടപടിയെ  നിശിതമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം രംഗത്തുവന്നു. ജീവിച്ചിരിക്കെ അയ്യപ്പന്‍ എന്നൊരു കവിയെപ്പറ്റിയോ അദ്ദേഹം എഴുതിയ ഏതെങ്കിലുമൊരു കവിതയെപ്പറ്റിയോ അഴീക്കോടുസാര്‍ പരാമര്‍ശിച്ചതായി കേട്ടിട്ടില്ല. മൃതദേഹം മറവുചെയ്യാനെടുത്ത കാലതാമസമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗൃദ്ധ്രദൃഷ്ടിയെ ഈ കവിയിയേല്കു നയിച്ചത്! സംസ്കാരത്തെക്കുറിച്ച് അഭിപ്രായപ്രകടനം ചെയ്യുന്നവരാണ് സാംസ്കാരികനായകരെങ്കില്‍ അഴീക്കോടുസാര്‍ തനിക്കുള്ള ആ വിശേഷണത്തെ അന്വര്‍ത്ഥമാക്കി എന്നു പറയണം.&lt;br /&gt;&lt;br /&gt;ചത്താല്‍ ഏതു മഹാനും ശവംതന്നെ. യഥാവിധി സംസ്കരിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവുമാണ്. ജഡം കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ ഉള്ളപ്പോള്‍ അവസാനമായി ഒരു നോക്കു കാണേണ്ടവര്‍ക്ക് ആ സൌകര്യം ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. ഇവിടെ പ്രശ്നമായത് തിരഞ്ഞെടുപ്പാണ്. സംസ്കാരം നീട്ടിവെക്കാന്‍ അതൊരു കാരണമാക്കേണ്ടതുണ്ടോ എന്നാണു ചോദ്യം. വടക്കന്‍ ജില്ലകളില്‍ തിരഞ്ഞെടുപ്പുഡ്യൂട്ടിയിലുള്ള സഹൃദയരുടെ സൌകര്യംകൂടി കണക്കിലെടുത്താണ് തിങ്കളാഴ്ച നിശ്ചയിച്ച സംസ്കാരം ചൊവ്വാഴ്ചത്തേയ്കു നീട്ടിയതെന്നാണ് മന്ത്രി ബേബി പ്രസ്താവിച്ചത്. വെളുക്കാന്‍ തേച്ച ആ പ്രസ്താവനയാണ് പാണ്ടായിത്തീര്‍ന്നത്. അങ്ങനെയൊരു ഔദാര്യത്തില്‍ പതിയിരുന്ന അനൌചിത്യത്തെ മന്ത്രി അത്ര കാര്യമാക്കിയില്ല. ആ വീഴ്ചയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;അവിടെയും അയ്യപ്പന്റെ കാവ്യസങ്കേതം തന്നെ ജയിക്കുന്നു. വിരുദ്ധബിംബങ്ങളെ ചേര്‍ത്തുവെച്ച് നക്ഷത്രമുണ്ടാക്കുന്ന രചനാശൈലി. ഒരേസമയം തിരഞ്ഞെടുപ്പിനോടുള്ള പൌരപ്രതിബദ്ധതയും അരാജകത്വത്തോടുള്ള ആരാധനയും നമ്മുടെ മധ്യവര്‍ഗ്ഗമനസ്സുകളില്‍ സംഘര്‍ഷത്തീപ്പൊരിയുണ്ടാക്കി. ("ബലിയാടിന്റെ ശിരസ്സും കാര്‍മ്മികന്റെ മനസ്സും"!) ജീവിച്ചിരിക്കെ അയ്യപ്പനെഴുതിയ അവസാനകവിത ഷര്‍ട്ടിന്റെ കൈമടക്കില്‍നിന്നു കിട്ടിയതാണെങ്കില്‍, മരിച്ചതിനുശേഷം അദ്ദേഹമെഴുതിയ കവിത ഈ സംഘര്‍ഷമായിരിക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-2208044736020761794?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/2208044736020761794/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/10/blog-post_27.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/2208044736020761794'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/2208044736020761794'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/10/blog-post_27.html' title='ബലിയാടിന്റെ ശിരസ്സും കാര്‍മ്മികന്റെ മനസ്സും'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-4878326772451501800</id><published>2010-10-07T10:35:00.001+04:00</published><updated>2010-10-07T10:35:58.596+04:00</updated><title type='text'>എടുപ്പ്</title><content type='html'>ഇരുന്നുമുഷിഞ്ഞപ്പോള്‍ ഒന്നു ചുറ്റിവരാമെന്നുകരുതി റോട്ടിലേക്കിറങ്ങി. ഒരു സിഗരറ്റും പുകച്ച് തിരിച്ചു നടക്കുമ്പോള്‍ റോഡരികില്‍ എന്റെ വീടിനെതിര്‍വശം തകൃതിയായി പണിനടക്കുന്നു. ഇമവെട്ടിത്തുറക്കുംമുമ്പ് അവിടെയൊരു ഇരുനിലക്കെട്ടിടം ഉയര്‍ന്നു. മുറ്റത്ത് ഒരു കുട്ടി ക്രിക്കറ്റ് പന്തെറിയുന്നു.&lt;br /&gt;&lt;br /&gt;അടുത്തെത്തുമ്പോഴേക്കും ആ കുട്ടി വളര്‍ന്നുവലുതാവുകയും മുറ്റത്ത് ഒരു കല്യാണപ്പന്തല്‍ ഉയര്‍ന്ന് ആളുംബഹളവുമുണ്ടാവുകയും നിമിഷങ്ങള്‍ക്കുള്ളില്‍ അവയെല്ലാം അപ്രത്യക്ഷമാവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;പുതിയവീടിന്റെ ഗേറ്റിനടുത്തെത്തിയപ്പോള്‍ ആദ്യം കണ്ട കുട്ടിയുടെ അതേ ഛായയുള്ള (മകനായിരിക്കണം) മറ്റൊരു കുട്ടി ക്രിക്കറ്റ് പന്തെറിയുന്നു. ആ കുട്ടിയുടെ അച്ഛന്‍ കോലായിലിരുന്ന് പത്രം വായിക്കുന്നു.&lt;br /&gt;&lt;br /&gt;എന്നെ കണ്ടപ്പോള്‍ അയാള്‍ പത്രത്തില്‍നിന്നു മുഖമുയര്‍ത്തി. &lt;br /&gt;"ആരാ? എന്താ?"&lt;br /&gt;"നമസ്കാരം. ഞാന്‍ എതിര്‍വശത്തെ വീട്ടിലെ താമസക്കാരനാണ്. അയല്‍ക്കാരല്ലേ, ഒന്നു പരിചയപ്പെടാമല്ലോ എന്നു കരുതി കയറിയതാണ്." ഞാന്‍ പറഞ്ഞു.&lt;br /&gt;"എതിര്‍വശത്തെ വീടോ?" അയാള്‍ അത്ഭുതത്തോടെ എന്നെ നോക്കി.&lt;br /&gt;"അതെ, ആ വീട്."&lt;br /&gt;എന്നാല്‍ ഞാന്‍ വിരല്‍ചൂണ്ടിയ എതിര്‍വശത്ത് എന്റെ വീടുണ്ടായിരുന്നില്ല. അവിടെ അനേകം കാറുകള്‍ പാര്‍ക്കു ചെയ്ത വിശാലമായ മുറ്റത്തോടുകൂടിയ ഒരു കൂറ്റന്‍ എടുപ്പ് ആകാശം മറച്ച് നില്‍ക്കുന്നുണ്ടായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-4878326772451501800?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/4878326772451501800/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/10/blog-post_8944.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/4878326772451501800'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/4878326772451501800'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/10/blog-post_8944.html' title='എടുപ്പ്'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-252741367634708521</id><published>2010-10-07T10:16:00.000+04:00</published><updated>2010-10-07T10:21:45.652+04:00</updated><title type='text'>അതിഥികള്‍</title><content type='html'>തലകൈകാലുകള്‍&lt;br /&gt;നൂലില്‍ തൂങ്ങിയാടും കുടുംബം&lt;br /&gt;അച്ഛനമ്മകുഞ്ഞുങ്ങള്‍&lt;br /&gt;അതിഥികള്‍.&lt;br /&gt;&lt;br /&gt;വരുവരു നാളെത്രയായ് കണ്ടിട്ടെ-&lt;br /&gt;ന്നുപചാരമൊഴി.&lt;br /&gt;&lt;br /&gt;നൂല്‍ വലിഞ്ഞു, കൈ കൂപ്പി.&lt;br /&gt;ചുണ്ടറ്റങ്ങളുയര്‍ന്നു, ചിരി കാട്ടി.&lt;br /&gt;&lt;br /&gt;മോളിപ്പോഴേതു ക്ലാസില്‍?&lt;br /&gt;ഫസ്റ്റുണ്ടു ഭരതനാട്യത്തിനെ-&lt;br /&gt;ന്നഭിമാനനൂലുയര്‍ന്നു.&lt;br /&gt;&lt;br /&gt;കുഞ്ഞിക്കാല്‍ താളം ചവുട്ടി&lt;br /&gt;അച്ഛന്‍ തലയാട്ടി.&lt;br /&gt;&lt;br /&gt;കത്തിപ്പോയൊരു വീടിന്‍&lt;br /&gt;കരിഞ്ഞ ചുമരായ്&lt;br /&gt;പിന്തിരശ്ശീല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-252741367634708521?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/252741367634708521/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/10/blog-post_07.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/252741367634708521'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/252741367634708521'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/10/blog-post_07.html' title='അതിഥികള്‍'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-7159057060653220</id><published>2010-10-07T10:14:00.000+04:00</published><updated>2010-10-07T10:15:54.242+04:00</updated><title type='text'>പാതയോരത്ത്</title><content type='html'>പാതയോരത്തു ചുവന്നതെന്തോ&lt;br /&gt;പാടപോല്‍, മെല്ലെയനങ്ങുന്നുണ്ടോ?&lt;br /&gt;ആരോ വഴിയില്‍ വലിച്ചെറിഞ്ഞ&lt;br /&gt;പോളിത്തീന്‍ കീശയൊന്നല്ലെന്നുണ്ടോ?&lt;br /&gt;&lt;br /&gt;ചീറുന്ന വാഹനക്കാറ്റിനൊപ്പം&lt;br /&gt;മേലേയ്ക്കുയര്‍ന്നും കറങ്ങിവീണും&lt;br /&gt;വേലിമുള്ളില്‍ക്കോറി വേദനിച്ചും&lt;br /&gt;വായുമുട്ടും ശ്വാസകോശമായും&lt;br /&gt;എങ്ങോട്ടെന്നില്ലാതെ പാറുന്നതിനെ ഞാന്‍&lt;br /&gt;എന്തിനായ് പിന്തുടരുന്നുവെന്നോ?&lt;br /&gt;&lt;br /&gt;ഞാനതിന്‍ പിന്നാലെ പോകയാണോ,&lt;br /&gt;ആയതെന്‍ പിന്നാലെ പോന്നതാണോ?&lt;br /&gt;ആരോടു ചോദിക്കും, ഈ വഴിയോരത്തു&lt;br /&gt;വേറൊരാളേയും ഞാന്‍ കാണുന്നില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-7159057060653220?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/7159057060653220/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/10/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/7159057060653220'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/7159057060653220'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/10/blog-post.html' title='പാതയോരത്ത്'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-1630436009717569314</id><published>2010-08-05T20:51:00.001+04:00</published><updated>2010-08-05T21:10:35.250+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പാതാളം 1</title><content type='html'>ചാണകം മെഴുകിയ മണ്ണില്‍ പൂക്കളമമുണ്ടാക്കുകയാണ് അച്ചു. പൂക്കള്‍ ഇഷ്ടംപോലെയുണ്ട്. നൂറുകണക്കിന് കൊട്ടകളാണ് ഇരിക്കുന്നത്. തുമ്പ, തെച്ചി, ചെമ്പരത്തി, മന്ദാരം, കോളാമ്പി തുടങ്ങിയ നാടന്‍ ഇനങ്ങള്‍ മാത്രമല്ല, ജമന്തി, ചെണ്ടുമല്ലി, താമര, ആമ്പല്‍ തുടങ്ങി സാധാരണ ലഭ്യമല്ലാത്ത ഇനങ്ങളുമുണ്ട്. അതും കൊട്ടക്കണക്കിന്. എടുത്താലും എടുത്താലും തീരില്ല. അച്ചു വൃത്താകൃതിയിലുള്ള ഡിസൈന്‍ തിരഞ്ഞെടുത്തു. നടുക്കു മുക്കുറ്റിവെച്ചു. തുമ്പ നിറച്ചു. പിന്നെ വിവിധ നിറത്തിലുള്ള പൂവിതളുകള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ പൂക്കളം തയ്യാറായി. വലിയൊരു പൂക്കളം. &lt;br /&gt;&lt;br /&gt;ഇതെല്ലാം അച്ചു ഒറ്റയ്ക്കാണു ചെയ്തത്. അവന്‍ പൂപറിക്കാന്‍ പോയിട്ടില്ല. പൂപ്പാട്ടു പാടിയിട്ടില്ല. മണ്ണു തൊട്ടിട്ടില്ല. ചാണകം പശുവിന്റെ വിസര്‍ജ്ജനമാണെന്നു കേട്ടിട്ടല്ലാതെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും അവന്‍ ഈ മനോഹരമായ പൂക്കളമുണ്ടാക്കിയിരിക്കുന്നു. നിമിഷങ്ങള്‍കൊണ്ട്. വിരല്‍ത്തുമ്പുകൊണ്ട്. എങ്ങനെ? അരുണേട്ടന്‍ ഉണ്ടാക്കിയ ഓണം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കംപ്യൂട്ടറിലാണ് അച്ചു ഇതെല്ലാം ചെയ്തിരിക്കുന്നത്. അവന്‍ സ്ക്രീനില്‍നിന്ന് അല്പം വിട്ടുനിന്ന് താനുണ്ടാക്കിയ പൂക്കളം ഒന്നുനോക്കി. ഇനിയും മാറ്റങ്ങള്‍ വരുത്തണമോ? പൂക്കളുടെ നിറം മാറ്റാം. വേണമെങ്കില്‍ മന്ദാരത്തിനു പകരം ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേയോ ആഫ്രിക്കന്‍ രാജ്യങ്ങളിലേയോ വിചിത്രമായ പൂക്കള്‍ മാറ്റിവെച്ചു നോക്കാം. വൃത്തത്തിലുള്ള ഡിസൈന്‍ മാറ്റി ചതുരമോ നക്ഷത്രമോ പരീക്ഷിക്കാം. എല്ലാത്തിനും ടൂള്‍സ് ഉണ്ട്. ഡ്രാഗ് ആന്റ് ഡ്രോപ്. അത്രയേ വേണ്ടു. എന്തെളുപ്പം! അരുണേട്ടന്‍ ആളൊരു പുലിതന്നെ! ഇത്തവണ ഹെവന്‍ലി ഓണത്തിന് പൂക്കളമത്സരം സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാകണമെന്ന് നിര്‍ദ്ദേശിച്ചതും അരുണേട്ടനാണ്. അപാര്‍ട്മെന്റിലെ എല്ലാ ഫ്ലാറ്റിലുമുള്ള കുട്ടികളും പൂക്കളമത്സരത്തിനു തയ്യാറായിക്കൊണ്ടിരിക്കുന്നു. പൂര്‍ത്തിയായാല്‍ സോഷ്യല്‍ നെറ്റ്‌‌വര്‍ക്കിലേക്ക് അപ്‌ലോഡ് ചെയ്യണം. ജഡ്ജ്മെന്റെല്ലാം ഓണ്‍ലൈനായിത്തന്നെ നടക്കും. &lt;br /&gt;&lt;br /&gt;അരുണേട്ടന്‍‌ എഞ്ചിനീയറാണ്. ഹെവന്‍ലി അപാര്‍ട്മെന്റിലെ അഞ്ചാംനിലയിലെ ഫ്ലാറ്റിലാണ് താമസം. പുറത്തിറങ്ങാറേയില്ല. എല്ലായ്പോഴും കംപ്യൂട്ടറിനുമുന്നില്‍. ഹെവന്‍ലി അപാര്‍ട്മെന്റില്‍ ഏഴുനിലകളിലായി ഇരുപത്തിയെട്ടു കുടുംബങ്ങള്‍ താമസിക്കുന്നു. അച്ചു താമസിക്കുന്നത് ആറാം നിലയിലാണ്. തിരുവോണനാള്‍ എല്ലാ കുടുംബങ്ങളും വൈകുന്നേരം ടെറസ്സിനുമുകളിലെ അലങ്കരിച്ച പന്തലില്‍ ഒത്തുചേരും. അവിടെയാണ് ഹെവന്‍ലി ഓണാഘോഷം. അത്തം തൊട്ട് പത്തുദിവസവും പൂക്കളമത്സരമുണ്ട്. അരുണേട്ടനാണ് സംഘാടകന്‍. ഓരോ ദിവസവും വിജയിയെ തിരഞ്ഞെടുക്കും. ഇന്നു ഉത്രാടമായി. ഇതുവരെ അച്ചുവിന് സമ്മാനം കിട്ടിയിട്ടില്ല. ഇന്നെങ്കിലും കിട്ടിയില്ലെങ്കില്‍ നാണക്കേടാണ്. പൂക്കളം സൈറ്റിലേക്ക് അപ്‌ലോഡു ചെയ്തുകഴിഞ്ഞാല്‍ പിന്നെ തിരുത്താന്‍ പറ്റില്ല. ഇനിയും ഭംഗികൂട്ടാനുണ്ടോ? &lt;br /&gt;&lt;br /&gt;അച്ചുവിന് താന്‍ നിര്‍മ്മിച്ച പൂക്കളം ആരെയെങ്കിലുമൊന്ന് കാണിച്ച് അഭിപ്രായമറിയണമെന്നുണ്ട്. പക്ഷെ ആരെ കാണിക്കും? അച്ഛനും അമ്മയും ഓഫീസില്‍ പോയിരിക്കയാണ്. അവര്‍ക്ക് എപ്പോഴും മുടിഞ്ഞ തിരക്കാണ്. രാവിലെ പോകും രാത്രി വൈകിയെത്തും. ഫ്ലാറ്റുകളിലെ കൂട്ടുകാരാരും പരസ്പരം വീടു സന്ദര്‍ശിക്കുക പതിവില്ല. എല്ലാവരും ഓണ്‍ലൈനില്‍ വരും. ചാറ്റ് ചെയ്ത് വിശേഷങ്ങള്‍ കൈമാറും. സ്കൂളില്‍ പോകുമ്പൊഴേ പരസ്പരം കാണൂ. ലിഫ്റ്റിറങ്ങി താഴെയെത്തിയാല്‍ സ്കൂള്‍ ബസ്സിലേക്കു ചാടിക്കയറും. സ്കൂള്‍ വിട്ട് തിരിച്ചെത്തിയാല്‍ ലിഫ്റ്റിലേക്കും. അതിനിടയിലുള്ള കൂട്ടുകെട്ടേ അവര്‍ക്കുള്ളു. ഇപ്പോഴാകട്ടെ ഓണാവധിയായതുകൊണ്ട് സ്കൂളുമില്ല.  &lt;br /&gt;&lt;br /&gt;വീട്ടില്‍ മുത്തശ്ശിയുണ്ട്. പക്ഷെ അവര്‍ക്ക് കാഴ്ച കമ്മിയാണ്. തപ്പിത്തടഞ്ഞാണ് നടപ്പ്. മുത്തശ്ശിയെ അച്ചുവിന് വലിയ കാര്യമാണ്. ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കും. കഥ പറയുമ്പോള്‍ അവരുടെ കാഴ്ചയില്ലാത്ത കണ്ണുകളില്‍ ഏതോ കാലത്തെ പ്രകാശം തുടിക്കുന്നതു കാണാം. ഓണത്തെക്കുറിച്ചുള്ള ഐതിഹ്യമെല്ലാം അവനു പറഞ്ഞുകൊടുത്തത് മുത്തശ്ശിയാണ്. &lt;br /&gt;&lt;br /&gt;അവന്‍ മുത്തശ്ശിയുടെ അറയില്‍ ചെന്നു നോക്കി. അവര്‍ കട്ടിലില്‍ ചുമരുംചാരിയിരുന്നു നാമം ചൊല്ലുകയാണ്. പാവം മുത്തശ്ശി. നാട്ടിലെ തറവാട്ടുവീട് പൂട്ടിയിട്ട് മുത്തശ്ശിയെ അച്ഛന്‍ കൂടെ കൊണ്ടുപോന്നിരിക്കയാണ്. അവന്‍ കട്ടിലില്‍ കയറി മുത്തശ്ശിയോടു തൊട്ടിരുന്നു. മുത്തശ്ശി ചുളിവീണ കൈകൊണ്ട് അവന്റെ പുറത്ത് വാത്സല്യത്തോടെ തടവി ചോദിച്ചു. &lt;br /&gt;"കുളിച്ചില്ല്യേ ഇതുവരെ? ഓണം ഉത്രാടായിട്ട്?” &lt;br /&gt;"കുളിക്കാം മുത്തശ്ശീ.” &lt;br /&gt;പിന്നെ ചെവിയില്‍ അല്പം ഉറക്കെ സ്വകാര്യമായി പറഞ്ഞു &lt;br /&gt;"ഞാനൊരു പൂക്കളണ്ടാക്കീട്ടുണ്ട്.” &lt;br /&gt;"അയ്യയ്യ്യേ. കുളിക്കാതെയാണോ പൂക്കളമിട്ടത്? കുളിച്ചു ശുദ്ധായിട്ടേ ഓണപ്പൂവു തൊടാവൂ. ഞാന്‍ പറഞ്ഞിട്ടില്ല്യേ?” &lt;br /&gt;"അതിനു ഞാന്‍ പൂവു തൊട്ടിട്ടില്ല മുത്തശ്ശീ. കംപ്യൂട്ടറിലാണ് പൂക്കളമിട്ടത്. മത്സരം ഓണ്‍ലൈനല്ലേ? ഈ മുത്തശ്ശിക്ക് അതൊന്നും അറീല്ല്യ.” &lt;br /&gt;&lt;br /&gt;അവനു പാവം തോന്നി. കാഴ്ചയുണ്ടായിരുന്നെങ്കില്‍  പൂക്കളം മുത്തശ്ശിക്കു കാണിച്ചുകൊടുക്കാമായിരുന്നു. വെള്ളപ്പാട വീണ കൃഷ്ണമണികള്‍ ഇളക്കി അവര്‍ ചിരിക്കുകമാത്രം ചെയ്തു. അവന്‍ മുത്തശ്ശിയുടെ മടിയില്‍ തലവെച്ച് അവരുടെ മുഖത്തേക്കുതന്നെ നോക്കിക്കൊണ്ട് കിടന്നു. മുത്തശ്ശി അവന്റെ മുടിയിലൂടെ വിരലോടിച്ചു. അവരുടെ മുഖത്തെ ചിരി മാഞ്ഞു. ഏതൊക്കെയോ ഓര്‍മ്മകളില്‍ അവര്‍ നിശ്ശബ്ദയായി. &lt;br /&gt;"മാവേലീനെ വരവേല്കാനാ പൂക്കളം. അതു മുറ്റത്തെ മണ്ണിലാ ഇടാ, അറിയ്യോ? അതിന് ഇവിടെ എവിട്യാ മണ്ണ്, അല്ലേ?” &lt;br /&gt;മുത്തശ്ശി വീണ്ടും മിണ്ടാതായി. &lt;br /&gt;"ആ നല്ല മണ്ണ് കൊത്തും കെളേം ല്യാതെ അവടെ കെടക്കാണ്. ആരാ നോക്കാന്‍ ള്ളത്?  വയസ്സുകാലത്ത്  എന്നെ ഈ മട്ടുപ്പാവില് കേറ്റി നന്റെ അച്ഛന്‍.” &lt;br /&gt;&lt;br /&gt;മുത്തശ്ശിക്ക് നാട്ടിലെ തറവാടു വീടിനെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല. അച്ഛനോട് എപ്പോഴും പരാതി പറയും. കുറേ കേട്ടാല്‍ അച്ഛനും ശുണ്ഠിവരും. &lt;br /&gt;"പിന്നെ അമ്മേനെ ഈ വയസ്സുകാലത്ത് അവിടെ ഒറ്റയ്ക്കാക്കീട്ട് എനിക്കിവിടെ സമാധാനായിട്ട് കഴിയാന്‍ പറ്റ്വോ? അമ്മ അതങ്ങ്ട് മറന്നേയ്ക്കൂ.”&lt;br /&gt;"മറക്കാന്‍ പറ്റ്വോ കുട്ട്യേ ആ മണ്ണ്!” മുത്തശ്ശിയുടെ കണ്ണുനിറയും. &lt;br /&gt;&lt;br /&gt;ഒന്നുരണ്ടു തവണ അവന്‍ അച്ഛന്റെകൂടെ നാട്ടില്‍ പോയിട്ടുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോഴാണ്. മാവും പ്ലാവും കവുങ്ങും നിറഞ്ഞ തൊടി. മഴക്കാലത്ത് ഇറവെള്ളം തുള്ളുന്നതുനോക്കി കോലായില്‍ തൂണും ചാരിയിരിക്കാന്‍ നല്ല രസമാണ്. വിശാലമായ മുറ്റം. തൊഴുത്തില്‍ താടയാട്ടി അമറുന്ന പശുക്കള്‍. പായല്‍നിറഞ്ഞ കുളം. മാക്രിക്കുഞ്ഞുങ്ങളും പരല്‍മീനുകളും. മുത്തശ്ശി പറഞ്ഞതു ശരിയാണ്. ഓണക്കാലത്തെങ്കിലും മുത്തശ്ശിയെക്കൂട്ടി നാട്ടില്‍ പോയി നില്കാമായിരുന്നു. &lt;br /&gt;&lt;br /&gt;മുത്തശ്ശി അച്ചുവിന്റെ മുഖം ചേര്‍ത്തുപിടിച്ച് ചോദിച്ചു. &lt;br /&gt;"നിനക്കൊരു സാധനം കാണണോ?” &lt;br /&gt;അവന്‍ എഴുന്നേറ്റിരുന്ന് വിസ്മയത്തോടെ മുത്തശ്ശിയെ നോക്കി. എന്താണത്? &lt;br /&gt;മുത്തശ്ശി തലയിണയുടെ ചുവട്ടില്‍ എന്തോ തിരയുകയാണ്. "അച്ഛനോട് പറയരുത് ട്ട്വോ.” അവനു കൌതുകമായി. അവര്‍ തലയണയ്ക്കടിയില്‍നിന്ന് ഒരു തുണിസ്സഞ്ചി പുറത്തെടുത്തു. പതുക്കെ അതിന്റെ ചരടഴിച്ചു. അവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. എന്താണ് മുത്തശ്ശി ഇത്ര രഹസ്യമായി സൂക്ഷിച്ചിട്ടുള്ളത്? &lt;br /&gt;തുണിസ്സഞ്ചിക്കുള്ളില്‍ ഒരു കടലാസു പൊതി. അവര്‍ അതിന്റെ കെട്ടഴിക്കാന്‍ പാടുപെടുന്നതുകണ്ട് അച്ചു അക്ഷമനായി. "ഞാനഴിച്ചുതരാം.” &lt;br /&gt;"നിലത്തു വീഴരുതേ. സാവധാനം മതി.” മുത്തശ്ശി പറഞ്ഞു. അവന്‍ പൊതിക്കെട്ടഴിച്ചു. &lt;br /&gt;കുറച്ചു മണ്ണ്! &lt;br /&gt;"ഇതു മണ്ണല്ലേ മുത്തശ്ശീ?” &lt;br /&gt;"ആങ്. നമ്മുടെ മണ്ണ്. അവിടന്നു പോരുമ്പോ മുത്തശ്ശി എടുത്തുവെച്ചതാ. ഞാനും നിന്റ അച്ഛനുമെല്ലാം ജനിച്ചുവളര്‍ന്ന മണ്ണാണിത്.” &lt;br /&gt;അവന്‍ ആ മണ്ണില്‍ ചൂണ്ടുവിരലാഴ്ത്തി. നനവറ്റ തരിമണ്ണ്. നേരിയ പൊടിവേരുകളും കലര്‍ന്നിട്ടുണ്ട്. അവന് അതൊന്നു വാസനിച്ചുനോക്കണമെന്നു തോന്നി. മണ്ണിന്റ മണം. മുത്തശ്ശിയും മണ്ണില്‍ വിരലുകൊണ്ട് ഞരടി. അവരുടെ പാടമൂടിയ കണ്ണില്‍ പ്രകാശം തുളുമ്പി. അവനു കരച്ചില്‍ വന്നു. &lt;br /&gt;"ഈ മണ്ണുകൊണ്ടാണ് പണ്ട് തൃക്കാക്കരപ്പനെ ഉണ്ടാക്കീര്‍ന്നത്. എന്തൊരു പശിമണ്ടാര്‍ന്ന മണ്ണാ ദ്. ഈ മണ്ണിലൂടെയാണ് മാവേലി വരാറുള്ളത്.” &lt;br /&gt;&lt;br /&gt;"മുത്തശ്ശി മാവേലീനെ കണ്ട്ട്ട്ണ്ടോ?” അച്ചു ചോദിച്ചു. &lt;br /&gt;"പിന്ന്യോ! എത്ര തവണ കണ്ടണ്ണു! കുടവയറും തലോടി, ഓലക്കുട ചൂടി, മെതിയടിയിട്ട് ടപ്പോ ടപ്പോ ന്നങ്ങനെ നടന്നുവരും.” &lt;br /&gt;"എവിടന്നാ മാവേലി വരണത്?” &lt;br /&gt;"പാതാളത്ത്ന്ന്. മണ്ണിന്റെ അടീലല്ലേ പാതാളം. അവിടെ എപ്പഴും ഇരുട്ടാണ്. കുറ്റാക്കൂരിരുട്ട്.” &lt;br /&gt;&lt;br /&gt;അച്ചു കണ്ണടച്ച് ഇരുട്ടാക്കി നോക്കി. പക്ഷെ ശരിയാവുന്നില്ല. തുറന്നിട്ട ജനലിലൂടെ വരുന്ന വെളിച്ചം ഇമകള്‍ക്കുള്ളില്‍ കടക്കുന്നുണ്ട്. ശരിക്കുമുള്ള ഇരുട്ട് അവന്‍ അനുഭവിച്ചിട്ടില്ല. രാത്രിയിലും ബെഡ്റൂമില്‍ നേരിയ വെളിച്ചമുണ്ടാകും. പെട്ടെന്ന് അവന്‍ മുത്തശ്ശിയുടെ കണ്ണുകളില്‍ നോക്കി. മുത്തശ്ശിക്ക് എപ്പോഴും ഇരുട്ടാണ്. നാട്ടില്‍നിന്നു പോന്നതില്‍പ്പിന്നെ കാഴ്ച കൂടുതല്‍ക്കൂടുതല്‍ മങ്ങിവരികയാണത്രേ. പാവം മുത്തശ്ശി. മാവേലിയെപ്പോലെ കൂരിരുട്ടില്‍ കഴിയുന്നു. മാവേലി ഭൂമിക്കടിയില്‍. മുത്തശ്ശി മുകളില്‍. അവനു വീണ്ടും സങ്കടമായി. എന്നാലും മുത്തശ്ശിയ്ക്ക് അച്ചുവെങ്കിലുമുണ്ട് കൂട്ടിന്. മാവേലിയ്ക്കോ? &lt;br /&gt;&lt;br /&gt;"മുത്തശ്ശിയല്ലേ പറഞ്ഞത്, പൂക്കളമിട്ട മുറ്റത്ത് മാവേലി വരുംന്ന്?” &lt;br /&gt;"അതിനു മിറ്റണ്ടോ? ണ്ടെങ്കിത്തന്നെ പൂവുണ്ടോ? കംപൂട്ടറൊന്നും മാവേലിയ്ക്കറിയില്ല കുട്ട്യേ.” &lt;br /&gt;"അപ്പോ നമ്മടെ ഓണത്തിന് മാവേലി വര്ല്യ, അല്ലേ?” &lt;br /&gt;"വരില്ല. മാവേലി പാതാളത്തില്‍ത്തന്നെ ഇരിക്കും. നല്ല മണ്ണു കൃഷിചെയ്യാതെ തരിശിടുന്ന ദുഷ്ടന്മാരെ കാണാന്‍ അദ്ദേഹം എഴുന്നള്ളില്ല്യ, തീര്‍ച്ച. ഇനി മാവേലിയെ കാണണ്ടോര്‍ക്ക് പാതാളത്തിലേക്കു പോവ്വ്വന്നെ വേണം.” &lt;br /&gt;&lt;br /&gt;അച്ചു മാവേലിയെ മനസ്സില്‍ സങ്കല്പിച്ചു. എത്രകാലമായി പാതാളത്തിലെ ഇരുട്ടറയില്‍ കഴിയുന്നു. വാമനന്‍ ചവുട്ടിത്താഴ്ത്തിയ നാള്‍തൊട്ട് അവിടെത്തന്നെയാണ്. വര്‍ഷത്തിലൊരിയ്ക്കല്‍മാത്രം പുറത്തുവരാം. ഒറ്റദിവസം. ഒരേയൊരു പകല്‍. അന്നു പ്രഭാതത്തില്‍ അദ്ദേഹം ഭൂമിയിലേക്കു വരും. കുടവയറും തലോടി, ഓലക്കുട ചൂടി, കാലില്‍ മരംകൊണ്ടുള്ള മെതിയടിയും ധരിച്ച് ടപ് ടപ് എന്നു ടാറിട്ട റോഡിലൂടെ ചുറ്റുപാടും ആര്‍ത്തിയോടെ നോക്കിക്കൊണ്ടു വരുന്ന മഹാബലിയെ അവന്‍ സങ്കല്പിച്ചുനോക്കി. അവനു കരച്ചിലാണു വന്നത്. പാവം ബലി! ഒരുകാലത്ത് കേരളം വാണ ചക്രവര്‍ത്തിയാണ്! &lt;br /&gt;&lt;br /&gt;ഇനി ആ വരവും ഉണ്ടാവില്ലെന്നാണ് മുത്തശ്ശി പറഞ്ഞത്. കാണേണ്ടോര്‍ക്ക് അങ്ങോട്ടു ചെല്ലാം. എങ്ങനെയാണ് പാതാളത്തിലേക്കു പോവുക? ഭൂമിയുടെ അടിയിലേയ്ക്കു വഴിയുണ്ടാവുമോ? അവിടം എങ്ങിനെയായിരിക്കും? ഇരുട്ടിലൂടെ സഞ്ചരിക്കാന്‍ തുരങ്കങ്ങളുണ്ടാവുമോ? സ്റ്റാര്‍മൂവീസിലും എഛ്.ബി.ഓ യിലും മറ്റും കാണാറുള്ള ചലച്ചിത്രങ്ങള്‍ അവനോര്‍മ്മ വന്നു. തടിയന്‍ വേരുകളും പാറകളും വിചിത്രങ്ങളായ ഇഴജന്തുക്കളുടെ മാളങ്ങളുമുള്ള വന്‍ തുരങ്കത്തിനുള്ളിലൂടെ തലയില്‍ ഹെഡ്ലൈറ്റും പിടിപ്പിച്ച് നടന്നു പോകണം. &lt;br /&gt;&lt;br /&gt;"ഇന്റെ കുട്ടി ആ മണ്ണൊന്നു പൊതിഞ്ഞുതാ.”&lt;br /&gt;മുത്തശ്ശി അവനെ മനോരാജ്യത്തില്‍നിന്നു തൊട്ടുണര്‍ത്തി. "അതു തലോണച്ചോട്ടില്‍വെച്ചാലേ എനിക്കുറക്കം വരൂ. ആ മണ്ണില്‍ തലവെച്ചുവേണം ഇനിക്കു പോകാന്‍.”  അവനതു പൊതിഞ്ഞുകൊടുത്തു. തുണിസ്സഞ്ചി മുത്തശ്ശി പഴയതുപോലെ തലയണച്ചോട്ടില്‍വെച്ചു. "അച്ഛനോടു പറയര്ത് ട്ട്വോ.” മുത്തശ്ശി ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തി. &lt;br /&gt;&lt;br /&gt;അച്ഛനറിഞ്ഞാല്‍ ആ മണ്ണെടുത്ത് വലിച്ചെറിഞ്ഞാലോ എന്നാണു മുത്തശ്ശിയുടെ പേടി. അമ്മയ്ക്കെന്തോ സംശയമുള്ളതായി അച്ചുവിനു തോന്നിയിട്ടുണ്ട്. മുത്തശ്ശി മണ്ണു തിന്നുന്നുണ്ടോ എന്ന് അമ്മ അച്ഛനോടു സ്വകാര്യം ചോദിച്ചത് അവന്‍ കേട്ടിട്ടുണ്ട്. "അല്ലെങ്കിലേ എപ്ലും സൂക്കേടാണ്. ഇനി അതുംകൂട്യേ വേണ്ടൂ.” അമ്മ പിറുപിറുക്കും. മുത്തശ്ശിയോടു ചോദിച്ചുനോക്കിയാലോ? വേണ്ട. അവര്‍ക്കു സങ്കടമാവും. മണ്ണു തിന്നാല്‍ തിന്നോട്ടെ. മാവേലിയുടെ മണ്ണല്ലേ. &lt;br /&gt;&lt;br /&gt;അവന്‍ വീണ്ടും മനോരാജ്യത്തിലേക്കു വഴുതിവീണു. പാതാളത്തില്‍ പോകാന്‍ കഴിഞ്ഞെങ്കില്‍! എന്തൊരു സന്തോഷമായിരിക്കും മഹാബലിക്ക്. എല്ലാ വര്‍ഷവും പ്രജകളെ കാണാന്‍ പോകാറുള്ള മഹാബലിയെ ആരും ഇതുവരെ അങ്ങോട്ടുചെന്നു കണ്ടിട്ടുണ്ടാവില്ല. അച്ചുവിനെ കണ്ടാല്‍ അദ്ദേഹം  ഓടിവന്ന് വായുവിലുയര്‍ത്തിപ്പിടിക്കും. നീണ്ട താടിരോമങ്ങള്‍ കൊണ്ട് അവന് മേല്‍ ഇക്കിളിയാവും. അവന്‍ പൊട്ടിപ്പൊട്ടിച്ചിരിക്കും. &lt;br /&gt;"എന്തു കണ്ടിട്ടാ നിയ്യ് ചിരിക്കണ്?” മുത്തശ്ശി ചോദിച്ചതുകേട്ട് അവന്‍ ചമ്മിപ്പോയി. അവന്‍ പതുക്കെ എഴുന്നേറ്റു ഹാളിലേക്കു നടന്നു. &lt;br /&gt;&lt;br /&gt;ഡെസ്ക്ടോപ്പില്‍ അവനുണ്ടാക്കിയ പൂക്കളം ഇപ്പോഴും ഉദിപ്പോടെ പ്രകാശിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അവന് അതിലൊട്ടും താത്പര്യം തോന്നുന്നില്ല. മനസ്സു മുഴുവന്‍ പാതാളമാണ്. അവന്‍ മൌസ് കയ്യിലെടുത്തു. താനുണ്ടാക്കിയ പൂക്കളം ഒറ്റക്ലിക്കിന് ഡിലിറ്റ് ചെയ്തു. &lt;br /&gt;&lt;br /&gt;..................................... &lt;a href="http://thiramozhi.blogspot.com/2010/08/2_7440.html"&gt;തുടരും&gt;&gt;&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-1630436009717569314?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/1630436009717569314/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/08/1_4144.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/1630436009717569314'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/1630436009717569314'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/08/1_4144.html' title='പാതാളം 1'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-3131125714790827559</id><published>2010-08-05T20:50:00.001+04:00</published><updated>2010-08-05T21:11:29.014+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പാതാളം 2</title><content type='html'>"കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് ബാലനെ കാണാതായി. അധോലോകസംഘത്തിന്റെ പിടിയിലെന്നു സംശയം. പോലീസ് അന്വേഷിക്കുന്നു.”&lt;br /&gt; &lt;br /&gt;ടെലിവിഷന്‍ സ്ക്രീനില്‍ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍ ചെയ്തുകൊണ്ടേയിരുന്നു. ടി.വി. സ്വിച്ച് ഓഫ് ചെയ്ത് പോലീസ് കമ്മീഷണര്‍ എഴുന്നേറ്റു. സോഫയില്‍ തളര്‍ന്നിരുന്ന അച്ചുവിന്റെ അച്ഛനെ തോളില്‍ത്തട്ടി സമാധാനിപ്പിച്ചു. &lt;br /&gt;&lt;br /&gt;"ഒട്ടും പേടിക്കേണ്ട. ദൂരെയെങ്ങും പോകാനിടയില്ല. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവനെ ഞങ്ങള്‍ കണ്ടെത്തും. സിറ്റി മുഴുവന്‍ അരിച്ചുപെറുക്കി തിരയുന്നുണ്ട്.”&lt;br /&gt;വാതില്‍ക്കലെത്തി അദ്ദേഹം തിരിഞ്ഞുനിന്നു. &lt;br /&gt;"പിന്നൊരു കാര്യം. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത്. വിളിക്കുന്ന നമ്പറുകള്‍ നോട്ട് ചെയ്യണം.” കമ്മീഷണര്‍ പുറത്തേക്കിറങ്ങി. &lt;br /&gt;&lt;br /&gt;പുറത്ത് ചാനലുകാരും പത്രക്കാരും ആകാംക്ഷയോടെ കമ്മീഷണര്‍ പുറത്തുകടക്കുന്നതും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ക്യാമറയില്‍ ഫ്ലാഷുകള്‍ മിന്നി. മൈക്കുകളും റെക്കോഡറുകളും കമ്മീഷണര്‍ക്കു നേരെ നീണ്ടു. ചോദ്യങ്ങളുയര്‍ന്നു. എന്നാല്‍ അവയെല്ലാം തട്ടിമാറ്റിക്കൊണ്ട് ഒന്നും ഉരിയാടാതെ അദ്ദേഹവും ഉന്നത പോലീസുദ്യോഗസ്ഥരും  മിന്നല്‍വേഗത്തില്‍ ലിഫ്റ്റിനകത്തു കേറി. മാധ്യമപ്പട അതും തത്സമയം സംപ്രേഷണം ചെയ്തു. &lt;br /&gt;&lt;br /&gt;അച്ഛന്‍ വാതിലടച്ചു വീണ്ടും സോഫയില്‍ ഇരുന്നു. കിടപ്പറയില്‍ അച്ചുവിന്റെ അമ്മ കട്ടിലില്‍ ബോധമില്ലാതെ കുഴഞ്ഞു കിടപ്പാണ്. ഇടയ്ക്കു ബോധം വരുമ്പോള്‍ അമ്മ ഉച്ചത്തില്‍ കരയും. "മോനേ, അച്ചൂ... നീ എവിടെപ്പോയീ മോനേ?....”  ആ സമയം മുത്തശ്ശിയുടെ നാമജപവും ഉച്ചത്തിലാവും.  അവര്‍ക്കു കരയാനും ശബ്ദമില്ലാതായിരിക്കുന്നു. &lt;br /&gt;&lt;br /&gt;എത്ര പെട്ടെന്നാണ് അച്ചുവിനെ കാണാതായ വാര്‍ത്ത പരന്നത്! ജോലിക്കാരി ജാനുവാണ് ആദ്യമറിഞ്ഞത്. ആറാംനിലയിലെ നാലുഫ്ലാറ്റുകളിലെ ജോലിക്കാരിയാണ് ജാനു. രണ്ടുമണിക്കൂര്‍ വീതം ഓരോ ഫ്ലാറ്റിലും തൂത്തുവാരലും കഴുകലും തുടയ്ക്കലും ചെയ്യും. 6-3 ല്‍ കണ്ണുകാണാത്ത ഒരു മുത്തശ്ശിമാത്രമേ സാധാരണ ഉണ്ടാവാറുള്ളു. അവര്‍ക്കു ചോറുവിളമ്പിക്കൊടുക്കലും ജാനുവിന്റെ പണിയാണ്. ആ മുത്തശ്ശിയെ ജാനുവിനും കാര്യമാണ്. അച്ചു എവിടെപ്പോയീ എന്നു മുത്തശ്ശിയാണ് ജാനുവിനോടു ചോദിച്ചത്. കുറേ നേരമായി അവന്റെ മിണ്ടാട്ടമില്ല. ജാനു അകത്തെ മുറികളെല്ലാം തിരഞ്ഞു. അടുത്ത ഫ്ലാറ്റുകളില്‍ കേറി അന്വേഷിച്ചു. അപാര്‍ട്മെന്റിലെ കുട്ടികള്‍ മറ്റു വീടുകളില്‍ പോവുക പതിവില്ല. മുത്തശ്ശിക്കു പരിഭ്രമമായി. അവര്‍ ജാനുവിനോട് അച്ചുവിന്റെ അച്ഛനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. &lt;br /&gt; &lt;br /&gt;പിന്നെ വിളിയോടുവിളിതന്നെ. അപാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലെല്ലാം വാച്ച്മാന്‍ കയറിയിറങ്ങി. അപ്പോഴേയ്ക്കും അച്ഛനും അമ്മയും വീട്ടിലെത്തിയിരുന്നു. അച്ചുവിനെ പരിചയമുള്ള നമ്പറിലെല്ലാം വിളിച്ചു. ആര്‍ക്കും ഒരു പിടിയുമില്ല. ഇതിനകം പോലീസെത്തി. മാധ്യമങ്ങളറിഞ്ഞു. ഊഹാപോഹങ്ങള്‍ പരന്നു. &lt;br /&gt;&lt;br /&gt;ഫോണ്‍ നിലയ്ക്കാതെ റിങ് ചെയ്തുകൊണ്ടിരുന്നു. അമ്മയുടെ മൊബൈലും അച്ഛന്‍തന്നെയാണ് അറ്റന്റ് ചെയ്യുന്നത്. സഹപ്രവര്‍ത്തകരും ബന്ധുക്കളും അച്ചുവിന്റെ കൂട്ടുകാരും ടീച്ചര്‍മാരും വിവരമറിഞ്ഞ് വിളിക്കുകയാണ്. അച്ഛന്‍ എല്ലാവരോടും ഒരേ ഉത്തരം ആവര്‍ത്തിച്ചു. തിരയുന്നുണ്ട്. &lt;br /&gt;&lt;br /&gt;ഫോണില്‍ വിളിച്ചന്വേഷിക്കയല്ലാതെ ആരും അവരുടെ ഫ്ലാറ്റിലേക്കു ചെന്നില്ല. ആര്‍ക്കും അതിനു സമയമുണ്ടായിരുന്നില്ല. അയല്‍പക്കത്തുകാര്‍പോലും വിളിക്കുകയേ പതിവുള്ളു. ജാനുവും പോലീസ് കമ്മീഷണറും മാത്രമേ അവിടെ നേരില്‍ ചെന്നിട്ടുള്ളു. ജാനുവിനെ ചോദ്യംചെയ്യാനായി കൊണ്ടുപോയിരിക്കയുമാണ്. അച്ഛന്‍ ഇരുകൈകൊണ്ടും ഫോണ്‍ അറ്റന്റുചെയ്യുന്നു. മുത്തശ്ശി ചുമരുംചാരി മൂലയ്ക്കിരിക്കുന്നു. അമ്മ കട്ടിലില്‍ തളര്‍ന്നുകിടക്കുന്നു. ലാന്റ്ഫോണ്‍ റിങ് ചെയ്യുമ്പോള്‍ അമ്മ ഞെട്ടിയുണരും. ഭ്രാന്തുപിടിച്ചതുപോലെ അലറിക്കരയും. "എന്റെ അച്ചൂ... എവിടെ എന്റെ അച്ചൂ....” &lt;br /&gt;&lt;br /&gt;....................................... &lt;a href="http://thiramozhi.blogspot.com/2010/08/3_5913.html"&gt;തുടരും&gt;&gt;&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-3131125714790827559?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/3131125714790827559/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/08/2_7440.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/3131125714790827559'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/3131125714790827559'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/08/2_7440.html' title='പാതാളം 2'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-7770131010043464356</id><published>2010-08-05T20:49:00.001+04:00</published><updated>2010-08-05T21:12:08.384+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പാതാളം 3</title><content type='html'>"എന്റമ്മേ...  മുത്തശ്ശ്യമ്മേ ...”&lt;br /&gt; &lt;br /&gt;ഈസമയം അച്ചുവും അലറിക്കരയുകയായിരുന്നു. പക്ഷെ അതാരും കേട്ടില്ല. കരഞ്ഞുകരഞ്ഞ് അവന്റെ ഒച്ചയടയ ച്ചിരുന്നു. അവന്‍ ആ ഇരുമ്പുവാതിലില്‍ ആവുന്നത്ര ശക്തിയില്‍ മുഷ്ടിചുരുട്ടിയിടിച്ചു. ശബ്ദംകേട്ട് ആരെങ്കിലും വന്നു തുറന്നുകൊടുത്താലോ. ആരും വന്നില്ല. ഇനി എന്തു ചെയ്യണം? അവന്‍ ഇരുട്ടുവീണ ആ ഗുദാമിനുള്ളില്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. അവനു പേടി കൂടിക്കൂടിവന്നു. എന്തൊരു വിഡ്ഢിത്തമാണ് താന്‍ കാണിച്ചത്! &lt;br /&gt;&lt;br /&gt;ഇങ്ങനെ കുടുങ്ങുമെന്ന് അവന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ കരുതിയതേയല്ല. മനസ്സു മുഴുവന്‍ പാതാളമായിരുന്നു. ഭൂമിയ്ക്കടിയിലാണ് പാതാളം. ഭൂമിയുടെ ഉള്‍ഭാഗം അവന്‍ കണ്ടിട്ടില്ല. അതെങ്ങനെയിരിക്കും? പെട്ടെന്നാണ് അവന് ഒരാശയം തോന്നിയത്. അപാര്‍ട്മെന്റിന് ഒരു അണ്ടര്‍ഗ്രൌണ്ട് ഫ്ലോറുണ്ട്. അതു പാര്‍ക്കിങ് ഏരിയയാണ്. അച്ഛന്‍ വണ്ടി പാര്‍ക്കു ചെയ്യുന്നത് അവിടെയാണ്. അച്ചു ഇതുവരെ പാര്‍ക്കിങ് ഏരിയയില്‍ പോയിട്ടില്ല. അച്ഛന്‍ കാറെടുത്ത് അപാര്‍ട്മെന്റിന്റെ മുറ്റത്തു വരും. അവന്‍ കേറും. അതേ പതിവുള്ളു. അണ്ടര്‍ഗ്രൌണ്ട് ഫ്ലോറിലൊന്നു പോയിനോക്കിയാലോ. ഉടനെ തിരിച്ചുവരികയുമാവാം. &lt;br /&gt;&lt;br /&gt;അങ്ങനെയാണ് ആ ചെറിയ സാഹസയാത്രയ്ക്ക് അവനിറങ്ങിത്തിരിച്ചത്. മുത്തശ്ശി അറിയാതിരിക്കാന്‍ അവന്‍ ശബ്ദമുണ്ടാക്കാതെ വാതില്‍ചാരി പുറത്തുകടന്നു. ലിഫ്റ്റിനരികെ ആരും ഉണ്ടായിരുന്നില്ല. അച്ചു വാതിലടച്ച് പൂജ്യം എന്ന ബട്ടണ്‍ അമര്‍ത്തി. ലിഫ്റ്റ് താഴേക്കിറങ്ങി. അഞ്ച്, നാല്, മൂന്ന്, രണ്ട് ... ഏതെങ്കിലും ഫ്ലോറില്‍ ആളു കയറാന്‍ നില്‍ക്കുമോ എന്നായിരുന്നു അവനു പേടി. അസമയത്ത് തന്നെ കണ്ടാല്‍ വാച്ച്മാന്‍ പിടികൂടും. മുറിവിട്ടു പുറത്തിറങ്ങിയത് അച്ഛനോ അമ്മയോ അറിഞ്ഞാല്‍ ചുട്ട അടി ഉറപ്പാണ്. ഭാഗ്യത്തിന് ആരും കണ്ടില്ല. &lt;br /&gt;&lt;br /&gt;ലിഫ്റ്റ് നിന്നു. ഇതാണ് അണ്ടര്‍ഗ്രൌണ്ട്. അച്ചു പതുക്കെ വാതില്‍ തുറന്ന് തല പുറത്തേക്കിട്ടു നോക്കി. അങ്ങിങ്ങു കത്തുന്ന ട്യൂബ് ലൈറ്റുകളുടെ പ്രകാശത്തില്‍ വിശാലമായ ഒരു ഹാള്‍. പല നിറത്തിലും വലുപ്പത്തിലുമുള്ള കാറുകള്‍ ചിട്ടയോടെ അടുക്കിനിര്‍ത്തിയിരിക്കുന്നു. ആരെയും കാണാനില്ല. അവന്‍ ലിഫ്റ്റിനു പുറത്തിറങ്ങി. പെട്ടെന്ന് ഭീകരമായി മുഴങ്ങുന്ന ശബ്ദത്തില്‍ ലിഫ്റ്റിന്റെ വാതിലടഞ്ഞു. അവന്‍ ഞെട്ടിപ്പോയി. ഹാളിനുള്ളില്‍ വലിയ മുഴക്കമാണ്. കാറുകള്‍ പാര്‍ക്കുചെയ്തതിന്റെ വശങ്ങളിലുള്ള പില്ലറുകളില്‍ ഫ്ലാറ്റ് നമ്പര്‍ എഴുതിയിട്ടുണ്ട്. ഓരോ വീട്ടുകാര്‍ക്കും ഓരോ ഏരിയ നിശ്ചയിച്ചിരിക്കുന്നു. അച്ഛന്റെ കാര്‍ എവിടെയാണ് പാര്‍ക്കു ചെയ്യുന്നത്? ഒന്നു ചുറ്റിനടന്നുനോക്കാം. അവന്‍ കാറുകള്‍ക്കിടയിലൂടെ നടന്നു. &lt;br /&gt;&lt;br /&gt;പെട്ടെന്ന് ട്യൂബ് ലൈറ്റുകള്‍ കെട്ടു. ഹാളിനുള്ളില്‍ ഇരുട്ടു നിറഞ്ഞു. വൈദ്യുതി നിലച്ചതാണ്. അവന്‍ അമ്മേ എന്നു നിലവിളിച്ചുപോയി. ആ ശബ്ദം ഹാളില്‍ പ്രതിദ്ധ്വനിച്ചു. അതവനെ കൂടുതല്‍ പേടിപ്പെടുത്തി. മതി. തിരിച്ചുപോകാം. എവിടെ ലിഫ്റ്റ്? അവന്‍ ഭിത്തിയോടുചേര്‍ന്ന് നടന്നു. അതിഭയങ്കരമായ ശബ്ദത്തില്‍ പൊടുന്നനെ ഒരു യന്ത്രം പ്രവര്‍ത്തനമാരംഭിച്ചു. ജനറേറ്ററാവണം. ട്യൂബ് ലൈറ്റുകള്‍ കണ്ണുചിമ്മിത്തുറന്നു. ജനറേറ്ററിന്റെ ഭീകരമായ മുഴക്കം കാതടപ്പിക്കുന്നു. ആരാണത് ഓണ്‍ചെയ്തത്? &lt;br /&gt;&lt;br /&gt;അതാ ഹാളിന്റെ മറ്റൊരു ഭാഗത്തുനിന്ന് ഒരു വാഹനത്തിന്റെ ഹെഡ്ലൈറ്റ് തെളിയുന്നു. അത് ഒരിറക്കമിറങ്ങി വരികയാണ്. ആരോ വണ്ടി പാര്‍ക്കു ചെയ്യാന്‍ വരുന്നു. താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പാണ്. ഉടനെ ഒളിക്കണം. എവിടെ ഒളിക്കും? ഭിത്തിയോടു ചേര്‍ന്ന് ഒരിരുമ്പുവാതില്‍ അവന്‍ കണ്ടു. ഞൊടിയിടയില്‍ അവന്‍ അതു തുറന്ന് അകത്തുകേറി. &lt;br /&gt;&lt;br /&gt;അതൊരു ഗുദാമായിരുന്നു. ഉള്ളില്‍ വെളിച്ചമുണ്ടായിരുന്നില്ല. കാറില്‍നിന്നിറങ്ങിയവര്‍ ലിഫ്റ്റ് കയറിപ്പോകുംവരെ അവിടെ ഒളിച്ചു നില്‍ക്കാന്‍ അവന്‍ തീരുമാനിച്ചു. അവന്‍ കാതോര്‍ത്തു. ജനറേറ്ററിന്റെ മുഴക്കംകൊണ്ട് ഒന്നും കേള്‍ക്കാനില്ല. പോയിക്കാണണം. അല്പം കഴിഞ്ഞ് അവന്‍ ചാരിയ വാതിലിന്റെ വിടവില്‍ക്കൂടി നോക്കി. ദൈവമേ! അതാ വരുന്നു വാച്ച് മാന്‍. കൊമ്പന്‍മീശക്കാരനായ അയാളെ അച്ചുവിന് പേടിയാണ്. അയാളുടെ കണ്ണുകള്‍ എപ്പോഴും ചുവന്നുകലങ്ങിയിരിക്കും. കുട്ടികളെ അയാള്‍ക്കിഷ്ടമേയല്ല. സ്കൂള്‍വിട്ട് ബഹളംകൂട്ടിവരുന്ന കുട്ടികളെ കണ്ടാല്‍ അയാള്‍ ഗെയ്റ്റിലിരുന്ന് വരുന്നുണ്ട് ശല്യങ്ങള്‍ എന്നു ശപിക്കും. &lt;br /&gt;&lt;br /&gt;വാച്ച്മാന്‍ അച്ചു നിന്ന ഗുദാമിന്റെ നേരെത്തന്നെയാണ് വരുന്നത്. പിടികൂടിയാല്‍ കഥ കഴിക്കും. ഉടനെ മാറണം. അവന്‍ ചുറ്റും നോക്കി. പൊട്ടിപ്പൊളിഞ്ഞ ഒന്നു രണ്ടു മേശകളും കസേരകളും. മൂലകളില്‍ ഒരുപാടു കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍. പ്ലാസ്റ്റിക്ക് ടാങ്കുകള്‍. കൂറ്റന്‍ ടയറുകള്‍. എല്ലാം വാരിവലിച്ചും അട്ടിയിട്ടും കിടക്കുന്നു. ആലോചിക്കാന്‍ സമയമില്ല. അവന്‍ അതിലൊരു കടലാസുപെട്ടിയുടെ ഉള്ളിലേക്കു കടന്നിരുന്നു. &lt;br /&gt;&lt;br /&gt;വാച്ച്മാന്‍ വാതില്‍തുറന്ന് അകത്തു കടന്നു. അച്ചു തല പരമാവധി കുനിച്ച് പെട്ടിക്കുള്ളില്‍ കുനിഞ്ഞിരിക്കയാണ്. പെട്ടെന്ന് വെളിച്ചം വന്നു. ലൈറ്റിട്ടിരിക്കണം. അവന്‍ ശ്വാസമടക്കി. അല്പം കഴിഞ്ഞ് കുപ്പികളും ഗ്ലാസുകളും കൂട്ടിമുട്ടുന്ന ഒച്ച കേട്ടു. പതുക്കെ ഒരു സിഗരറ്റുമണവും പരന്നു. പരുക്കന്‍ ശബ്ദത്തില്‍ അയാളെന്തോ പിറുപിറുക്കുന്നതു കേള്‍ക്കാം. വീണ്ടും ഗ്ലാസുമുട്ടുന്ന ശബ്ദം. സിഗരറ്റുപുക ശ്വസിച്ച് താന്‍ ചുമച്ചുപോകുമോ എന്നായി അച്ചുവിന്റെ പേടി. ഇത്തിരി നേരം കഴിഞ്ഞു. ഗ്ലാസ് മേശപ്പുറത്ത് ഉച്ചത്തില്‍ വെക്കുന്ന ശബ്ദം കേട്ടു. വിളക്കണഞ്ഞു. പിന്നെ ബൂട്ടിന്റെ ശബ്ദം അകന്നകന്നുപോകുന്നു. ഇരുമ്പുവാതില്‍ കിലുങ്ങി. അയാള്‍ പോവുകയാണ്. വാതിലടഞ്ഞു. &lt;br /&gt;&lt;br /&gt;ഹാവൂ! അച്ചു നെടുവീര്‍പ്പിട്ടു. അവന്‍ തല പുറത്തിട്ടുനോക്കി. ആരുമില്ല. ഓടി വാതില്‍ക്കലെത്തി ചെവിയോര്‍ത്തു. പിന്നെ പതുക്കെ ഉന്തിനോക്കി. തുറക്കുന്നില്ല. അല്പം കൂടി ശക്തിയില്‍ തള്ളിനോക്കി. ഇളക്കമില്ല. വീണ്ടും വീണ്ടും സര്‍വ്വശക്തിയുമെടുത്തു തള്ളി. അനക്കമില്ല. ചതിച്ചോ ദൈവമേ! വാച്ച്മാന്‍ പുറത്തുനിന്ന് പൂട്ടിയിട്ടാണ് പോയിരിക്കുന്നത്. അവന്‍ അലറിക്കരഞ്ഞു. ഇരുമ്പുവാതിലില്‍ കൈ കുഴയുവോളം ആഞ്ഞാഞ്ഞു പ്രഹരിച്ചു. ആരും കേള്‍ക്കുന്നില്ല. കടലിരമ്പുംപോലെ ജനറേറ്ററിന്റെ ഒച്ച കേള്‍ക്കാം. &lt;br /&gt;&lt;br /&gt;പേടിയും സങ്കടവുംകൊണ്ട് അവന്‍ തളര്‍ന്നുപോയി. ഇപ്പോള്‍ നേരമെത്രയായിട്ടുണ്ടാവും? മുത്തശ്ശി തന്നെ ഉണ്ണാന്‍ വിളിച്ചിട്ടുണ്ടാവും. കാണാഞ്ഞിട്ട് പരിഭ്രമിച്ചു വിളിക്കുന്നുണ്ടാവും. പാവം കണ്ണും കാണില്ല. ജാനുച്ചേച്ചി തിരഞ്ഞുനടക്കുന്നുണ്ടാവും. ചിലപ്പോള്‍ അച്ഛനെ വിളിച്ചറിയിക്കാനും മതി. അമ്മയും ഓടിയെത്തും. അതിനുമുമ്പ് പുറത്തുകടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! &lt;br /&gt;&lt;br /&gt;ഗുദാമില്‍നിന്ന് പുറത്തേക്കു വേറെ വഴിയുണ്ടാകുമോ? അവന്‍ ധൃതിപ്പെട്ടു തിരയാന്‍ തുടങ്ങി. മുറിയിലെ ലൈറ്റിട്ടു നോക്കാം. നീണ്ടു വീതികുറഞ്ഞ ഒരു ഹാളാണ് ഗുദാം. എന്തെല്ലാമോ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. അധികവും പെട്ടികളാണ്. അവന്‍ എതിര്‍വശത്തെ പെട്ടികള്‍ക്കിടയിലേക്കു നടന്നു. ഇതാ മറ്റൊരു വാതില്‍. ഉള്ളില്‍നിന്നു കുറ്റിയിട്ടിരിക്കയാണ്. മുകളിലത്തെ ബോള്‍ട്ട് തുറക്കണമെങ്കില്‍ എന്തിന്റേയെങ്കിലും മുകളില്‍ കേറി നില്‍ക്കേണ്ടിവരും. അവന്‍ പ്രയാസപ്പെട്ട് ഒരു കാലൊടിഞ്ഞ കസേര താങ്ങിക്കൊണ്ടുവന്നു. അതിനുമുകളില്‍ക്കേറി ബോള്‍ട്ട് വലിച്ചു. &lt;br /&gt;&lt;br /&gt;വാതില്‍ തുറന്നു. നല്ല ഇരുട്ടാണ് പുറത്ത്. ഭയങ്കര ദുര്‍ഗ്ഗന്ധവും. രണ്ടുംകല്പിച്ച് അവന്‍ പുറത്തു കടന്നു. ഓടി രക്ഷപ്പെടാമെന്നാണു കരുതിയത്. പക്ഷെ എന്തിലോ അവന്റെ കാലുടക്കി. ഭയങ്കരശബ്ദത്തോടെ അവന്‍ ഒരു പടുകുഴിയിലേക്കു വീണു. ദുര്‍ഗ്ഗന്ധം വമിക്കുന്ന ഒരു ഓടയായിരുന്നു അത്.&lt;br /&gt;&lt;br /&gt;.................................. &lt;a href="http://thiramozhi.blogspot.com/2010/08/4_4762.html"&gt;തുടരും&gt;&gt;&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-7770131010043464356?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/7770131010043464356/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/08/3_5913.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/7770131010043464356'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/7770131010043464356'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/08/3_5913.html' title='പാതാളം 3'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-8872316359090919500</id><published>2010-08-05T20:48:00.001+04:00</published><updated>2010-08-05T21:13:27.924+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പാതാളം 4</title><content type='html'>അന്വേഷണം തുടങ്ങി ഏഴു മണിക്കൂര്‍ പിന്നിട്ടിട്ടും അച്ചുവിനെ കണ്ടെത്താന്‍ കഴിയാത്ത പോലീസിനെ അരുണേട്ടന്‍ നിശിതമായി വിമര്‍ശിച്ചു. അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളില്‍ പോലീസ് സേനയ്ക്കു പരിശീലനമില്ല. അതാണു കാരണം. കാണാതായ കുട്ടികള്‍ എവിടെയാണിരിക്കുന്നതെന്നു കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ അടുത്തുതന്നെ താന്‍ പുറത്തിറക്കുമെന്നും അരുണേട്ടന്‍ പ്രഖ്യാപിച്ചു. എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. &lt;br /&gt;&lt;br /&gt;ഹെവന്‍ലി അപാര്‍ട്മെന്റിലെ ഇരുപത്തിയെട്ടു കുടുംബങ്ങളും പങ്കെടുത്ത അടിയന്തര വിഡിയോ കോണ്‍ഫറന്‍സിലാണ് അരുണേട്ടന്‍ ഇങ്ങനെ ക്ഷുഭിതനായി സംസാരിച്ചത്. ഓരോരുത്തരും അവരവരുടെ മുറിയില്‍ കംപ്യൂട്ടറില്‍ ഘടിപ്പിച്ച വെബ്ക്യാമിനു മുന്നിലിരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്. &lt;br /&gt;&lt;br /&gt;അപാര്‍ട്മെന്റിലെ സുരക്ഷാസംവിധാനവും നവീകരിക്കേണ്ടതുണ്ട്. അരുണേട്ടന്‍ വീണ്ടും പുതിയ ആശയങ്ങളുമായി രംഗത്തുവന്നു. ലിഫ്റ്റിലും ഓരോ ഫ്ലോറിലെയും പൊതുസ്ഥലത്തും ഒളിക്യാമറകള്‍ സ്ഥാപിക്കണം. ആളുകളുടെ പോക്കുവരവ് നിരീക്ഷിക്കാന്‍ താഴത്തെ നിലയിലെ ഓഫീസില്‍ മോണിറ്റര്‍ വേണം. ഈ സംവിധാനമുണ്ടായിരുന്നെങ്കില്‍ അച്ചു എപ്പോള്‍ എങ്ങിനെയാണ് പുറത്തുപോയതെന്ന് നമുക്കുതന്നെ കണ്ടുപിടിക്കാമായിരുന്നു. &lt;br /&gt;&lt;br /&gt;അതു വേണ്ടതുതന്നെയാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഏഴാംനിലയിലെ ബിസിനസ്സുകാരന്‍ ജേക്കബേട്ടന്റെ ഭാര്യ ലീമോള്‍ അതിനനുബന്ധമായി മറ്റൊരു കാര്യംകൂടി നിര്‍ദ്ദേശിച്ചു. കുട്ടികളെപ്പോലെ പ്രായം ചെന്നവരുടെ മേലും നമുക്കൊരു കണ്ണു വേണ്ടേ? അതുകൊണ്ട് വയസ്സായവരുടേയും രോഗികളുടേയും മുറികളില്‍ അത്തരം വെബ്ക്യാമറകള്‍ വെക്കുന്നതു നന്നായിരിക്കും. ഉദാഹരണത്തിന് ഇപ്പോള്‍ അച്ചുവിന്റെ മുത്തശ്ശിയുടെ കാര്യം നോക്കൂ. അവര്‍ക്കു കാഴ്ചയുമില്ല. ക്യാമറ സ്ഥാപിച്ചാല്‍ അച്ചുവിന്റെ അച്ഛന് ഓഫീസിലിരുന്നും അമ്മയെ നിരീക്ഷിക്കാനാവും. &lt;br /&gt;&lt;br /&gt;അരമണിക്കൂറിലധികം യോഗം നീണ്ടില്ല. അപ്പോഴേക്കുംതന്നെ പലരും ധൃതികൂട്ടിക്കൊണ്ടിരുന്നു. ഏതായാലും അച്ചുവിനെ കണ്ടെത്തുന്നതുവരെ ഓണാഘോഷം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു യോഗം പിരിഞ്ഞു. &lt;br /&gt;&lt;br /&gt;അച്ഛന്‍ ടീപ്പോയിമേലിരുന്ന ലാപ്‌ടോപ്പ് അടച്ചുവെച്ചു. ഫോണ്‍വിളികളെല്ലാം അടങ്ങിയിരിക്കുന്നു. മുറിയില്‍നിന്ന് മുത്തശ്ശിയുടെ നാമജപം മാത്രമേ കേള്‍ക്കുന്നുള്ളു. അവര്‍ക്ക് മറ്റെന്താണ് ചെയ്യാനാവുക? അയാള്‍ക്ക് സങ്കടം തോന്നി. അയാള്‍ അമ്മയുടെ അരികത്തു ചെന്നു. അവരുടെ കൈയ്യില്‍ ഒരു തുണിസ്സഞ്ചിയുണ്ട്. ഇടയ്ക്കിടെ അതു മാറോടുചേര്‍ത്ത് തേങ്ങുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;അയാള്‍ അമ്മയുടെ മുതുകില്‍ തലോടി. മുത്തശ്ശി മകന്റെ സാന്നിദ്ധ്യമറിഞ്ഞു.  &lt;br /&gt;"അച്ചൂനെ കിട്ട്യോ, കുട്ടാ?”  അവര്‍ നനഞ്ഞ കണ്ണുതുറന്ന് ചോദിച്ചു. &lt;br /&gt;"ഇപ്പോ കൊണ്ട്‌രും. അമ്മ നാമം ചൊല്ലിയിരുന്നോളോ. പേടിക്കണ്ട.”&lt;br /&gt;അയാള്‍ സ്വയം വിശ്വസിക്കാനാവാത്ത വാക്കുകള്‍ വെറുതെ ഉച്ചരിച്ചു. &lt;br /&gt;&lt;br /&gt;"ദൊന്നും കാണാന്റേം കേള്‍ക്കാന്റേം കഴിക്കാര്‍ന്നു. എന്തിനേ കുട്ടാ നീ എന്നെ ഇങ്ങട് കൊണ്ടന്ന്? ഇനിക്കാ മണ്ണുമതിയാര്‍ന്നു. മുഴോനും വേണ്ടേനീം. വെറും ആറടി മണ്ണ്. അത്രേ വേണ്ടൂ ഇനി!” &lt;br /&gt;&lt;br /&gt;പെട്ടെന്ന് ലാന്റ് ഫോണ്‍ റിങ് ചെയ്തു. മുത്തശ്ശിയുടെ ആവലാതി മുറിഞ്ഞു. അച്ചുവിന്റെ അച്ഛന്‍ ഹാളിലേക്കോടി. പോലീസില്‍നിന്നാവുമോ? അച്ചുവിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയിരിക്കുമോ? കിടന്നകിടപ്പില്‍നിന്ന് ചാടിയെഴുന്നേറ്റ് അമ്മയും അച്ഛനോടൊപ്പം ചെന്നു. &lt;br /&gt;&lt;br /&gt;"ഹലോ...” അച്ഛന്‍ റിസീവറെടുത്തു. &lt;br /&gt;"കുട്ടി ഞങ്ങളുടെ കൈവശമുണ്ട്. വിട്ടുതന്നാല്‍ സാറ് എന്തുതരും?” &lt;br /&gt;"ഹേ! ആരാണ് സംസാരിക്കുന്നത്? അച്ചു നിങ്ങളുടെ കൈയ്യിലുണ്ടെന്നോ? നിങ്ങളാരാ? അവന് എന്തെങ്കിലും പറ്റിയോ?” &lt;br /&gt;"പേടിക്കേണ്ട. അവനൊന്നും പറ്റിയിട്ടില്ല.” &lt;br /&gt;"നിങ്ങളെവിടെയാണെന്നു പറയൂ. ഞാനീ നിമിഷം വണ്ടിയുമായി അവിടെയെത്താം.” &lt;br /&gt;"അതുവേണ്ട. കുട്ടിയെ ഞങ്ങള്‍ അവിടെ വിട്ടുതരാം, പോരേ? പക്ഷെ സാറ് എന്തുതരും?” &lt;br /&gt;"എന്തും തരാം... എനിക്ക് എന്റെ കുട്ടിയാണ് വലുത്... പറയു.. എന്താണു നിങ്ങള്‍ക്കു വേണ്ടത്?” &lt;br /&gt;&lt;br /&gt;"മൂന്നടി മണ്ണ്! തരാമോ? ഹ... ഹ... ഹ....”&lt;br /&gt; &lt;br /&gt;ആ പൊട്ടിച്ചിരി ഇടയ്ക്കുവെച്ച് കട്ടായി. &lt;br /&gt;&lt;br /&gt;.................................. &lt;a href="http://thiramozhi.blogspot.com/2010/08/5_8888.html"&gt;തുടരും&gt;&gt;&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-8872316359090919500?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/8872316359090919500/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/08/4_4762.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/8872316359090919500'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/8872316359090919500'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/08/4_4762.html' title='പാതാളം 4'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-1086970868215309888</id><published>2010-08-05T20:47:00.003+04:00</published><updated>2010-08-05T21:13:58.493+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പാതാളം 5</title><content type='html'>മുഖത്തു തണുപ്പുതട്ടിയതോടെ അച്ചുവിനു ബോധം തെളിഞ്ഞു. അവന്‍ കണ്ണു തുറന്നു. താനെവിടെയാണ്? മേലെ ചുവന്ന ആകാശം കാണാം. സന്ധ്യയായിരിക്കുന്നു. അപ്പോള്‍ കുറേ കറുത്ത മുഖങ്ങള്‍ പല്ലിളിച്ചുകൊണ്ട് അവന്റെ മുഖത്തിനു നേരെ താണുവന്നു. അവരിലാരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. കണ്ണു തുറന്നു.. കണ്ണു തുറന്നു... ആരാണിവര്‍? അവനൊന്നും മനസ്സിലായില്ല. താന്‍ മണ്ണില്‍ കിടക്കുകയാണ്. ട്രൌസറെല്ലാം നനഞ്ഞിരിക്കുന്നു. അതിഭയങ്കരമായ ദുര്‍ഗ്ഗന്ധം മൂക്കില്‍ തുളച്ചു കയറുന്നു. അവനു കരച്ചില്‍ പൊട്ടി. &lt;br /&gt;&lt;br /&gt;ആരോ പറഞ്ഞു. "കരയേണ്ട.. ഒന്നും പറ്റിയിട്ടില്ല...” അവന്‍ ചുറ്റിലും നിന്ന കറുത്തു മെല്ലിച്ച കുട്ടികളെ നോക്കി. തന്നെ ഉപദ്രവിക്കുന്ന കൂട്ടരല്ല എന്നു തോന്നുന്നു. പല്ലിളിച്ചു കാട്ടുന്നുണ്ട്. ചിലരുടെ മൂക്കില്‍നിന്നും ഒലിക്കുന്നുണ്ട്. നാറിയ ഷര്‍ട്ടും കീറിപ്പൊളിഞ്ഞ ട്രൌസറുമാണ് മിക്കവര്‍ക്കും. ഇതേതാണ് സ്ഥലം? എങ്ങനെ ഫ്ലാറ്റിലെത്തും? അച്ചു ധൃതിയില്‍ എഴുന്നേറ്റു. ചുറ്റുപാടും ഒന്നു നിരീക്ഷിച്ചു. &lt;br /&gt;&lt;br /&gt;ഒരു വലിയ അഴുക്കുചാലിന്റെ കരയിലാണ് അച്ചു നില്‍ക്കുന്നത്. ചെറുതും വലുതുമായ കുഴലുകള്‍ ആ അഴുക്കുചാലിലേയ്ക്ക് കറുത്തിരുണ്ട മലിനജലം തള്ളിക്കൊണ്ടേയിരിക്കുന്നു.  ഇതെല്ലാം എവിടെനിന്നു വരുന്നു? അന്തരീക്ഷത്തിലെങ്ങും ദുര്‍ഗ്ഗന്ധം. താന്‍ നില്‍ക്കുന്നത് ചെറിയൊരു വെളിമ്പ്രദേശത്താണ്. ചുറ്റിലും മാലിന്യക്കൂമ്പാരങ്ങള്‍ ചെറിയ ചെറിയ കുന്നുകളായി കാണാം. നഗരത്തിലെ ഹോട്ടലുകളില്‍നിന്നും ഫ്ലാറ്റുകളില്‍നിന്നും പുറംതള്ളുന്ന മാലിന്യങ്ങളാവണം. അവന് ഓക്കാനം വന്നു. വായില്‍ ഉമിനീരു നിറഞ്ഞു. ഇപ്പോള്‍ ഛര്‍ദ്ദിക്കും എന്നായി. അവന്‍ മൂക്കും വായും പൊത്തിപ്പിടിച്ചു. &lt;br /&gt;&lt;br /&gt;"കണ്ടിട്ട് വല്യവീട്ടിലെ കുട്ട്യാ തോന്നുണു...” ഒരു കറുമ്പന്‍ മറ്റവന്റെ ചെവിയില്‍ പറഞ്ഞു. &lt;br /&gt;"നീ ഏതാ മോനേ?” വലിയൊരു ചാക്കില്‍ കാലിക്കുപ്പികള്‍ ശേഖരിക്കുന്ന മറ്റൊരുത്തന്‍ അവനോടു ചോദിച്ചു. &lt;br /&gt;"വീട്ടുകാര്‍ വേസ്റ്റായി തട്ടിക്കളഞ്ഞതാണോ?” വേറൊരു കറുമ്പന്‍ പല്ലിളിച്ചു. &lt;br /&gt;"ഏതായാലും ജീവന്‍ കിട്ടിയല്ലോ. ഞങ്ങടെ കൂടെ കൂടിക്കോ...” ചിലര്‍ പറഞ്ഞു. &lt;br /&gt;&lt;br /&gt;അച്ചുവിന് ആ കൂട്ടത്തില്‍നിന്ന് ഓടിപ്പോകണമെന്നുണ്ട്. പക്ഷെ എങ്ങോട്ടോടും? എവിടെയും മാലിന്യക്കൂമ്പാരങ്ങള്‍. ഇതിനിടയില്‍ പുറത്തേക്കുള്ള വഴി എവിടെയാണ്? തത്കാലം അവരെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. അവന്‍ വിക്കി വിക്കി അവരോടു ചോദിച്ചു. &lt;br /&gt;"എനിക്കു ഫ്ലാറ്റില്‍പ്പോണം. എന്നെ കൊണ്ടുവിടാമോ?” &lt;br /&gt;"ആഹാ? തിരിച്ചുപോവാനോ? ആളുകള്‍ ആവശ്യമില്ലാത്തത് ഉപേക്ഷിക്കുന്ന ഓടയില്‍നിന്നാ ഞങ്ങള്‍ നിന്നെ കണ്ടെത്തിയത്. വലിച്ചെറിയുന്നതെല്ലാം പെറുക്കിയെടുക്കുന്നവരാ ഞങ്ങള്. നിന്നെ എന്തുവേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും.” &lt;br /&gt;അച്ചു ഉറക്കെ പൊട്ടിക്കരഞ്ഞു. അപ്പോള്‍ കൂട്ടത്തില്‍ ഇത്തിരി മുതിര്‍ന്ന ഒരുത്തന്‍ അവനെ ആശ്വസിപ്പിക്കാന്‍ മുന്നോട്ടുവന്നു. &lt;br /&gt;"അവന്‍ തമാശ പറഞ്ഞതല്ലേ. മോന്‍ കരയണ്ട. നിന്നെ ഞങ്ങള്‍ ഫ്ലാറ്റിലെത്തിക്കാം.” &lt;br /&gt;&lt;br /&gt;അച്ചുവിന് ശ്വാസം വീണു. അവന്‍ ആ മുതിര്‍ന്ന ബാലനോടു ചോദിച്ചു. "ഇതേതാ സ്ഥലം?” &lt;br /&gt;"പാതാളം. കേട്ടിട്ടില്ലേ?” അയാള്‍ പറഞ്ഞു. അച്ചു ഞെട്ടിത്തരിച്ചു. എന്ത്? ഇതുതന്നെയാണ് താന്‍ അന്വേഷിച്ചുവന്ന പാതാളമെന്നോ! താന്‍ സ്വപ്നം കാണുകയാണോ? അച്ചു ആ ബാലന്റെ നേരെ അവിശ്വാസത്തോടെ നോക്കി. തന്നെ കളിയാക്കുകയാണോ? &lt;br /&gt;"ശരിക്കും ഇതാണോ പാതാളം? മഹാബലി വാഴുന്ന പാതാളം?” &lt;br /&gt;"തന്നെ... തന്നെ...” കറുമ്പന്‍മാര്‍ ആര്‍ത്തുവിളിച്ചു. "എന്താ ഞങ്ങടെ മാവേലിമൂപ്പനെ കാണണോ നിനക്ക്?” അവര്‍ ആവേശത്തോടെ ചോദിച്ചു. &lt;br /&gt;ഞൊടിയിട അവന്‍ ഫ്ലാറ്റിനെക്കുറിച്ചു മറന്നു. അവന്റെ കണ്ണുകള്‍ തിളങ്ങി. "വേണം. മാവേലിയെ കാണണം. എവിടെയാണ് മാവേലി?” &lt;br /&gt;"വാ...” അവര്‍ ആര്‍ത്തുവിളിച്ചുകൊണ്ട് മുന്നില്‍ നടന്നു. &lt;br /&gt;&lt;br /&gt;വൃത്തികെട്ട വഴി. കറുത്ത ചെളിവെള്ളം കെട്ടിക്കിടക്കുന്നു. കാലിക്കുപ്പികളും കുപ്പിച്ചില്ലുകളും അങ്ങിങ്ങു ചിതറിക്കിടക്കുന്നു. ഹെലിക്കോപ്ടറിന്റെ ശബ്ദത്തില്‍ ഈച്ചയും കൊതുകും മൂളിയാര്‍ക്കുന്നു. അവന്റെ കാലില്‍ ചെരിപ്പില്ല. അതെവിടെപ്പോയി? അച്ചു അവരുടെ പിന്നാലെ പ്രയാസപ്പെട്ടു നടന്നു. അവരാകട്ടെ, നഗ്നമായ കാലടികള്‍ ചെളിയിലൂന്നി ഓടുകയാണ്. &lt;br /&gt;&lt;br /&gt;"മാവേലിമൂപ്പാ... മാവേലിമൂപ്പാ... ആളുവന്നിട്ടുണ്ട് കാണാന്‍!” ആ സംഘം ആര്‍ത്തുവിളിച്ചുകൊണ്ട് ഒരു ചെറ്റക്കുടിലിനു മുന്നില്‍ നിന്നു. തകരഷീറ്റുകളും ടാര്‍പ്പായകളുംകൊണ്ട് മറച്ചുണ്ടാക്കിയ ഒരു കുടിലായിരുന്നു അത്. സമീപത്തുതന്നെ അത്തരം നിരവധി ചെറ്റക്കുടിലുകളുണ്ട്. ചാക്കുമറ പൊക്കി അതില്‍നിന്ന് ഏതാനും പെണ്ണുങ്ങളും കുട്ടികളും പുറത്തുവന്നു. അവര്‍ക്കുനടുവില്‍ ഒരു കാഴ്ചവസ്തുവിനെപ്പോലെ നില്‍ക്കുകയാണ് അച്ചു. &lt;br /&gt;"വാ.. അകത്തേക്കു ചെല്ലാമ്പറഞ്ഞു..” ഇതിനിടയില്‍ ആ മുതിര്‍ന്ന ചെറുക്കന്‍ ചെറ്റയുടെ ചാക്കുമറ പൊക്കിക്കൊണ്ട് അച്ചുവിനെ വിളിച്ചു. &lt;br /&gt;&lt;br /&gt;ഇതാ താന്‍ മാവേലിയെ കാണാന്‍ പോകുന്നു! അച്ചുവിന് ഉടലാകെ കോരിത്തരിച്ചു. മുത്തശ്ശി വിവരിച്ച മാവേലിയുടെ രൂപം അവന്‍ മനസ്സില്‍ ധ്യാനിച്ചു. കൊമ്പന്‍ മീശയും കുടവയറുമുള്ള, മെതിയടി ധരിച്ച ആജാനബാഹുവായ മഹാബലി ചക്രവര്‍ത്തി. അവന്‍ ഉള്ളിലേക്കു കടന്നു. &lt;br /&gt;&lt;br /&gt;&lt;br /&gt;വെളിച്ചം കുറഞ്ഞ ഒരറയായിരുന്നു അത്. ഒരു മണ്ണെണ്ണ വിളക്ക്  മുനിഞ്ഞു കത്തുന്നുണ്ട്. അറയുടെ നടുക്ക് വെട്ടുകല്ലിന്മേല്‍ മരപ്പലകകള്‍ പാവിയുണ്ടാക്കിയ ഒരു കട്ടില്‍. ആ കട്ടിലില്‍ കിടന്ന് നിലവിളിക്കുന്ന ഏതോ രോഗിയെ ശുശ്രൂഷിച്ചുകൊണ്ട് ഒരാള്‍ പുറംതിരിഞ്ഞിരിക്കുന്നു. ആളനക്കം കേട്ട് അയാള്‍ തിരിഞ്ഞുനോക്കി. നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന ഒരു വൃദ്ധന്‍. നരച്ച താടിരോമങ്ങള്‍ മാറോളം നീണ്ടുകിടക്കുന്നു. വെളുത്ത ഒരൊറ്റമുണ്ടുമാത്രമാണ് വേഷം. എന്നാല്‍ ആ ചുളിവീണ മുഖത്തു പ്രകാശിക്കുന്ന തേജസ്സ് ആരെയും വശീകരിക്കും. വിടര്‍ന്ന കണ്ണുകളില്‍നിന്ന് കാരുണ്യം വഴിയുന്ന പോലെ. അച്ചു കൈകൂപ്പി. &lt;br /&gt;&lt;br /&gt;"അടുത്തുവാ മോനേ...” മാവേലി അവനെ നോക്കി ചിരിച്ചു. ആ ചിരി നിലാവെളിച്ചം പോലെ. അവന്‍ സ്വപ്നത്തിലെന്നോ​ണം മാവേലിയുടെ അടുത്തുചെന്നു. അദ്ദേഹം അവനെ ചേര്‍ത്തുപിടിച്ചു. മൂര്‍ദ്ധാവില്‍ ചുംബിച്ചു. അച്ചുവിന് രോമാഞ്ചമുണ്ടായി. &lt;br /&gt;"സന്തോഷമായി. നീയെങ്കിലും എന്നെ മറന്നില്ലല്ലോ.” അദ്ദേഹം പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. അവന് ഒരു മുത്തച്ഛനോടെന്നപോലെ അടുപ്പവും സ്വാതന്ത്ര്യവും അനുഭവപ്പെട്ടു. അവന്‍ മാവേലിയുടെ വെള്ളിത്താടിരോമങ്ങളില്‍ വിരലോടിച്ചുകൊണ്ട് ചോദിച്ചു. &lt;br /&gt;"നാളെ എന്റെ പൂക്കളം കാണാന്‍ വരുമോ?” &lt;br /&gt;മാവേലിമൂപ്പന്‍ ഒരു നെടുവീര്‍പ്പിട്ടു. &lt;br /&gt;"ഓണമാണല്ലേ? ....... ഞാനതൊക്കെ മറന്നു.” &lt;br /&gt;കുറച്ചുനേരം ഏതൊക്കെയോ ഓര്‍മ്മകളില്‍മുഴുകി അദ്ദേഹം നിശ്ശബ്ദനായി. "ഇപ്പൊ എങ്ങോട്ടും പോകാറില്ല. എന്നെപ്പോലെ ഭൂമി നഷ്ടപ്പെട്ടവരാണ് ഇവിടെയുള്ളവരെല്ലാം. ഞാനിനി ഈ പാതാളത്തില്‍നിന്ന് പുറത്തേക്കില്ല. പതിതരുടെ അളമാണു മോനേ പാതാളം. ഞാനിവരോടൊപ്പമാണ്. ഇവര്‍ക്കാണെങ്കില്‍ മറ്റാരും സഹായത്തിനുമില്ല. കണ്ടില്ലേ?” അദ്ദേഹം കട്ടിലില്‍ക്കിടക്കുന്ന രോഗിയെച്ചൂണ്ടി പറഞ്ഞു. &lt;br /&gt;&lt;br /&gt;അപ്പോഴാണ് അവന്‍ അതു ശ്രദ്ധിച്ചത്. ദേഹമാസകലം വ്രണങ്ങളുമായി ഒരു വൃദ്ധ കിടക്കുന്നു. ചലമൊലിക്കുന്ന ആ വ്രണങ്ങള്‍ പഞ്ഞിത്തുണ്ടുകള്‍കൊണ്ട്  കഴുകിത്തുടയ്ക്കുകയായിരുന്നു മാവേലിമുത്തപ്പന്‍. അച്ചുവിന് അവന്റെ മുത്തശ്ശിയെ ഓര്‍മ്മവന്നു. അവനു കരച്ചിലടക്കാനായില്ല. &lt;br /&gt;&lt;br /&gt;മാവേലിമുത്തപ്പന്‍ അവന്റെ കണ്ണുതുടച്ചു. അവന്റെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചു. "നിനക്കു നല്ലതുവരട്ടെ! മോന്‍ പൊയ്‌ക്കൊള്ളു. നിന്നെ കൊണ്ടുവിടാന്‍ ഞാന്‍ ഏര്‍പ്പാടുചെയ്യാം.”&lt;br /&gt; &lt;br /&gt;സങ്കടവും സന്തോഷവുംകൊണ്ട് അച്ചു ഉറക്കെ പൊട്ടിക്കരഞ്ഞു. ചെറ്റക്കുടിലിനു പുറത്തുനിന്ന കുട്ടികളും സ്ത്രീകളും അവനെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. അവര്‍ അവനെ പൊക്കിയെടുത്ത് നഗരത്തിനു നേര്‍ക്ക് ഘോഷയാത്രയായി നീങ്ങി. അപ്പോഴെക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.&lt;br /&gt;&lt;br /&gt;..................................... &lt;a href="http://thiramozhi.blogspot.com/2010/08/blog-post.html"&gt;തുടരും&gt;&gt;&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-1086970868215309888?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/1086970868215309888/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/08/5_8888.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/1086970868215309888'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/1086970868215309888'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/08/5_8888.html' title='പാതാളം 5'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-941796320770447208</id><published>2010-08-05T20:45:00.003+04:00</published><updated>2010-08-05T21:05:13.948+04:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പാതാളം 6</title><content type='html'>"അച്ചൂ.. എണീക്ക്. ദാ നമ്മളു വീടെത്തി!”&lt;br /&gt; &lt;br /&gt;കാറിന്റെ പിന്‍സീറ്റില്‍ മുത്തശ്ശിയുടെ മടിയില്‍ തലവെച്ചുറങ്ങിപ്പോയ അച്ചുവിനെ അമ്മ കുലുക്കിയുണര്‍ത്തി. അവന്‍ പെട്ടെന്നെഴുന്നേറ്റ് കണ്ണുതിരുമ്മി നോക്കി. നേരം നല്ലപോലെ വെളുത്തിരിക്കുന്നു. മരച്ചില്ലകളില്‍നിന്ന് പേരറിയാത്ത ഏതെല്ലാമോ കിളികളുടെ ശബ്ദം ഉയരുന്നുണ്ട്. ഒരു വാഴക്കൈയ്യില്‍ കാക്കയിരുന്നു കുറുകുന്നു. എത്രനാളായി അച്ചു ഒരു കാക്കയെ കണ്ടിട്ട്! &lt;br /&gt;&lt;br /&gt;അവന്‍ ചാടിയിറങ്ങി. തറവാട്ടുവീടിന്റെ മുറ്റത്താണവന്‍. കണ്ണുകാണാത്ത മുത്തശ്ശിയുടെ കൈ പിടിച്ച് അവന്‍ ആ മണ്ണില്‍  അഭിമാനത്തോടെ ചവുട്ടിനടന്നു. ഇപ്പോള്‍ അവന് ചെരിപ്പും വേണമെന്നില്ല. അച്ഛന്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തുറക്കുകയാണ്. മുത്തശ്ശി ഉത്സാഹത്തോടെ ഓരോ കാര്യങ്ങള്‍ അമ്മയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. എന്തൊരു സന്തോഷമാണ് എല്ലാവര്‍ക്കും! &lt;br /&gt;&lt;br /&gt;ഓണം നാട്ടില്‍ മതിയെന്ന് അച്ചു നിര്‍ബ്ബന്ധിച്ചപ്പോള്‍ ആരും അതിനെ എതിര്‍ത്തില്ല. തിരിച്ചുകിട്ടില്ലെന്നു കരുതിയ കുട്ടിയാണ്. എത്ര തീ തിന്നു! ആര്‍ക്കും ഒരു തുമ്പും കിട്ടാത്ത രഹസ്യമാണ് അത്. പോലീസിനുപോലും നാണക്കേടായി. ഒടുക്കം അച്ചു പോയതുപോലെ ഒറ്റയ്ക്കു തിരിച്ചെത്തി. സ്കൂളില്‍നിന്നു വരാറുള്ളപോലെ ലിഫ്റ്റിറങ്ങി വാതില്‍ക്കല്‍ കാളിങ് ബെല്ലമര്‍ത്തി. അച്ചുവിനെക്കണ്ട് അമ്മ ഓടിയെത്തി കെട്ടിപ്പിടിച്ചു. അത്ഭുതവും ആശ്വാസവുംകൊണ്ട് അവര്‍ക്കു ശ്വാസം മുട്ടി. പിന്നെ കൂട്ടക്കരച്ചിലായി. സന്തോഷക്കരച്ചില്‍. &lt;br /&gt;&lt;br /&gt;എവിടെയായിരുന്നു നീ? എല്ലാവരും അവനോട് അതുതന്നെ ചോദിച്ചു. അച്ചു ഒന്നും മിണ്ടിയില്ല. ഈ അവസ്ഥയില്‍ കുഞ്ഞിനെ ചോദ്യം ചെയ്യുന്നതു ശരിയല്ലെന്ന് പോലീസ് കമ്മീഷണര്‍ അച്ഛനോട് ഫോണില്‍ ഉപദേശിച്ചു. കുഞ്ഞുമനസ്സല്ലേ? ചിക്കിച്ചികഞ്ഞു വേദനിപ്പിക്കരുത്. കറച്ചുദിവസം കഴിഞ്ഞ് നമുക്ക് അന്വേഷിക്കാം. ഇപ്പോള്‍ അവനോട് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളേ സംസാരിക്കാവൂ. അച്ഛനും അമ്മയും അതു ശരിവെച്ചു. ഊണുകഴിക്കാനിരുന്നപ്പോള്‍ അച്ചു ചോദിച്ചു. "നാളെ നമുക്കു മുത്തശ്ശിയേയുംകൂട്ടി നാട്ടിലേക്കു പോയാലോ അച്ഛാ?” അവര്‍ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവന്റെ സന്തോഷമാണ് കാര്യം. അച്ഛന്‍ ഒറ്റവീര്‍പ്പില്‍ സമ്മതിച്ചു. അമ്മയും ഹാപ്പിയായിരുന്നു. ഓണമായിട്ട് നല്ലൊരു ഔട്ടിങ്. മുത്തശ്ശി അപ്പോള്‍ തുടങ്ങി അമ്മയോട് ഓരോ ഒരുക്കങ്ങളെപ്പറ്റി. &lt;br /&gt;&lt;br /&gt;എന്നാല്‍ രാത്രി കിടക്കുമ്പോള്‍ അച്ചു മുത്തശ്ശിയുടെ കാതില്‍ ആ രഹസ്യം പറഞ്ഞു. മുത്തശ്ശീ.. "ഞാന്‍ മാവേലീനെ കണ്ടു!” &lt;br /&gt;മുത്തശ്ശിയുടെ കാഴ്ചയില്ലാത്ത കണ്ണ് ഇരുട്ടില്‍ വെട്ടിത്തിളങ്ങി. അവര്‍ അവനെ കെട്ടിപ്പിടിച്ചു. അത്ഭുതത്തോടെ ഇത്തിരിയുറക്കെത്തന്നെ അവര്‍ വിളിച്ചു. &lt;br /&gt;"എന്റെ കുട്ടാ!” &lt;br /&gt;&lt;br /&gt;തിരുവോണം. അന്നു സൂര്യനുദിക്കുംമുമ്പേ അച്ചുവും കുടുംബവും എഴുന്നേറ്റു. കുളിച്ചു തയ്യാറായി എല്ലാവരും കാറില്‍ കയറി. ഇതാ, എത്രവേഗമാണ് ഇവിടെ എത്തിയത്! അവന്‍ കോലായിലിരുന്ന് മുറ്റത്തേക്കു നോക്കി. ആള്‍പാര്‍പ്പില്ലാത്തതിനാല്‍ പുല്ലും പൊന്തയും വളര്‍ന്ന് കാടുപിടിച്ചിരിക്കുന്നു. ഒന്നു ചെത്തിക്കോരണം. എന്നിട്ട് മുറ്റത്ത് ഒരു പൂക്കളമുണ്ടാക്കണം. അവന്‍ തൊടിയിലേക്കിറങ്ങി. എവിടെ മുക്കുറ്റി? എവിടെ തുമ്പ? എവിടെ ചെമ്പരത്തി? കാടുപിടിച്ച തൊടിയില്‍ അച്ചു തിരഞ്ഞുനടന്നു. അവന്റെ ദേഹത്ത് അങ്ങിങ്ങ് മുള്ളുകൊണ്ട് പോറലുണ്ടായി. പക്ഷെ അവനൊട്ടും വേദന തോന്നിയില്ല. അവനെ വേദനിപ്പിച്ചത് മറ്റൊന്നാണ്. പൂക്കളെ കാണുന്നില്ല. എവിടെപ്പോയീ പൂക്കളെല്ലാം? തന്നപ്പോലെ മാവേലിയെ കാണാന്‍ പാതാളത്തില്‍ പോയതായിരിക്കുമോ? എങ്കില്‍ എത്ര നന്നായി! തന്നെപ്പോലെ അവരും തിരിച്ചുവരാതിരിക്കില്ല. &lt;br /&gt;&lt;br /&gt;അച്ചു മുത്തശ്ശിയുടെ അടുത്തേക്കോടി.&lt;br /&gt;&lt;br /&gt;.................................. അവസാനിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-941796320770447208?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/941796320770447208/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/08/blog-post.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/941796320770447208'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/941796320770447208'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/08/blog-post.html' title='പാതാളം 6'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-4538633229908052725</id><published>2010-07-25T17:39:00.000+04:00</published><updated>2010-07-25T17:40:17.345+04:00</updated><title type='text'>തായോ</title><content type='html'>മുനയുള്ളോ-&lt;br /&gt;രെല്ലിന്‍കോ-&lt;br /&gt;ലൂരിത്തായോ&lt;br /&gt;&lt;br /&gt;മഷിയായി-&lt;br /&gt;ട്ടൊരുതുള്ളി-&lt;br /&gt;ച്ചോര തായോ&lt;br /&gt;&lt;br /&gt;കരളിന്റെ&lt;br /&gt;താളൊന്നു&lt;br /&gt;കീറിത്തായോ&lt;br /&gt;&lt;br /&gt;വിഷയവുംകൂടി-&lt;br /&gt;പ്പറഞ്ഞുതായോ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-4538633229908052725?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/4538633229908052725/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/07/blog-post_25.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/4538633229908052725'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/4538633229908052725'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/07/blog-post_25.html' title='തായോ'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-3834137401901949445</id><published>2010-07-25T17:17:00.001+04:00</published><updated>2010-07-25T17:17:38.306+04:00</updated><title type='text'>ബലി</title><content type='html'>അല്ലയോ ബലിമഹാരാജന്‍,&lt;br /&gt;&lt;br /&gt;ബ്രാഹ്മണവേഷത്തില്‍ ഇപ്പോള്‍ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ ഞാന്‍ യഥാര്‍ത്ഥത്തില്‍ മഹീകോ മൊണ്‍സാന്റോ എന്നുപേരായ ഒരു കര്‍ഷകനാണ്. ബ്രാഹ്മണാര്‍ത്ഥന നിഷേധിക്കുകയില്ല എന്ന അങ്ങയുടെ പ്രശസ്തി കേട്ടാണ് ഞാന്‍ ഈ വേഷത്തില്‍ എത്തിയിരിക്കുന്നത്. ദാനധര്‍മ്മത്തില്‍ അങ്ങയുടെ ഖ്യാതി വേള്‍ഡ് വൈഡ് വെബ്ബിലെ ഏതു സെര്‍ച്ച് എന്‍ജിനിലും ഒന്നാമതാണ്. അസുരചക്രവര്‍ത്തിയായിട്ടും അങ്ങയുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്നു. &lt;br /&gt;&lt;br /&gt;വിശേഷപ്പെട്ട ഒരു വിത്തുമായാണ് ഞാനിവിടെ വന്നിട്ടുള്ളത്.  ഭാവന, സ്വപ്നം, പ്രതിഷേധം, വിപ്ലവം തുടങ്ങിയ കീടങ്ങള്‍ക്കെതിരെ അസാധാരണ പ്രതിരോധശേഷിയുള്ള ഒരിനം മനുഷ്യവിത്താണ് ഇത്. ഏതു പ്രതികൂലകാലാവസ്ഥയിലും മുളയ്ക്കും. വെള്ളമോ വെളിച്ചമോ വളമോ ഇല്ലാതെ വളരും. കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കും. ഭൂമുഖത്തെങ്ങും പടരും. മാനുഷരെല്ലാരുമൊന്നുപോലെ എന്ന അങ്ങയുടെ സ്വപ്നം സാക്ഷാത്കരിക്കും. &lt;br /&gt;&lt;br /&gt;ജരാനരകള്‍ ബാധിക്കാത്ത, അനുസരണയും അച്ചടക്കവുമുള്ള, എന്നും ഒരേ പാര്‍ട്ടിക്കു വോട്ടുചെയ്യുന്ന ഈ ഇനത്തിലെ പുരുഷജനുസ്സുകള്‍ക്ക് സദാ ഉദ്ധരിച്ചുനില്‍ക്കുന്ന ലിംഗങ്ങളുണ്ടാകുമെങ്കിലും  പ്രത്യുത്പാദനശേഷിയുണ്ടാകില്ല. പെണ്‍ജനുസ്സുകള്‍ അണ്ഡരഹിതരുമാവും. ആവശ്യാനുസരണം ലാബറട്ടറികളില്‍ ഉത്പാദിപ്പിക്കുന്ന ഈ മനുഷ്യവിത്തുകള്‍ കര്‍ഷകര്‍ക്ക് യഥേഷ്ടം ലഭ്യമാക്കാനുള്ള സംവിധാനവുമുണ്ടാവും.&lt;br /&gt;&lt;br /&gt;കൃഷിഭൂമി കര്‍ഷകന് എന്നാണല്ലോ അങ്ങയുടെ ആദര്‍ശം. ഈ വിത്തുപാകാന്‍ തരൂ എനിക്ക് മൂന്നടി മണ്ണ്. &lt;br /&gt;ഒന്ന് &lt;br /&gt;രണ്ട് &lt;br /&gt;മൂന്ന്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-3834137401901949445?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/3834137401901949445/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/07/blog-post.html#comment-form' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/3834137401901949445'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/3834137401901949445'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/07/blog-post.html' title='ബലി'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-1122949783432052774</id><published>2010-06-08T07:10:00.005+04:00</published><updated>2010-06-08T07:23:20.306+04:00</updated><title type='text'>ക്രോസിംഗ് ദി ബൌണ്ടറി</title><content type='html'>ഈ വിഡിയോ കഴിഞ്ഞവര്‍ഷം ഞാനെടുത്തതാണ്. ചെന്നെയിലെ എബിലിറ്റി ഫൌണ്ടേഷന്‍ സംഘടിപ്പിക്കുന്ന വണ്‍ മിനിറ്റ് വിഡിയോ ഫെസ്റ്റിവലിനു സമര്‍പ്പിച്ചുവെങ്കിലും പ്രദര്‍ശനത്തിന് അര്‍ഹത നേടിയില്ല. ഇതിലെ ബാറ്റ്സ്മാന്‍ രാജു എന്റെ ഭാര്യാസഹോദരനാണ്. ഡൌണ്‍സ് സിന്‍റോം ബാധിച്ച യുവാവ്. കാണുക.&lt;br /&gt;&lt;object width="425" height="344"&gt;&lt;param name="movie" value="http://www.youtube.com/v/-4EQfRIz6ho&amp;hl=en_US&amp;fs=1&amp;rel=0"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/-4EQfRIz6ho&amp;hl=en_US&amp;fs=1&amp;rel=0" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"&gt;&lt;/embed&gt;&lt;/object&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-1122949783432052774?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/1122949783432052774/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/06/blog-post.html#comment-form' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/1122949783432052774'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/1122949783432052774'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/06/blog-post.html' title='ക്രോസിംഗ് ദി ബൌണ്ടറി'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-1036821394079441147</id><published>2010-05-13T15:39:00.001+04:00</published><updated>2010-05-13T15:39:47.545+04:00</updated><title type='text'>ബസ്സിനു മുകളില്‍ അശ്വത്ഥാമാവ്</title><content type='html'>കലാമൂല്യമുള്ള സിനിമകള്‍ക്ക് പ്രദര്‍ശനസൌകര്യം - പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ - അലഭ്യമായിരുന്ന കാലത്താണ്  വട്ടംകുളത്ത് ദൃശ്യ എന്ന പേരില്‍ ഞങ്ങള്‍ ഒരു ഫിലിം സൊസൈറ്റിക്ക് രൂപംകൊടുക്കുന്നത്. എണ്‍പതുകളുടെ തുടക്കമായിരുന്നു അത്. കലാസമിതി, വായനശാലാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന വട്ടംകുളത്തെ ചെറുപ്പക്കാരില്‍‌ ചിലരെ സംഘടിപ്പിച്ചായിരുന്നു തുടക്കം. സിനിമയിലെ നവതരംഗത്തെക്കുറിച്ചൊക്കെ ആനുകാലികങ്ങളില്‍ വായിച്ചറിഞ്ഞിട്ടുള്ളതല്ലാതെ കണ്ട അനുഭവം മിക്കവര്‍ക്കും കമ്മിയായിരുന്നു. റായി, ഘട്ടക്ക്, കുറോസവ എന്നൊക്കെ പറയുമെങ്കിലും ആരും കോഴിക്കോട്ടോ തൃശ്ശൂരിലോ പോയി പടം കാണുക പതിവില്ല. അതുതന്നെ തിയ്യേറ്ററില്‍ വരികയുമില്ല.&lt;br /&gt;&lt;br /&gt;മലപ്പുറം ജില്ലയില്‍ത്തന്നെ അന്ന് ആകെയുള്ള ഫിലിംസൊസൈറ്റി തിരൂരിലെ ജ്വാലയാണ്. നല്ല സംഘാടകരായിരുന്നു അവര്‍. അവര്‍ ഒരിയ്ക്കല്‍ മൂന്നുദിവസം നീണ്ടുനിന്ന ഒരു ചലച്ചിത്രാസ്വാദനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഞാനതില്‍ പങ്കെടുത്തിട്ടുണ്ട്. വിജയകൃഷ്ണനായിരുന്നു ക്യാമ്പ് ഡയറക്ടര്‍. ബാറ്റില്‍ഷിപ് പൊടെംകിനും  സെവന്ത്സീലും മറ്റും ഞാനാദ്യമായി കാണുന്നത് ആ ക്യാമ്പില്‍വെച്ചായിരുന്നു. നല്ല ക്ലാസാണ് വിജയകൃഷ്ണന്റേത്. സീനുകളും സീക്വസുകളും നിര്‍ത്തിനിര്‍ത്തി കാണിച്ച് വിശകലനംചെയ്യും. 16 mm പ്രൊജക്ടറുണ്ടായിരുന്നു അവര്‍ക്ക്. തിരൂരിലെ ക്യാമ്പില്‍നിന്നുണ്ടായ ആവേശത്തില്‍നിന്നാണ് വട്ടംകുളത്ത് ഫിലിംസൊസൈറ്റി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. ജ്വാലയുടെ ബൈലോ വാങ്ങി, ഭേദഗതികള്‍ വരുത്തി സൊസൈറ്റി രജിസ്റ്റര്‍ ചെയ്തു. പ്രതിമാസം ഒരു ഷോ എന്നായിരുന്നു പരിപാടി.&lt;br /&gt;&lt;br /&gt;കഷ്ടിച്ച് പത്തിരുനൂറ് അംഗങ്ങളെ ചേര്‍ത്തു. നൂറുരൂപയായിരുന്നു വാര്‍ഷികവരിസംഖ്യ. മുഴുവന്‍സംഖ്യയും ആരും മുന്‍കൂട്ടിത്തന്നില്ല. ആ സംരംഭത്തിന്റെ അല്പായുസ്സ് ദീര്‍ഘദര്‍ശനംചെയ്ത ദൈവജ്ഞരായിരുന്നു അവരെല്ലാം. ഊമപ്പടമെന്നും ഉച്ചപ്പടമെന്നും കേള്‍വികേട്ട സിനിമ കാണാന്‍ മിക്കവര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല എന്നതാണു സത്യം. പിന്നെ, 'മാഷമ്മാരെ' പിണക്കേണ്ടല്ലോ എന്നു കരുതി അംഗത്വമെടുത്തവരാണ് ഏറെയും.&lt;br /&gt;&lt;br /&gt;പ്രൊജക്ടര്‍ ലഭ്യമല്ലാത്തതുകൊണ്ട് തിയ്യേറ്ററില്‍ വേണം പ്രദര്‍ശനം. ദിവസവും സമയവുമൊക്കെ അവരുടെ ഔദാര്യത്തെ ആശ്രയിച്ചിരിക്കും. പ്രവേശനപാസുകള്‍ മുന്‍കൂട്ടി പഞ്ചായത്താപ്പീസില്‍ കൊണ്ടുചെന്ന് സീല്‍ ചെയ്യിക്കണമെന്നു പറഞ്ഞു. വിനോദനികുതിയൊഴിവാക്കാന്‍ പഞ്ചായത്ത് ബോര്‍ഡിന് മുന്‍കൂട്ടി അപേക്ഷയും കൊടുക്കണമായിരുന്നു! മേലില്‍ ഇത്തരം അപേക്ഷയുമായി വരരുതെന്നന് വട്ടംകുളം പഞ്ചായത്തിലെ അന്നത്തെ ഒരു എക്സിക്യൂട്ടീവ് ഓഫീസര്‍ സെക്രട്ടറിയായ എനിക്ക് താക്കീതുതന്നു. കാരണം, സിനിമാപ്രദര്‍ശനം ലാഭമുണ്ടാക്കാനുള്ള പരിപാടിയാണെന്നാണ് അയാളുടെ പക്ഷം. ഞങ്ങളുടേതു ചാരിറ്റബിള്‍ സൊസൈറ്റിയാണെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും അയാള്‍ക്കതു ബോദ്ധ്യമായില്ല. സിനിമ കാണിച്ചുകൊടുക്കലില്‍ എന്തു ചാരിറ്റി?&lt;br /&gt;&lt;br /&gt;ആദ്യപ്രദര്‍ശനം എടപ്പാള്‍ മുരളി ടാക്കീസിലായിരുന്നു. അഗ്രഹാരത്തില്‍ കഴുത. കണ്ടവരെല്ലാം കഴുതകളായി എന്നായിരുന്നു അടക്കിപ്പിടിച്ച കമന്റുകള്‍. എങ്കിലും മുഖത്തു ഗൌരവം നടിച്ചു ഗംഭീരമായി എന്നു പുറത്തുകാട്ടി. തുടര്‍ന്ന് നാലു പടങ്ങള്‍കൂടിയേ ഞങ്ങള്‍ക്കു കൊണ്ടുവരാനായുള്ളു. പ്രകൃതീ മനോഹരീ, കബനീനദി ചുവന്നപ്പോള്‍, അശ്വത്ഥാമാവ്, കാഞ്ചനസീത. അതെല്ലാം ഗോവിന്ദ ടാക്കീസിലാണ് കളിച്ചത്. ഗോവന്ദ വട്ടംകുളം പഞ്ചായത്തിലാണെന്ന സൌകര്യംനോക്കിയായിരുന്നു അത്.&lt;br /&gt;&lt;br /&gt;എറണാകുളത്തെ ജനശക്തി മൂവീസില്‍നിന്നാണ് പടം വരുത്തുക. വാടക മുന്‍കൂട്ടി ചെക്കായി അയച്ചാല്‍ നിശ്ചിതദിവസത്തിന് പെട്ടി വരും. റെയില്‍വഴിയാണ് പെട്ടിവരവ്. കുറ്റിപ്പുറത്തുനിന്ന് പോര്‍ട്ടര്‍മാരെക്കൊണ്ട് ബസ്സിനുപുറത്തിട്ട് കൊണ്ടുവരും. ഗോവന്ദയിലെ മാനേജര്‍ ഭരതേട്ടനെ ഏല്‍പ്പിക്കും. ഒരിയ്ക്കല്‍ ദല്‍ഹിയിലെ സോവെക്‌സ്പോര്‍ട്ട് എന്ന വിതരണക്കാരില്‍നിന്ന് ഒഥെല്ലോ എന്ന പടം ഓര്‍ഡര്‍ ചെയ്തു. പെട്ടി വന്നില്ല. പരസ്യംകണ്ട് പതിവിലുമേറെ കാണികളെത്തിയിരുന്നു. ഗത്യന്തരമില്ലാതെ സദസ്സിനോട് അസൌകര്യം സൃഷ്ടിച്ചതിന് മാപ്പുപറഞ്ഞു മാനം കാത്തു.&lt;br /&gt;&lt;br /&gt;അശ്വത്ഥാമാവ് പ്രദര്‍ശനത്തിനു തിരഞ്ഞെടുക്കാന്‍ വേറെയും കാരണങ്ങളുണ്ടായിരുന്നു. തോട്ടുപുറം ശങ്കരേട്ടന്റെ ഭാര്യ വത്സലട്ടീച്ചറായിരുന്നു അതിലെ നായിക. സംവിധായകന്‍ കെ.ആര്‍.മോഹനനുമായി ശങ്കരേട്ടന്‍ നല്ല അടുപ്പമാണ്. പടം കൊണ്ടുവരാന്‍ ശങ്കരേട്ടന്റെ കത്തുമായി ഞാന്‍ ഗുരുവായൂരില്‍ പോയി. മോഹനേട്ടന്റെ വീട്ടിലാണ് പെട്ടി. അവിടെ ചെന്നപ്പോള്‍ സ്വീകരണമുറിയില്‍ കുറേപ്പേര്‍ ഇരുന്നു ചീട്ടുകളിക്കുന്നു. ഞാന്‍ വരവറിയിച്ചു. ഇരിക്കാന്‍ പറഞ്ഞു. ഈ കളി കഴിഞ്ഞാല്‍ പെട്ടി തരാമെന്നും. ഞാന്‍ കാത്തിരുന്നു. കളി തീര്‍ന്നപ്പോള്‍ ചീട്ടുകെട്ടു വെച്ച തുണിയെടുത്തുമാറ്റി. അതിനടിയിലിരുന്ന ഇരുമ്പുപെട്ടി കാണിച്ച് എടുത്തോളാന്‍ പറഞ്ഞു. അതിലാണ് അശ്വത്ഥാമാവ്. എങ്ങനെയൊക്കെയോ എടപ്പാളിലേക്കുള്ള  ഒരു ബസ്സിനുമുകളില്‍ അശ്വത്ഥാമാവും ഉള്ളില്‍ ഞാനും കയറിപ്പറ്റി.&lt;br /&gt;&lt;br /&gt;ആറുമാസത്തെ ആയുസ്സേ ദൃശ്യയ്ക്കുണ്ടായുള്ളു. കണക്കുബുക്കും രശീതിബുക്കും സീലും പാഡുമെല്ലാം ഇന്നും വായനശാലാറാക്കിനുമുകളിലെ പൊടിപിടിച്ച ഏതോ സഞ്ചിയില്‍ ഇരിപ്പുണ്ടാകണം. “കാലം കുറഞ്ഞദിനമെങ്കിലുമര്‍ത്ഥദീര്‍ഘം" എന്നു ആശാന്‍ വിശേഷിപ്പിച്ച വീണപൂവിനെപ്പോലെ ഞങ്ങളത് ഓര്‍മ്മയില്‍ ചൂടിനടക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-1036821394079441147?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/1036821394079441147/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post_5565.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/1036821394079441147'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/1036821394079441147'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post_5565.html' title='ബസ്സിനു മുകളില്‍ അശ്വത്ഥാമാവ്'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-6725841527134937750</id><published>2010-05-13T15:38:00.000+04:00</published><updated>2010-05-13T15:39:00.119+04:00</updated><title type='text'>പേടിച്ചുപേടിച്ചു കുടുങ്ങി</title><content type='html'>ദൃശ്യ അദൃശ്യയായി എങ്കിലും അതു ലക്ഷ്യംവെച്ച ചലച്ചിത്രസംസ്കാരത്തെ ഞങ്ങള്‍ പിന്തുടര്‍ന്നു. അടൂരിന്റേയും അരവിന്ദന്റേയും പടങ്ങള്‍ റിലീസ് ചെയ്യുന്ന ദിവസം തിയ്യേറ്ററിലെത്തി. എലിപ്പത്തായം പൊന്നാനിയിലെത്തിയപ്പോള്‍ മാറ്റിനിക്കു കയറി. പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് ഓര്‍മ്മ വന്നത്. പു.ക.സ താലൂക്കു കമ്മിറ്റിയുണ്ട്. മീറ്റിങ് നടക്കുന്ന സ്കൂളിലെത്തിയപ്പോഴെക്കും യോഗം ആരംഭിച്ചിരിക്കുന്നു. സഖാവ് ഇ.യു.ജി മേനോനാണ് അദ്ധ്യക്ഷന്‍. കര്‍ക്കശന്‍. വന്ദ്യവയോധികന്‍. വൈകിയെത്തിയതിന് അദ്ദേഹം കാരണമാരാഞ്ഞു. സിനിമ കാണാന്‍ പോയതാണെന്നു ഞാന്‍. ഏതു സിനിമ എന്നായി. "എലിപ്പത്തായം. അടൂരിന്റെ മാസ്റ്റര്‍പീസ് വര്‍ക്കാണ്.” ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.&lt;br /&gt;&lt;br /&gt;സിനിമകളെക്കുറിച്ചൊന്നും വലിയ പിടിയില്ലാത്ത സഖാവ്  അതില്‍ പുരോഗമനാശയമുണ്ടോ എന്നാണ് ആരാഞ്ഞത്. എന്റെ മൌനം കണ്ടിട്ട് അദ്ദേഹം ചോദിച്ചു. “ആട്ടെ, എന്താണ് അതിലെ കഥ?” എനിക്കു ദേഷ്യവും നിരാശയും തോന്നി. കഥയും ആശയവും നോക്കി പുരോഗമനം നിശ്ചയിക്കുന്ന ഈ സംഘത്തിന്റെ മുന്നില്‍  വിചാരണചെയ്യപ്പെടേണ്ടിവന്നതില്‍  ലജ്ജ തോന്നി. പക്ഷെ ഇ.യു.ജി മഹാത്യാഗിയായ ഒരു സഖാവാണ്. പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാള്‍. അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് സാഹിത്യത്തിന്റെ മാനദണ്ഡങ്ങളേ അറിയുള്ളു. അവരുടെ പരിമിതി മനസ്സിലാക്കി പെരുമാറുകയാണ് നല്ലത്. "മാന്യനെങ്കിലും ഭീരുവായ ഒരാള്‍ യാഥാര്‍ത്ഥ്യത്തെ പേടിച്ചു കുടുങ്ങുന്നതാണ് കഥ.” ഒറ്റവാക്യത്തില്‍ ഞാന്‍ ഉത്തരം പറഞ്ഞു. "എന്നാല്‍ സിനിമയുടെ പേര് എലിപ്പത്തായം എന്നല്ല വേണ്ടത്. “പേടിച്ചുപേടിച്ചു കുടുങ്ങി" എന്നാവണം.” ഇ.യു.ജി അഭിപ്രായപ്പെട്ടു. "പേരു കേട്ടാല്‍ത്തന്നെ കഥ മനസ്സിലാകണം.  ഇ.കെ.അയമു 'ജ്ജ് നല്ല മന്സനാകാന്‍ നോക്ക്' എന്നല്ലേ നാടകത്തിനു പേരിട്ടത്? അതാണ് തൊഴിലാളിവര്‍ഗ്ഗസാഹിത്യം.”&lt;br /&gt;&lt;br /&gt;സിനിമയുടെ കാര്യത്തില്‍ ഇ.എം.എസ്സായാലും ഇ.യു.ജിയായാലും ഇടതുപക്ഷചിന്ത ബഹുദൂരം പിന്നിലായിരുന്നു. ടെലിവിഷന്‍ കൂടി വന്നപ്പോഴേക്കും ദൃശ്യബിംബങ്ങളുടെ ആഘാതശക്തി വലിയൊരു സാംസ്കാരികാക്രമണമായിത്തീര്‍ന്നു. ഇ.യു.ജി ഇന്നുണ്ടായിരുന്നെങ്കില്‍ കൈരളി ചാനലിലെ ജനപ്രിയപരിപാടികളെ അദ്ദേഹം എങ്ങനെ കാണുമായിരുന്നു എന്നാലോചിച്ചാല്‍ സങ്കടം തോന്നും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-6725841527134937750?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/6725841527134937750/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post_6886.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/6725841527134937750'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/6725841527134937750'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post_6886.html' title='പേടിച്ചുപേടിച്ചു കുടുങ്ങി'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-8027832121387726547</id><published>2010-05-13T15:37:00.000+04:00</published><updated>2010-05-13T15:38:21.371+04:00</updated><title type='text'>കരയുന്ന പ്രൊജക്ടര്‍</title><content type='html'>തൃശ്ശൂരില്‍നിന്നുള്ള ഒരു മടക്കയാത്രയ്ക്കിടയില്‍ കുന്നംകുളത്ത് ബോയ്സ് ഹൈസ്കൂളിന്റെ മതിലിന്മേല്‍ കരിക്കട്ടകൊണ്ടെന്നപോലെ കറുപ്പിച്ചു വലുതായ അക്ഷരങ്ങളില്‍ ഒരു പോസ്റ്റര്‍ കണ്ടു. AN INCIDENT AT OWLCREAK. പ്രദര്‍ശനമുണ്ടെന്ന അറിയിപ്പാണ്. അവിടെയിറങ്ങി. ജനലും വാതിലുമില്ലാത്ത ഒരു ക്ലാസ് മുറിയിലാണ് പരിപാടി. സ്ക്രീനില്‍ പ്രകാശം കമ്മി. പ്രൊജക്ടറില്‍ സ്പൂള്‍ കറങ്ങുമ്പോള്‍ കിരുകിരാ എന്നു കരച്ചില്‍ ശബ്ദമുയരും. പ്രൊജക്ടറില്‍നിന്നു പുറപ്പെടുന്ന പ്രകാശരശ്മികളില്‍നിന്ന് മുറിയില്‍ നിറഞ്ഞ ബീഡിപ്പുകയുടെ സാന്ദ്രത മനസ്സിലാക്കാം.&lt;br /&gt;&lt;br /&gt;പടം തുടങ്ങി. ഔള്‍ക്രീക്ക് എന്ന പാലത്തില്‍വെച്ച് സൈനികര്‍ ഒരു പട്ടാളക്കാരനെ തൂക്കിക്കൊല്ലുന്നു. എന്നാല്‍ കയര്‍ പൊട്ടി അയാള്‍ താഴെ നദിയില്‍ വീഴുന്നു. അയാള്‍ എങ്ങനെയൊക്കെയോ നീന്തിക്കയറി വീടിന്റെ പടിക്കലെത്തി, ഓടിവരുന്ന ഭാര്യയെ ആലിംഗനം ചെയ്യാനായുന്നു. പെട്ടെന്ന് ടിക് എന്നൊരു ശബ്ദം. സീന്‍ മാറി. ഇപ്പോള്‍ ആ പട്ടാളക്കാരന്‍ തൂക്കുകയറില്‍ ആടുന്നു. മരണത്തിനുതൊട്ടുമുമ്പ് അയാള്‍ കണ്ട സ്വപ്നമാണ് നാം കണ്ടത് എന്ന തിരിച്ചറിവ് വലിയ ഷോക്കായിരുന്നു. പടം അവസാനിക്കുന്നത് മൃതദേഹം കയറില്‍ തൂങ്ങിയാടുന്ന ഭീകരദൃശ്യത്തോടെയാണ്. അതിനു പശ്ചാത്തലമെന്നോണം പഴയ പ്രൊജക്ടറില്‍നിന്നു് സ്പൂള്‍ കറങ്ങുമ്പോഴത്തെ കരച്ചില്‍ശബ്ദവും.&lt;br /&gt;&lt;br /&gt;സിനിമ കാണല്‍ ഒരു ആക്ടിവിസമായി കരുതിയ കാലമായിരുന്നു അത്. സമാന്തരമായ ഏതു പ്രവര്‍ത്തനവും വിപ്ലവകരമായിരുന്നു. എല്ലാവരും കാണുന്നത് കാണാതിരിക്കുക. എല്ലാവരും വായിക്കുന്നത് വായിക്കാതിരിക്കുക. എല്ലാറ്റിനും വേറിട്ട ഒരു വഴി. ഇന്ന് തിരുവനന്തപുരത്തെ ഫിലിംഫെസ്റ്റിവലില്‍ എ.സി തിയ്യേറ്ററിലിരുന്ന് അത്യാധുനിക സാങ്കേതിവിദ്യയില്‍ സിനിമ കാണുന്നതിനേക്കാള്‍ ആവേശം കുന്നംകുളത്തെ ആ സര്‍ക്കാര്‍ക്ലാസ് മുറിയിലെ പ്രാകൃതസാങ്കേതികോപകരണം തന്നിരുന്നു എന്നതാണു വാസ്തവം. കേവലം ഒരു സിനിമ കാണല്‍ മാത്രമായിരുന്നില്ല അത്. ഒരു സമാന്തരപ്രസ്ഥാനത്തില്‍ പങ്കാളിയാവുന്നതിന്റെ ആവേശമാണ്. വ്യക്തിപരമായ ആസ്വാദനമാണ് ചലച്ചിത്രോത്സവങ്ങളെങ്കില്‍ സാമൂഹികമായ പങ്കാളിത്തമാണ് ഫിലിംസൊസൈറ്റി പ്രസ്ഥാനം എണ്‍പതുകളില്‍ നിര്‍വ്വഹിച്ചത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-8027832121387726547?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/8027832121387726547/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post_7366.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/8027832121387726547'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/8027832121387726547'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post_7366.html' title='കരയുന്ന പ്രൊജക്ടര്‍'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-2272735571742412610</id><published>2010-05-13T15:36:00.000+04:00</published><updated>2010-05-13T15:37:34.167+04:00</updated><title type='text'>നെഞ്ചിടിപ്പുകൊണ്ട് ഒരു യുദ്ധം</title><content type='html'>IFFK യുടെ കോഴിക്കോട് ഫെസ്റ്റിവലില്‍വെച്ച് വിചിത്രമായ ഒരു ഷോര്‍ട് ഫിലിം കണ്ടു. പേരോര്‍മ്മയില്ല. ഇരുപതുമിനുട്ടോളമേ ദൈര്‍ഘ്യമുള്ളു. വാര്‍ഫിലിമാണ്. ഇറാനിയന്‍ പടം. അവരുടെ രീതിയനുസരിച്ച് ഇന്‍ ദ നെയിം ഓഫ് അള്ളാ എന്നെഴുതിക്കാട്ടിയാണ് തുടക്കം. ഒരു സ്വീകരണമുറിയിലാണ് കഥ നടക്കുന്നത്. ഇറാഖ് അതിര്‍ത്തിയില്‍ യുദ്ധത്തിനുപോയ ഭര്‍ത്താവിന്റെ വിവരം കാത്തുകഴിയുന്ന ഒരു സ്ത്രീയാണ് ഏക കഥാപാത്രം. അവര്‍ പത്രങ്ങളും ടി.വി.യും നോക്കിക്കൊണ്ടിരിക്കുന്നു. വാര്‍ഫിലിമാണെങ്കിലും ബോംബുകളോ വിമാനങ്ങളോ തോക്കുകളോ സ്ഫോടനങ്ങളോ ഒന്നുമില്ല. ഭര്‍ത്താവിനെക്കുറിച്ചുള്ള ഉത്കണ്ഠയോടെ കഴിയുന്ന ആ സ്ത്രീയുടെ നെഞ്ചിടിപ്പുമാത്രം. യുദ്ധത്തിന്റെ പ്രത്യക്ഷത്തിലുള്ള ഭീകരതയേക്കാള്‍ പരോക്ഷമായ അതിന്റെ അനുഭവമാണ് ചിത്രം പകരുന്നത്. മികച്ച എഡിറ്റിങ്.&lt;br /&gt;&lt;br /&gt;പടം കഴിഞ്ഞ് പുറത്തുകടന്നപ്പോള്‍ ആ ചിത്രത്തിന്റെ സംവിധായികയെ കണ്ടു. ബുര്‍ഖ ധരിച്ച് ഏകാകിനിയായി ബാല്‍ക്കണിയില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കുന്നു. ഞാനവരെ പരിചയപ്പെട്ടു. പടം ഇഷ്ടമായെന്നു പറഞ്ഞു. ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചു ചോദിച്ചു. തന്റെ ഭര്‍ത്താവ് ഇറാന്‍-ഇറാഖ് യുദ്ധമുന്നണിയിലായിരുന്ന സമയത്ത് താനനുഭവിച്ച ഏകാന്തതയുടെ ആവിഷ്കാരമാണ് ആ സിനിമ. യുദ്ധം ഷൂട്ടുചെയ്യാന്‍ പണമില്ല. പുറത്തിറങ്ങാനാവില്ല. അനുവദിച്ചുകിട്ടിയ ഫിലിം വളരെ പരിമിതം. അതുകൊണ്ടു യുദ്ധഭീകരത വീട്ടുമുറിയിലൊതുക്കേണ്ടിവന്നു.&lt;br /&gt;&lt;br /&gt;പരിമിതികളാണ് അവര്‍ക്കു സാദ്ധ്യതകളായത്. എല്ലാം ചുരുക്കത്തില്‍ കഴിക്കേണ്ടിയിരുന്നു. അത്രത്തോളം  ഓരോ ദൃശ്യങ്ങളുടേയും തിരഞ്ഞെടുപ്പു സൂക്ഷ്മമായി. അവയ്ക്ക് ധ്വനനശേഷി കൂടി. കലയുടെ കാര്യത്തിലെങ്കിലും ചിലനേരം ദാരിദ്ര്യം സമ്പത്തായിത്തീരുമെന്നു മനസ്സിലായി. സ്പെഷ്യല്‍ ഇഫക്ടുകള്‍കൊണ്ടും സാങ്കേതികസാദ്ധ്യതകൊണ്ടും ദൃശ്യബിംബങ്ങള്‍ ധൂര്‍ത്തടിക്കുന്ന 'അവതാര്‍'മൂര്‍ത്തികള്‍ ഇല്ലായ്മയുടെ ഈ ഉണ്മ തിരിച്ചറിഞ്ഞെങ്കില്‍!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-2272735571742412610?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/2272735571742412610/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post_710.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/2272735571742412610'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/2272735571742412610'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post_710.html' title='നെഞ്ചിടിപ്പുകൊണ്ട് ഒരു യുദ്ധം'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-7759694292520207802</id><published>2010-05-13T15:35:00.000+04:00</published><updated>2010-05-13T15:36:32.781+04:00</updated><title type='text'>ശരത്കാല ചന്ദ്രന്‍</title><content type='html'>2003 ലെ ഒരു ഫെബ്രുവരിസന്ധ്യയില്‍  അന്‍വര്‍ അലിയോടൊപ്പം ഞാന്‍ ശരത്തിന്റെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി. എന്റെ കൈവശം സോപ്പുപെട്ടിയോളംപോന്ന ഒരു മൂവിക്യാമറയുണ്ട്. അതില്‍ 'കുറ്റിപ്പുറം പാല'മുണ്ട്. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം. അമ്പതുവര്‍ഷം മുമ്പ് ഇടശ്ശേരി കയറിനിന്ന് അത്ഭുതംകൂറിയ പാലത്തിന്മേല്‍ പുതിയകാലത്തെ കവി പി.രാമന്‍ നടക്കുന്നു. താഴെ നീരൊഴുക്കറ്റ നിള. മണല്‍പ്പരപ്പ്.  കവിതയിലെ നിള നിറഞ്ഞൊഴുകുന്നു. നേര്‍കാഴ്ചയില്‍ വരണ്ടുകിടക്കുന്നു. “ചിരിവരുന്നുണ്ടതു ചിന്തിക്കുമ്പോള്‍, ഇനിനീയിപ്പാലത്തിന്‍ നാട്ടനൂഴും!” നദിയുടെ മാത്രമല്ല, കവിതയുടേയും ഭൂതവും വര്‍ത്തമാനവും തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു അതിന്റെ കാതല്‍. പശ്ചാത്തലത്തില്‍ രാമന്‍തന്നെ ആലപിച്ച ഇടശ്ശേരിക്കവിതയും. എന്റെ നിര്‍ദ്ദേശപ്രകാരം കൈരളിയിലെ ജമാലുദ്ദീന്‍ ഷൂട്ടു ചെയ്ത ദൃശ്യങ്ങളാണ് ക്യാമറയിലുള്ളത്. അത് എഡിറ്റുചെയ്യാനാണ് ശരത്തിന്റെ ഫ്ലാറ്റിലെത്തിയത്.&lt;br /&gt;&lt;br /&gt;ഷോട്ടുകള്‍ക്ക് വേണ്ടത്ര ദൈര്‍ഘ്യമില്ലായിരുന്നു. റെസലൂഷനും കമ്മി. യാതൊരു മുന്നറിവുമില്ലാത്ത പരിശ്രമമായിരുന്നുവല്ലോ. എന്നിട്ടും ശരത്ത് ആ റഷസ് ക്ഷമാപൂര്‍വ്വം കണ്ടു. ഒരു രാത്രിമുഴുവന്‍ ഉറക്കമിളച്ചിരുന്ന് എഡിറ്റുചെയ്തുതന്നു.&lt;br /&gt;&lt;br /&gt;ശരത്തിനെ പരിചയപ്പെടുന്നത് തൃശ്ശൂരില്‍വെച്ചാണ്. “കനവ്" എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു ശരത്തിന്റെ മാദ്ധ്യമപ്രവര്‍ത്തനം. സംഘടിതമായ ഫിലിംസൊസൈറ്റി പ്രസ്ഥാനം ക്ഷീണിച്ചുതുടങ്ങിയപ്പോള്‍ ശരത്ത് സ്വയം ഒരു പ്രസ്ഥാനമായി ഊര്‍ജ്ജ്വസ്വലതയോടെ പൊരുതിനിന്നു. ചിത്രീകരണത്തിനും പ്രദര്‍ശനത്തിനും ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വന്തമായി വാങ്ങി അതുപയോഗിച്ച് കൂട്ടായി പ്രവര്‍ത്തിച്ചു. സ്വന്തം ഫ്ലാറ്റിലെ പകുതിയോളം സ്ഥലം ശരത്ത് സ്റ്റുഡിയോ ആക്കിമാറ്റി. മുറിയിലെ റാക്കുകളില്‍ ലോകോത്തര ക്ലാസിക്ക് സിനിമകളുടെ വി.എച്ഛ്.എസ് കാസറ്റുകള്‍ അരുമയോടെ പരിപാലിച്ചുപോന്നു. എടപ്പാളും ചങ്ങരംകുളവുംപോലെ കേരളത്തിന്റെ അറിയാക്കോണുകളില്‍ ശരത്ത് തന്റെ പ്രൊജക്ടറുമായി എത്തി. സിനിമയ്ക്ക് ആളെക്കൂട്ടുകയല്ല ആളുകള്‍ കൂടുന്നിടത്തേയ്ക്ക് സിനിമയുമായി ചെല്ലുകയാണ് ശരത്തിന്റെ രീതി.&lt;br /&gt;&lt;br /&gt;ഓടുന്ന തീവണ്ടിയില്‍നിന്ന് തെറിച്ചുവീഴുകയായിരുന്നു ശരത്ത്. അവസാനംവരെ അയാള്‍ ജനങ്ങളോടൊത്തു സഞ്ചരിച്ചു. ഇനി കൊണ്ടുനടക്കാന്‍ താനില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ ആള്‍ക്കൂട്ടത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-7759694292520207802?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/7759694292520207802/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post_13.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/7759694292520207802'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/7759694292520207802'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post_13.html' title='ശരത്കാല ചന്ദ്രന്‍'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-28987326.post-4628830518120877394</id><published>2010-05-13T15:20:00.003+04:00</published><updated>2010-05-13T15:26:25.470+04:00</updated><title type='text'>നാടകം - ചിത്രകല  മലപ്പുറത്തിന്റെ ഈടുവെപ്പുകള്‍</title><content type='html'>(പെരിന്തല്‍മണ്ണയില്‍ ചെയ്ത ഒരു പ്രഭാഷണം)&lt;br /&gt;&lt;br /&gt;രണ്ടു വ്യത്യസ്തമാധ്യമങ്ങളില്‍ മലപ്പുറ‌ത്തിന്റെ തനതായ സംഭാവനയെന്താണ് എന്നാണ്   ഇവിടെ പരിശോധിക്കേണ്ടത്. ഈ രണ്ടു കലാമണ്ഡലങ്ങളിലും പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തികളും സംഘടനകളും പങ്കെടുത്തിട്ടുണ്ട്. ഓരോരുത്തരുടേയും രചനകളെക്കുറിച്ച് സവിശേഷപഠനം നടത്തിക്കൊണ്ടുള്ള ഒരു നിരൂപണം ഇവിടെ ഉദ്ദേശിക്കുന്നില്ല. സാമാന്യമായ ചില നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതേയുള്ളു.&lt;br /&gt;&lt;br /&gt;കല, ചിത്രമായാലും ശില്പമായാലും നാട്യമായാലും അതിന്റെ പ്രഭവമോ പ്രചാരമോ ഒരു നിര്‍ദ്ദിഷ്ടദേശത്തിന്റെ ഭൂപരിധിയില്‍മാത്രമായി ഉള്‍പ്പെട്ടുകൊള്ളണമെന്നില്ല. എന്റെ തൊടിയില്‍ നില്‍ക്കുന്ന വൃക്ഷം എന്റെയാണെന്ന് ഞാന്‍ പറയുമ്പോഴും അതിന്റെ വേരുകളും ശാഖകളും മണ്ണിലും മാനത്തുമായി അയല്‍പക്കത്തേക്കു വ്യാപിച്ചിരിക്കും. മലപ്പുറത്തിന്റെ സംഭാവന എന്നു കലാവ്യവഹാരങ്ങളെക്കുറിച്ചു തീര്‍പ്പായി പറയാനാവില്ല എന്നു ചുരുക്കം. കലയുടെ സഹജമായ ആത്മനിഷ്ഠത അതിനെക്കുറിച്ചുള്ള വിലയിരുത്തലുകളിലും ഉണ്ടാകാതെ വയ്യല്ലോ.&lt;br /&gt;&lt;br /&gt;ഓരോ ദേശത്തിനും അതിന്റേതായ കലയും സംസ്കാരവും ഉണ്ടായിരിക്കലാണ് ദേശത്തനിമയ്ക്കു നിദാനം. ഉദാഹരണത്തിന് വൈകുന്നേരം കളിയുണ്ട് എന്നു പറഞ്ഞാല്‍ വെള്ളിനേഴിയില്‍ അതു കഥകളിയാണെന്ന് പ്രത്യേകം പറയേണ്ടിവരില്ല. എന്നാല്‍ അരീക്കോട്ടോ കൊണ്ടോട്ടിയിലോ അങ്ങനെ പറഞ്ഞാല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റായിരിക്കും അര്‍ത്ഥമാക്കുന്നത്. അതതുദേശങ്ങളില്‍ പ്രചാരംകൊണ്ടാണ് ഈ അര്‍ത്ഥവ്യത്യാസം. അത്രമേല്‍ പ്രചാരം സിദ്ധിച്ച മലപ്പുറത്തെ കലാമാധ്യമങ്ങളാണോ ചിത്രകലയും നാടകവും? അഥവാ ഈ മാധ്യമങ്ങളില്‍ മലപ്പുറത്തിന്റേതെന്നു വ്യവച്ഛേദിച്ചുപറയാന്‍മാത്രം എന്തെങ്കിലും സംഭാവനകളുണ്ടായിട്ടുണ്ടോ?&lt;br /&gt;&lt;br /&gt;പൊതുവേ മലബാറെന്നും വള്ളുവനാടെന്നും വിളിച്ചുപോരുന്ന ദേശങ്ങളിലെ കലാപ്രവര്‍ത്തനങ്ങളുടെ ഹ്രസ്വമായ ചരിത്രം ഒന്നവലോകനം ചെയ്തേ ഈ അന്വേഷണം സാര്‍ത്ഥകമാവൂ. മാനവികവും നൈതികവും സൌന്ദര്യശാസ്ത്രപരവുമായ മുന്നേറ്റങ്ങളുടേയും ചെറുത്തുനില്പുകളുടേയും ചരിത്രമാണത്. യുദ്ധാനന്തരലോകം, സ്വാതന്ത്ര്യാനന്തരഭാരതം, ഐക്യകേരളം എന്നിവിടങ്ങളിലുണ്ടായ ഏതു ചലനവും അപ്പപ്പോള്‍ പിടിച്ചെടുക്കാനും  പഠിച്ചെടുക്കാനും ഇവിടങ്ങളിലെ ഉത്പതിഷ്ണുക്കളായ ഒരു ന്യൂനപക്ഷം എന്നും തയ്യാറായിരുന്നു. വിദ്യാസമ്പന്നരും കര്‍മ്മോത്സുകരും വിപ്ലവകാരികളുമായ അവര്‍ എവിടേയുമെന്നപോലെ ന്യൂനപക്ഷമായിരുന്നു എന്നതില്‍ അത്ഭുതമില്ല. നിരക്ഷരരും ദരിദ്രരും അടിമകളുമായ ഭൂരിപക്ഷം ജനങ്ങളുടെ മനസ്സില്‍ മാറ്റത്തിന്റെ വിത്തുപാകേണ്ട ഉത്തരവാദിത്വം തങ്ങളുടെ കടമയായി അവര്‍ ഏറ്റെടുത്തു. നവീനാശയങ്ങളുടെ വിത്തുകള്‍ അത്രയേറെയുണ്ടായിരുന്നു അവരുടെ പക്കല്‍. നിരക്ഷരഭൂരിപക്ഷത്തോട് സോഷ്യലിസത്തെക്കുറിച്ചോ ചൂഷണവ്യവസ്ഥയെക്കുറിച്ചോ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. അവരെ ബോധവത്കരിക്കാന്‍ കലാപ്രകടനത്തോളം മികച്ച ഒരുപായം വേറെയുണ്ടായിരുന്നില്ല. ചൂഷണമെന്തെന്ന് ചൂഷിതനറിയില്ല. അതെങ്ങനെയെന്ന് പഠിപ്പിക്കാന്‍ അവന്റെ ജീവിതം അവന്റെ മുന്നില്‍ അവതരിപ്പിച്ചുകാട്ടുകയാണ് നല്ലത്. നാല്പതുകളില്‍ തുടങ്ങി ഏതാണ്ട് മൂന്നു പതിറ്റാണ്ട് സജീവമായി പ്രവര്‍ത്തിച്ച മലബാറിലെ കലാപ്രവര്‍ത്തനങ്ങളുടെ കാതല്‍ പ്രബോധനപരതയാണെന്നു പറയാം.&lt;br /&gt;&lt;br /&gt;ക്ലാസിക്കല്‍ കലകളും അനുഷ്ഠാനകലകളും ആശയപ്രചരണത്തിനുതകുംവിധം വളച്ചൊടിക്കാന്‍ അസാദ്ധ്യമായതിനാല്‍ പാട്ടും നാടകവും പ്രസംഗവും അവര്‍ക്കു പ്രിയമാധ്യമങ്ങളായി. സംഘര്‍ഷഭരിതമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നാടകത്തെപ്പോലെ യഥാതഥമായി പ്രതിഫലിപ്പിക്കാന്‍പോന്ന മറ്റൊരു മാധ്യമവും അന്നു ലഭ്യവുമല്ല. സ്വാഭാവികമായും നാടകശാല പാവപ്പെട്ടവന്റെ പാഠശാലയായി. ഓരോ നാടകപാഠവും ഓരോ ജീവിതപാഠമായിരുന്നു. പാഠം രംഗവേദിയും പരീക്ഷ ജീവിതസമരവും. എന്തായിരുന്നു നാടകാവതരണത്തിലെ മലബാര്‍ത്തനിമ? നടന്മാരോ സംവിധായകനോ ഉണ്ടായിരുന്നില്ല. ഏവരും നാടകപ്രവര്‍ത്തകര്‍മാത്രം. ഇവിടത്തെ നാടകം സംഘാവിഷ്കാരമായിരുന്നു, സ്വത്വാവിഷ്കാരമായിരുന്നില്ല. അഭിനയമല്ല, അനുകരിച്ചുകാട്ടലാണ് നടന്റെ കലയെന്ന് ഇവര്‍ കരുതി. നാടകം എന്ന മാധ്യമത്തിന്റെ സൌന്ദര്യശാസ്ത്രപരമായ അനന്യതയെക്കുറിച്ചൊന്നും ഇവര്‍ വ്യാകുലപ്പെട്ടില്ല. അവര്‍ക്ക് അതൊരു ആയുധംമാത്രമായിരുന്നു. മൂര്‍ച്ചയാണ് ആയുധത്തിന്റെ ഗുണദോഷചിന്തയില്‍ മാനദണ്ഡം.&lt;br /&gt;&lt;br /&gt;പ്രമേയമോ? മണ്ണിനും പെണ്ണിനും മനുഷ്യനും വേണ്ടിയുള്ള സമരമായിരുന്നു മുഖ്യവിഷയം. ജന്മിയുടെ നുകക്കീഴില്‍നിന്ന് കര്‍ഷകനു സ്വാതന്ത്ര്യം. പുരുഷാധിപത്യകുടുംബവ്യവസ്ഥയില്‍ നിന്ന് സ്ത്രീക്കു സ്വാതന്ത്ര്യം. മതപൌരോഹിത്യശാസനകളില്‍നിന്ന് പൌരനു സ്വാതന്ത്ര്യം. ഇങ്ങനെ വ്യത്യസ്തതലങ്ങളില്‍ എന്നാല്‍ പരസ്പരബന്ധിതവുമായ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ആയുധമായിരുന്നു നാടകം. തൊട്ടുമുന്നില്‍ കണ്ടതാണ് ഇവിടെ പ്രമേയം. മലയാളനാടകസാഹിത്യത്തിനു ലഭിച്ച മികച്ച സംഭാവകളില്‍ ചിലതെങ്കിലും മലപ്പുറത്തിന്റെ അഭിമാനങ്ങളാണ്. ആദ്യത്തെ രാഷ്ട്രീയനാടകമായി ഉദാഹരിക്കപ്പെടുന്ന കെ.ദാമോദരന്റെ പാട്ടബാക്കിതന്നെയാണ് ഇതില്‍ മുഖ്യം. ചെറുകാടിന്റെ തറവാടിത്തം, നമ്മളൊന്ന്, സ്വതന്ത്ര. ഇ.കെ.അയമുവിന്റെ ജ്ജ് നല്ല മന്സനാകാന്‍ നോക്ക് എന്നിവയും അക്കൂട്ടത്തില്‍ പെടുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ പ്രമേയതലത്തിലും അവതരണരീതിയിലും വേറിട്ട ചില സംരംഭങ്ങളും അക്കാലത്തുതന്നെ മലപ്പുറത്തുണ്ടായിരുന്നു. നാടകസങ്കല്പങ്ങളിലെ പൊന്നാനിക്കളരി ആ നിലയില്‍ എടുത്തുപറയേണ്ടതാണ്. ഇടശ്ശേരി നേതൃത്വം നല്‍കിയ പൊന്നാനിക്കളരിക്ക് സമരമല്ല, സമരസപ്പെടലായിരുന്നു അന്തര്‍ദ്ധാര. പുറമെയുള്ള സംഘര്‍ഷത്തേക്കാള്‍ ആന്തരികമായ സംഘര്‍ഷമാണ് അവിടത്തെ പ്രമേയത്തിനും പ്രതിപാദനത്തിനും തനിമയുണ്ടാക്കിയത്. കൂട്ടുകൃഷി സാമുദായികവും സാമ്പത്തികവുമായ സഹകരണസങ്കല്പത്തില്‍നിന്ന് ഉയിര്‍കൊണ്ടതാണ്. യാഥാര്‍ത്ഥ്യവാദത്തേക്കാള്‍ അല്പം കാല്പനികമായിരുന്നു പൊന്നാനിക്കളരിയുടെ നാടകസങ്കല്പം എന്നു പറയണം. ഗ്രാമീണനാടകവേദിയെക്കുറിച്ച് മാധ്യമപരമായ ഒരു സൌന്ദര്യശാസ്ത്രത്തിന് അന്വേഷണം നടത്തിയത് ഇടശ്ശേരിയാണ്. രംഗാവതരണരീതികള്‍ ആധുനികകാലത്തിനനുസൃതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം നിരവധി പ്രബന്ധങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നാടകവേദി സ്വന്തം കാലില്‍ നില്‍ക്കണമെന്നും അതിനായി അവതരണച്ചെലവു സ്വരൂപിക്കാന്‍ ടിക്കറ്റുവെച്ചുവേണം നാടകം അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. ചമയം, സംഗീതം, സ്ത്രീവേഷം, ദീപവിതാനം, അഭിനയം തുടങ്ങിയ നാടകസംബന്ധിയായ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിനു സ്വന്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു.  ഗാന്ധിയന്‍ദര്‍ശനത്തിലൂന്നിയ ഒരു ഗ്രാമീണനാടകവേദിയായിരുന്നു ഇടശ്ശേരിയുടെ സങ്കല്പം. ഉറൂബിന്റെ തീകൊണ്ടു കളിക്കരുത് എന്ന നാടകവും ഈ ദര്‍ശനത്തെ പിന്‍പറ്റിയ രചനയാണ്.&lt;br /&gt;&lt;br /&gt;പൊന്നാനിക്കളരിക്കുള്ളില്‍ത്തന്നെയുണ്ടായിരുന്ന മറ്റൊരു വേര്‍പിരിവായ എം.ഗോവിന്ദനെക്കൂടി ഇവിടെ പരാമര്‍ശിക്കണം. നീ മനുഷ്യനെ കൊല്ലരുത് എന്ന അദ്ദേഹത്തിന്റെ രചന അക്കാലത്തെ പൊതുപ്രമേയങ്ങളില്‍നിന്ന് വേറിട്ടുനിന്നു. യുദ്ധവും മാനവികതയുമായിരുന്നു ആ നാടകത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടത്.&lt;br /&gt;&lt;br /&gt;അക്കാലത്തെ നാടകസംഘങ്ങളെക്കുറിച്ചുകൂടി നാമറിയേണ്ടതുണ്ട്. മിക്കവാറും അമെച്വര്‍ ഗ്രൂപ്പുകളായിരുന്നു അവ. വിജയിച്ച നാടകവും കൊണ്ട് ജൈത്രയാത്ര നടത്തിയ ഏതാനും സംഘങ്ങളുണ്ടായിരുന്നുവെങ്കിലും പ്രൊഫഷണല്‍ട്രൂപ്പുകളായിമാറിയില്ല ഒന്നും. അത് അവരുടെ ലക്ഷ്യവുമായിരുന്നില്ല. എന്നാല്‍ മലയാളനാടകം പ്രൊഫഷണലായിത്തന്നെ പരിശീലിച്ച് അവതരിപ്പിച്ചുപോന്ന ഒരുപക്ഷേ കേരളത്തിലെത്തന്നെ ആദ്യത്തെ ട്രൂപ്പ് മലപ്പുറംജില്ലയിലായിരുന്നു എന്ന വസ്തുക അധികമാരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. 1909 ല്‍ ആരംഭിച്ച പരമശിവവിലാസം നാടകക്കമ്പനിയായിരുന്നു അത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കീഴില്‍ ഇന്ന് പി.എസ്.വി. നാട്യസംഘം എന്നറിയപ്പെടുന്ന ഈ ട്രൂപ്പ് ഏതാണ്ട് മുപ്പതുവര്‍ഷത്തോളം നാടകക്കമ്പനിയായിരുന്നു. തമിഴ് സംഗീതനാടകക്കമ്പനികളില്‍നിന്നു വ്യത്യസ്തമായി, മലയാളത്തില്‍ പുരാണകഥകളും സാമൂഹ്യകഥകളും അവതരിപ്പിക്കുന്നതിലാണ് പി.എസ്.വാര്യരുടെ നേതൃത്വത്തിലുള്ള ഈ സംഘം ശ്രദ്ധിച്ചത്. പി.എസ്.വാര്യര്‍തന്നെയായിരുന്നു മിക്ക നാടകങ്ങളുടേയും രചയിതാവും സംവിധായകനും. ആര്യവൈദ്യശാലാ ജീവനക്കാരായിരുന്നുവത്രേ നടീനടന്മാര്‍. നാടകാവതരണത്തിന് സ്ഥിരം തിയ്യേറ്റര്‍ എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കിയതും പി.എസ്.വാരിയരാണ്. മലബാറില്‍ ഇന്ദുലേഖയ്ക്ക് ആദ്യമായി ഒരു രംഗപാഠം തയ്യാറാക്കി അവതരിപ്പിച്ചത് കോട്ടക്കല്‍ പി.എസ്.വി യായിരുന്നു എന്നു കേട്ടിട്ടുണ്ട്. എന്തുകൊണ്ടോ മലയാളരംഗവേദിയുടെ ചരിത്രത്തില്‍ ആര്യവൈദ്യശാലയുടെ ഈ സംരംഭം വേണ്ടത്ര പ്രാധാന്യത്തോടെ രേഖപ്പെടുത്തിയതായി അറിവില്ല.&lt;br /&gt;&lt;br /&gt;ചെറുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുപോന്ന വള്ളുവനാട് കേന്ദ്ര കലാസമിതി, ഉറൂബും ഇടശ്ശേരിയും നേതൃത്വം നല്‍കിയ മലബാര്‍ കേന്ദ്ര കലാസമിതി, (പില്‍ക്കാലത്ത് കേരളസംഗീതനാടക അക്കാദമിക്ക് വിത്തുപാകിയത് ഈ കേന്ദ്രകലാസമിതികളുടെ നാടകോത്സവങ്ങളായിരുന്നു.) ഇ.കെ.അയമു നയിച്ച നിലമ്പൂര്‍ യുവജനകലാസമിതി, നിലമ്പൂര്‍ ബാലന്റെ നിലമ്പൂര്‍ ആര്‍ട്സ് ക്ലബ്ബ്, മോഹന്‍ ആര്‍ട്സ് ക്ലബ്ബ് പെരിന്തല്‍മണ്ണ, കൃപ പ്രൊഡക്ഷന്‍സ്, പൊന്നാനി എന്നിവയാണ് അമ്പതുകളിലും അറുപതുകളിലും മലപ്പുറത്തെ നാടകവേദിയെ സജീവമാക്കിയ സംഘങ്ങള്‍. മുസ്ലീം യാഥാസ്ഥിതികക്കോട്ടയില്‍നിന്ന് നിലമ്പൂര്‍ ആയിഷ എന്ന ഒരു നടി നാടകവേദിയിലെത്തിയത് ആവേശകരമായ ഒരു പോരാട്ടത്തിന്റെ  വീരഗാഥയാണിന്നും.&lt;br /&gt;&lt;br /&gt;പിന്നീടെന്തുണ്ടായി? ലോകത്തെയും കാലത്തേയും നാടകംകൊണ്ടു നേരിട്ട മലപ്പുറംപാരമ്പര്യം രണ്ടുപതിറ്റാണ്ടു പിന്നിട്ടതോടെ നിര്‍ജ്ജീവമായി. അടിയന്തിരാവസ്ഥ വന്നു. മതമൌലികവാദവും തീവ്രവാദവും വന്നു. ഗള്‍ഫ് പണം വന്നു. ടെലിവിഷനും കംപ്യൂട്ടറും മൊബൈലും ക്യാമറയും വന്നു. എന്നിട്ടോ? മലപ്പുറത്തെ യുവതലമുറയിലെ സര്‍ഗ്ഗാത്മക ഊര്‍ജ്ജം അതുപയോഗപ്പെടുത്തുകയാണ്. അവര്‍ ആല്‍ബം പിടിക്കുന്ന തിരക്കിലാണ്. എന്റെ പൊന്നേ എന്നുമെന്നും നീ എന്റെ മാത്രം എന്നിങ്ങനെ പ്രണയം വഴിഞ്ഞൊഴുകുന്ന പാട്ടിനു് ദൃശ്യഭാഷ്യം ചമയ്ക്കുന്ന തിരക്കിലാണ്. അവരെ ശല്യപ്പെടുത്തരുത്.&lt;br /&gt;&lt;br /&gt;അതുകൊണ്ടു നമുക്കിനി ചിത്രകലയെക്കുറിച്ചു പറയാം. ഇന്ന് മലപ്പുറത്തിന് സ്വന്തമായി ഒരു ആര്‍ട് ഗാലറിയുണ്ട്. ഇങ്ങനെയൊന്നുണ്ടാകുമെന്ന് സ്വപ്നം കാണാന്‍പോലും കഴിയാതിരുന്ന കാലത്താണ് പൊന്നാനിയിലെ കാടഞ്ചേരിയില്‍നിന്ന് ടി.കെ.പത്മിനി ചിത്രകല പഠിക്കാന്‍ മദിരാശിക്കു പോയത്. വൈദ്യുതിയോ വാഹനമോ എത്താത്ത കുഗ്രാമത്തിലെ ഒരു യാഥാസ്ഥിതിക നായര്‍ത്തറവാട്ടില്‍ പിറന്ന പത്മിനി ഇന്ത്യന്‍ ചിത്രകലാചരിത്രത്തിലെ ഒരത്ഭുതമായിരുന്നു. യാഥാസ്ഥിതികവും സാമ്പ്രദായികവുമായ ജീവിതപശ്ചാത്തലത്തോട്‌ കലഹിച്ചും പൊരുതിയുമാണ്‌ പത്മിനി ദേശീയപ്രശസ്തിയിലേക്കുയര്‍ന്നത്‌. എന്നാല്‍ ഇന്ത്യന്‍ ചിത്രകലയ്ക്ക്‌ വലിയ വാഗ്ദാനമായിരുന്ന ആ ജീവിതം ഇരുപത്തിയൊമ്പതാം വയസ്സില്‍, അകാലത്തില്‍ പൊലിഞ്ഞുപോയി. അമൃതാ ഷെര്‍ഗിലിനു ശേഷം ഇന്ത്യന്‍ ചിത്രകലാചരിത്രത്തില്‍ പത്മിനിയോളം ശ്രദ്ധേയയായ മറ്റൊരു ചിത്രകാരിയുമുണ്ടായിട്ടില്ല. സ്ത്രീസ്വത്വത്തിന്റെ അനന്യമായ ആവിഷ്കാരങ്ങളായിരുന്നു പത്മിനിയുടെ കല. പത്മിനിയുടെ ഗുരുനാഥന്‍ വിഖ്യാതനായ ചിത്രകാരന്‍ കെ.സി.എസ് പണിക്കരും പഴയപൊന്നാനിക്കാരനാണ്.&lt;br /&gt;&lt;br /&gt;ചിത്രകലയില്‍ മദിരാശി സ്കൂളിന്റെ സ്ഥാപകനേതാവായിരുന്ന പണിക്കര്‍ കേരളീയബിംബങ്ങളും പ്രതീകങ്ങളുമുപയോഗിച്ച് തന്റെ ദേശപ്പൊലിമ ലോകത്തിനുമുന്നില്‍ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടി. രേഖാചിത്രകാരനായ നമ്പൂതിരിയാണ് മലപ്പുറത്തിന്റെ മറ്റൊരഭിമാനം. അച്ചടിത്താളുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നമ്പൂതിരിയെപ്പോലൊരു രേഖാചിത്രകാരന്‍ വേറെയില്ല. ശില്പകലയുടെ സ്വാധീനം നമ്പൂതിരിയുടെ വരയെ വ്യത്യസ്തമാക്കുന്നു. ലോഹത്തകിടില്‍ ചെയ്ത ഇതിഹാസമുഹൂര്‍ത്തങ്ങളുടെ റിലീഫ് വര്‍ക്കുകളും നമ്പൂതിരിയുടെ വ്യത്യസ്തതയാണ്. മഹാരഥന്മാരായ ഇവരുടെ ജന്മദേശം മലപ്പുറം ജില്ലയാണെങ്കിലും അവരുടെ പ്രശസ്തി വിശ്വവ്യാപകമാണ്. നമ്പൂതിരി ഇന്നും കര്‍മ്മവ്യഗ്രനായി എടപ്പാളില്‍ കഴിയുന്നു.&lt;br /&gt;&lt;br /&gt;മലപ്പുറത്തിന്റെ കലാപാരമ്പര്യത്തെപ്പറ്റി പറയുമ്പോള്‍ മനഃപൂര്‍വ്വമോ അല്ലാതെയോ തമസ്കരിക്കപ്പെട്ടുപോകാറുള്ള ഒരു നാമധേയത്തെ ഇവിടെ എടുത്തുപറയേണ്ടതുണ്ട്. കെ. പി. കൃഷ്ണകുമാര്‍ എന്ന ശില്പി. കുറ്റിപ്പുറത്ത് ഇടശ്ശേരിത്തറവാട്ടില്‍ പിറന്ന കൃഷ്ണകുമാര്‍ ഭാരതീയകലാചരിത്രത്തില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. എണ്‍പതുകളില്‍ രൂപംകൊണ്ട് അല്പകാലം മാത്രം നിലനിന്ന റാഡിക്കല്‍ മൂവ്മെന്റിന്റെ നായകനായിരുന്നു അദ്ദേഹം. റാഡിക്കല്‍ ഗ്രൂപ്പിന്റെ ആദ്യ കലാപ്രദര്‍ശനം കോഴിക്കോട്ടു നടന്നപ്പോള്‍ അതിലേറ്റവും ശ്രദ്ധപിടിച്ചുപറ്റിയത് കൃഷ്ണകുമാറിന്റെ കുള്ളന്‍ എന്ന ശില്പമായിരുന്നു. സ്ഥിതവ്യവസ്ഥിതിയോടുള്ള കലഹവും കലാപവുമായിരുന്നു കൃഷ്ണകുമാറിന്റെ കല. കലയിലെ വരേണ്യവാദത്തിനെതിരായ സമരമായിരുന്നു ആ ജീവിതം.&lt;br /&gt;&lt;br /&gt;നിര്‍ഭാഗ്യവശാല്‍ നമ്മുടെ കലാലോകം അതു തക്കസമയത്തു തിരിച്ചറിഞ്ഞില്ല. കൃഷ്ണകുമാറിന്റെ ശില്പങ്ങള്‍ വിദേശത്ത് ഒരു പ്രദര്‍ശനശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ നശിച്ചുപോവുകയാണത്രെ ഉണ്ടായത്.  എണ്‍പത്തൊമ്പതില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു. തിരുവനന്തപുരത്തും ശാന്തിനികേതനിലുമാണ് കൃഷ്ണകുമാര്‍ പഠിച്ചത്. കലയുടെ കച്ചവടവത്കരണത്തെ റാഡിക്കല്‍ ഗ്രൂപ്പ് അതിനിശിതമായി വിമര്‍ശിച്ചു. കലയുടെ ജനകീയവത്കരണത്തിനായിരുന്നു വാസ്തവത്തില്‍ റാഡിക്കല്‍ പെയിന്റേഴ്സ് ആന്റ് സ്കള്‍പ്ചേള്‍സ് മൂവ്മെന്റ് പരിശ്രമിച്ചത്. നാടകവേദിക്ക് ലഭിച്ചതുപോലെയുള്ള രാഷ്ട്രീയപിന്തുണ പക്ഷെ ഈ പുരോഗമനപ്രസ്ഥാനത്തിന് നമ്മുടെ നാട്ടില്‍ ലഭിക്കുകയുണ്ടായില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/28987326-4628830518120877394?l=thiramozhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://thiramozhi.blogspot.com/feeds/4628830518120877394/comments/default' title='Post Comments'/><link rel='replies' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/4628830518120877394'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/28987326/posts/default/4628830518120877394'/><link rel='alternate' type='text/html' href='http://thiramozhi.blogspot.com/2010/05/blog-post.html' title='നാടകം - ചിത്രകല  മലപ്പുറത്തിന്റെ ഈടുവെപ്പുകള്‍'/><author><name>Thiramozhi</name><uri>http://www.blogger.com/profile/15566460795966126878</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://thiramozhi.drivehq.com/ppramachandran.jpg'/></author><thr:total>0</thr:total></entry></feed>
